ആകെ പേജ്‌കാഴ്‌ചകള്‍

2013, നവംബർ 8, വെള്ളിയാഴ്‌ച

യോഗാത്മകമായ മാക്രോബയോട്ടിക്‌സ്


ജോസാന്റൺ 

തൈത്തിരിയോപനിഷത്തിലെ ഭൃഗുവല്ലിയില്‍ അന്നം, പ്രാണന്‍, മനസ്സ്, വിജ്ഞാനം, ആനന്ദം എന്ന് ഒരു മൂല്യശ്രേണി കാണാം. സ്ഥൂലവും അതിനാല്‍ത്തന്നെ ഉപരിപ്ലവവും, ആയിക്കരുതപ്പെടുന്ന ഒന്നാണ് അന്നം എന്ന മൂല്യം. എന്നാല്‍ ഉപനിഷദ് ഋഷിമാരും സാക്ഷാല്‍ വേദവ്യാസനും 'അന്ന'ത്തെ അടിസ്ഥാനപരമായ ഒരു മൂല്യമായി കാണുന്നുണ്ടെന്നു മറ്റുപല ഉപനിഷത്തുക്കളും ഭഗവദ്ഗീതയും പരിശോധിച്ചാല്‍ കാണാം. സംശുദ്ധമായും ലളിതമായും രുചികരമായും ആഹാരം പാകം ചെയ്തു കഴിക്കേണ്ടത് എങ്ങനെയന്നത് നാരായണഗുരുവും നടരാജഗുരുവും ഗുരുനിത്യചൈതന്യയതിയും ശിഷ്യന്മാര്‍ക്കുള്ള അടിസ്ഥാനപാഠമായി കരുതിയിരുന്നു.

ആഹാരത്തെ ശാരീരികാവയവങ്ങളുടെ ഊര്‍ജ്ജസ്വഭാവവുമായി ബന്ധപ്പെടുത്തി മനസ്സിലാക്കാന്‍ സഹായിക്കുന്നത് യോഗാത്മകമായ ഒരു ശാസ്ത്രമാണ്. ആഹാരവും ശരീരവും അനാത്മമാകയാല്‍ ഈ ശാസ്ത്രം അവിദ്യയാണ്. എന്നാല്‍ ഈശാവാസ്യോപനിഷത്തില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു.
വിദ്യാവിദ്യകള്‍ രണ്ടും
കണ്ടറിഞ്ഞവരവിദ്യയാല്‍
മൃത്യവെത്തരണം ചെയ്തു
വിദ്യയാലമൃതാര്‍ന്നിടും

ഈ ഋഷിസൂക്തം പരിഗണിക്കുമ്പോള്‍ ആഹാരസാധനങ്ങളെയും ആന്തരികാവയവങ്ങളെയും വ്യവച്ഛേദിച്ചും പരസ്പര്യപ്പെടുത്തിയും ഗ്രഹിക്കാന്‍ സഹായിക്കുന്ന മാക്രോബയോട്ടിക്‌സ് മൃത്യവെത്തരണം ചെയ്യാന്‍ സഹായിക്കുന്ന അവിദ്യയാണെന്നു പറയണം.
മാക്രോബയോട്ടിക്‌സ് താവോദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ ആവിഷ്‌ക്കരിക്കപ്പെട്ടിട്ടുള്ള ആഹാരോര്‍ജശാസ്ത്രമാണ്. താവോദര്‍ശനം എല്ലാറ്റിനെയും 'യിന്‍' - 'യാങ്' എന്നു ദ്വന്ദാത്മകമായി കാണുകയും യിന്നിനെയും യാങ്ങിനെയും സമതുലിതമാക്കിക്കൊണ്ട് സ്വാസ്ഥ്യം എങ്ങനെ കൈവരിക്കാമെന്നു പഠിപ്പിക്കുകയും ചെയ്യുന്ന യോഗാത്മക ദര്‍ശനമാണ്. ബൈബിളില്‍ ദൈവത്തിന്റെ രാജ്യവും നീതിയും തേടുക നിനക്കുവേണ്ടതൊക്കെ ലഭ്യമായിക്കൊള്ളും എന്നു പറയുന്നുണ്ട്. ദൈവത്തിന്റെ രാജ്യവും നീതിയും സമതുലനം, സമന്വയം, സമാധാനം എന്നിവയാണു ലക്ഷ്യമാക്കുന്നത്. താവോദര്‍ശനവും അതില്‍നിന്നു ജന്മമെടുത്ത മാക്രോബയോട്ടിക്‌സും ലക്ഷ്യമാക്കുന്നതും മറ്റൊന്നല്ല. ശാരീരികമായ സ്വാസ്ഥ്യത്തിനു മുന്‍തൂക്കം നല്‍കുന്നതായി തോന്നിയേക്കാമെങ്കിലും അത് ആരോഗ്യത്തെ കാണുതെങ്ങനെ എന്നു പഠിക്കുമ്പോള്‍ അത് തികച്ചും യോഗാത്മകമായ ഒരു ശാസ്ത്രംതന്നെയാണ് എന്നു നമുക്കു വ്യക്തമാവും. ആരോഗ്യം എന്ത് എന്നു നിര്‍വചിച്ചിട്ട് അതിന്റെ അടിസ്ഥാനത്തില്‍ അനാരോഗ്യം എന്ത് എന്നു മനസ്സിലാക്കാന്‍ സഹായിക്കുന്ന മാക്രോബയോട്ടിക്‌സ് ജീവന്‍മുക്തനായ യോഗിയുടെ മാതൃത അവതരിപ്പിച്ചിട്ട് യോഗമാര്‍ഗ്ഗം പഠിപ്പിക്കുന്ന യോഗശാസ്ത്രം പോലെ തന്നെ അമൃതാവസ്ഥയിലേക്കു നയിക്കുന്ന 'വിദ്യ'യ്ക്ക് അനുപൂരകമാണെന്നു പറയണം.

മാനസികമായും ശാരീരികമായും സന്തുലിതാവസ്ഥയില്‍ കഴിയുന്നയാള്‍ എങ്ങനെയുള്ള ആളായിരിക്കും. ഏഴു ലക്ഷണങ്ങളാണ് മാക്രോബയോട്ടിക്‌സ് ചൂണ്ടിക്കാണിക്കുന്നത്. ഒന്ന് - ഓരോ ദിവസവും 18 മണിക്കൂര്‍ അദ്ധ്വാനിക്കാന്‍ വേണ്ടതായ ഊര്‍ജ്ജസ്വലതയും ക്ഷീണമില്ലായ്മയും. രണ്ട് - ഈ ഊര്‍ജ്ജം ലഭിക്കാന്‍ വേണ്ടത്ര ആഹാരം കഴിക്കാന്‍ പ്രേരിപ്പിക്കുന്ന വിശപ്പ്. മൂന്ന് - ശരീരത്തിനും മനസ്സിനും യാതൊരു പിരിമുറുക്കവും ഇല്ലാതെ ആറു മണിക്കൂറോളം ഗാഢമായി ഉറങ്ങാന്‍ കഴിയും വിധത്തിലുള്ള വിശ്രാന്തി. നാല് - എല്ലാറ്റിനെയും നന്ദിയോടെ കാണാന്‍ സഹായിക്കുന്ന എല്ലാം നല്ലതിനു തന്നെ എന്ന മനോഭാവം. അഞ്ച് - എല്ലാറ്റിനെയും ശുഭാപ്തിവിശ്വാസത്തോടെ സ്വീകരിക്കുന്നതിന്റെ ഫലമായുണ്ടാകുന്ന സന്തോഷം. ആറ് - എല്ലാവരെയും സഹാനുഭാവത്തോടെ ഉള്‍ക്കൊള്ളാന്‍ സഹായിക്കുന്ന സഹിഷ്ണുത. ഏഴ് - ഒരിക്കലും കോപമുണരില്ലാത്തവിധം പ്രശാന്തമായ മനസ്സ്.
ഇവയെല്ലാം ഉണ്ടായിരിക്കുക എന്നു പറഞ്ഞാല്‍ ആ വ്യക്തിക്ക് വിദ്യയിലൂടെ അമൃതം നേടാനുള്ള ആരോഗ്യമുണ്ടെന്നര്‍ത്ഥം. ഒരാള്‍ക്ക് വേണ്ടത്ര ആരോഗ്യമില്ലെങ്കില്‍ ആത്മീയ സാധനയില്‍ നേരിടേണ്ടിവരുന്ന വിഘ്‌നങ്ങള്‍ ഏറെയായിരിക്കും എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവും എന്നു തോന്നുന്നില്ല. അതാണ്, 'ശരീരമാദ്യം ഖലു ധര്‍മസാധനം' എന്ന് ആചാര്യന്മാര്‍ പറയാന്‍ കാരണം.

മാക്രോബയോട്ടിക്‌സ് സമീകൃതാഹാരം

വേവിച്ച ധാന്യങ്ങള്‍ക്കു പ്രാധാന്യം നല്‍കുന്നതാണ് മാക്രോബയോട്ടിക് ആഹാരക്രമം. തവിടുകളയാത്ത അരികൊണ്ടുള്ള ചോറ് ഓരോരുത്തരുടെയും ആഹാരത്തിന്റെ 50% - 60% എങ്കിലും വേണം.
ഓരോ ദിവസവും രാവിലെ ധാന്യങ്ങളും, പച്ചക്കറികളും ചെറുതായി അരിഞ്ഞ കിഴങ്ങുകളും അടങ്ങിയ സൂപ്പ് ഓരോ കപ്പ് കഴിക്കാന്‍ മാക്രോബയോട്ടിക്‌സ് ശുപാര്‍ശ ചെയ്യുന്നു. സോയാസോസോ, മിസോയോ ഒരു ടേബിള്‍ സ്പൂണ്‍ ചേര്‍ക്കണം. (പച്ചക്കറികള്‍ പത്ത്-ഇരുപതു മിനിറ്റ് വെന്തശേഷം, കഴിക്കാന്‍ നേരംമാത്രം) ഇത് ആഹാരത്തിന്റെ 5% വരെ ആകാം.
മുള്ളങ്കി, കാരറ്റ്, ബീറ്റുറൂട്ട്, കാബേജ്, സവാള, കാച്ചില്‍, ചേന, മത്തങ്ങ, ബീന്‍സ് മുതലായവ ചേര്‍ത്ത കറികള്‍ 25%-30% ഒരു ദിവസം കഴിക്കുക. വേവിക്കാത്ത പച്ചക്കറികള്‍ ആശാസ്യമല്ല.
പഴങ്ങളും, പയര്‍വര്‍ഗ്ഗങ്ങളും അച്ചാറുകളും കുറഞ്ഞ അളവിലേ പാടുള്ളൂ. മൊത്തം 5% -ല്‍ ഏറെ ആകാതിരിക്കുന്നതാണു നന്ന്. അച്ചാറുകള്‍, മസാലകള്‍ കുറച്ചും വിനാഗിരി ഒഴിവാക്കിയും തയ്യാറേക്കണ്ടതാണ്.
കിണറ്റില്‍ നിന്നോ ഉറവയില്‍നിന്നോ കിട്ടുന്നവെള്ളം അല്പം ബാന്‍ചാ ഇട്ട് തിളപ്പിച്ചു കുടിക്കുന്നതാണ് ഏറ്റം നന്ന്. ഒരു ദിവസം, സൂപ്പ് ഉള്‍പ്പെടെ, നാലു കപ്പിലേറെ യാതൊരു പാനീയവും കഴിക്കുന്നത് നന്നല്ല.
എള്ളെണ്ണയാണ് പാചകത്തിനു ശുപാര്‍ശ ചെയ്യുന്നത്. അതും ഉപ്പും അധികമാകാന്‍ പാടില്ല. വിറകടുപ്പിലോ, മണ്ണെണ്ണ സ്റ്റൗവിലോ, ഗ്യാസടുപ്പിലോ പാകം ചെയ്യണം. ഇലക്ട്രിക് അടുപ്പുകള്‍ പാടില്ല.
മാംസം, പാല്‍, പാല്‍ ഉല്പന്നങ്ങള്‍, പഞ്ചസാര, ബേക്കറി പലഹാരങ്ങള്‍ , മിഠായികള്‍ , ഐസ്‌ക്രീം, ധാന്യപ്പൊടികളും കൊഴുപ്പും ഉപയോഗിച്ചുള്ള ആഹാരങ്ങള്‍ മുതലായവ പരമാവധി ഒഴിവാക്കണം. ദോശ, ഇഡ്ഡലി മുതലായവ നല്ലതാണ്. രാത്രി കിടക്കുന്നതിനു മൂന്നുമണിക്കൂര്‍ മുമ്പേ ആഹാരം കഴിക്കുകയും, രാത്രി 11 മണിക്ക് മുമ്പേ ഉറങ്ങുകയും ചെയ്യണം.
ഇതൊക്കെയാണ് ആരോഗ്യപൂര്‍വ്വകമായ ജീവിതത്തിന് മാക്രോബയോട്ടിക്‌സ് ശിപാര്‍ശ ചെയ്യുന്നത്.

2013, ഒക്‌ടോബർ 22, ചൊവ്വാഴ്ച

മൃത്യോര്‍മ അമൃതംഗമയ - ഒരു അലോപ്പതി ചികിത്സകന്റെ മാക്രോബയോട്ടിക് സൗഖ്യാനുഭവം.

Dr. A.S.R. BABU  D.A.M., M.B.B.S

(ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസറായി റിട്ടയര്‍ചെയ്ത, MBBS ഉം പാസ്സായിട്ടുള്ള, ഡോ. രാജേന്ദ്രബാബു ഇപ്പോള്‍ അലോപ്പതി ചികിത്സകനായാണ് ജോലിചെയ്യുന്നത്.)


''താങ്കള്‍ ഒരു ഡോക്ടര്‍ ആയതുകൊണ്ടാണ് ഞാന്‍ ഇതു പറയുന്നത്'' റീജിയണല്‍ ക്യാന്‍സര്‍ സെന്റററിലെ ഡോക്ടര്‍ പറഞ്ഞവസാനിപ്പിച്ചു. ''സാര്‍ക്കോയ്‌ഡോസിസ് എന്ന രോഗത്തിന് ലോകത്തെവിടെയും സ്റ്റീറോയ്ഡ് മാത്രമാണു മരുന്ന്. ആറുമാസത്തിനകം പ്രമേഹമുണ്ടാകും. അതു സാരമില്ല; ഇന്‍സുലിന്‍കൊണ്ടു നിയന്ത്രിക്കാവുന്നതേയുള്ളു.'' ഒരു ഡോക്ടര്‍ കൂടിയായ രോഗിക്ക് മറ്റൊരു ഡോക്ടര്‍ നല്‍കിയ സാന്ത്വനം!
ഞാന്‍ ക്യാന്‍സര്‍ സെന്ററിന്റെ പടിയിറങ്ങിയത് ഒരുറച്ച തീരുമാനത്തോടെയാണ്. ഒരു പനിയില്‍ തുടങ്ങി മൂന്നുമാസം ക്ഷയരോഗചികിത്സ നടത്തി മൃതപ്രായനായി ക്യാന്‍സര്‍ സെന്ററില്‍ എത്തിയ എനിക്ക് പ്രമേഹവും ഹൃദ്രോഗവും മരണപര്യന്തം കഷ്ടപ്പാടുകളും വരുത്തിവയ്ക്കുന്ന സ്റ്റീറോയ്ഡു മരുന്നു വേണ്ട. 1995-ലായിരുന്നു ഈ സംഭവം.

പനിയും ചുമയുമായി ചികിത്സക്കെത്തിയ എന്റെ രോഗം നിര്‍ണ്ണയിച്ചത് ചിരകാല സുഹൃത്തുക്കളായിരുന്ന ഒരു ഫിസിഷ്യനും സര്‍ജനും കൂട്ടായി ചര്‍ച്ച ചെയ്തായിരുന്നു. പനി, ചുമ, ശരീരം മെലിച്ചില്‍, വിശപ്പില്ലായ്മ തുടങ്ങിയ രോഗലക്ഷണങ്ങള്‍വച്ച് 'ക്ഷയം' (Tuberculosis) എന്ന് ഫിസിഷ്യന്‍ വിധിയെഴുതി. ഔഷധങ്ങള്‍ ആരംഭിക്കുംമുമ്പ് രോഗനിര്‍ണ്ണയം ഉറപ്പുവരുത്താനായി സര്‍ജന്‍ 'ബയോപ്‌സി' പരിശോധിച്ചു. രോഗം 'സാര്‍ക്കോയ്‌ഡോസിസ്' ആണെന്നായിരുന്നു സര്‍ജന്റെ നിഗമനം. ഇന്ത്യയില്‍ അപൂര്‍വ്വമായി കാണുന്ന രോഗമാണത്. തന്മൂലം ക്ഷയം എന്ന രോഗത്തിനു ചികിത്സ തുടങ്ങി. മൂന്നുമാസം, മുന്നൂറു വര്‍ഷംപോലെ ഇഴഞ്ഞുനീങ്ങി. എന്റെ ഗതി കൂടുതല്‍ വഷളായി. രോഗനിര്‍ണ്ണയം പിഴച്ചുവോ? എന്റെ ചികിത്സകര്‍ക്കു സംശയമായി. ഞാനൊരു ഡോക്ടറായതിനാലാവാം മറ്റൊരു പരീക്ഷണത്തിനുകൂടി ഞാന്‍ തയ്യാറായില്ല. എന്നെ ക്യാന്‍സര്‍ സെന്ററിലേയ്ക്കു റഫര്‍ ചെയ്തു.

മൂന്നുമാസത്തെ ക്ഷയരോഗ ചികിത്സമൂലം എന്റെ തുടക്കം 21 കിലോഗ്രാം കുറഞ്ഞു. വിശപ്പുകെട്ടു. നാവിനു കനം കൂടി, രുചിയില്ലാതായി, മലം പോകാതായി, കുടുകള്‍ ചലനമറ്റു. ആട്ടിന്‍സൂപ്പു കഴിച്ചിരുന്ന എനിക്ക് കിടക്കവിട്ട് എഴുന്നേല്‍ക്കാന്‍പോലുമാവുന്നില്ല. സന്ധികളില്‍ നീര്, ശരീരം ഇടിച്ചുനുറുങ്ങുന്ന വേദന, മരണം എന്റെ മുന്നില്‍ നൃത്തംവെയ്ക്കുകയാണ്.

സ്റ്റീറോയ്ഡ് കഴിക്കുകയില്ല എന്നു ഞാന്‍ തീരുമാനിച്ചത് അതുമൂലമുണ്ടാകുന്ന പുതിയ രോഗങ്ങള്‍ക്കൂടി കഷ്ടപ്പെടുത്താതെ മരിക്കട്ടെ എന്നു കരുതിയാണ്. എന്നാല്‍ ഇനി എന്ത്? എന്ന ചോദ്യം അവശേഷിച്ചു. എല്ലാ ചികിത്സയും പരാജയപ്പെട്ടപ്പോള്‍ ചെയ്യുന്ന ഒന്നുണ്ട് 'പ്രകൃതിചികിത്സ' എന്റെ രോഗം ഭേദമാക്കാമെന്ന് ഒരു പ്രകൃതിചികിത്സകന്‍ തറപ്പിച്ചു പറഞ്ഞു. അദ്ദേഹം പറയുംപോലെ ചെയ്യണം. ഒരു വൈദ്യശാസ്ത്രവും പഠിച്ചിട്ടില്ലാത്ത അദ്ദേഹം ഈ രോഗത്തെപ്പറ്റി കേട്ടിട്ടില്ല. ഇത്തരം ഒരു രോഗിയെ ചികിത്സിച്ചിട്ടില്ല. പക്ഷേ ഉറപ്പുണ്ട്. രോഗം ഭേദമാകും! ചില പച്ചമരുന്നുകള്‍ , പച്ചക്കറികള്‍ , പഴങ്ങള്‍, പാകം ചെയ്യാത്ത ഭക്ഷണം, അരി ആഹാരം ഉപേക്ഷിച്ചു. മത്സ്യം, മാംസം, മുട്ട, പഞ്ചസാര, ചുവന്നമുളക് എന്നിങ്ങനെ വിലക്കപ്പെട്ടവയുടെ നീണ്ട ലിസ്റ്റ്. ക്യാന്‍സര്‍ സെന്ററിലെ പരിശോധനകള്‍ തുടര്‍ന്നു. മൂന്നുമാസത്തെ ചികിത്സ പൂര്‍ത്തിയായപ്പോള്‍ പരിശോധനാഫലം ആശാവഹമായിരുന്നു. അള്‍ട്രാസൗണ്ട് സ്‌കാനിംഗില്‍ , മുമ്പ് ശരീരാന്തര്‍ഭാഗത്ത് കണ്ടെത്തിയിരുന്ന എണ്ണമറ്റ ക്യാന്‍സര്‍ മുഴകള്‍ അപ്രത്യക്ഷമായതായി കണ്ടു. പക്ഷേ മലം പോകണമെങ്കില്‍ എനിമ കൂടിയേ കഴിയൂ. ശരീരം കൂടുതല്‍ മെലിഞ്ഞു തണുപ്പ് അസഹനീയമായി; തോല്‍ ചുക്കിച്ചുളിഞ്ഞു; ചെറിയ കുരുക്കള്‍പോലും രക്തസ്രാവമുണ്ടാക്കി. ആരോഗ്യം ക്ഷയിക്കുകയാണ്.

ആയിടയ്ക്ക് കോട്ടയത്തു നടന്ന സസ്യാഹാരസമ്മേളനത്തില്‍ മാക്രോബയോട്ടിക്‌സ് ചികിത്സകനായ ഡോ. ജോര്‍ജ് ഡേവിഡിനെ പരിചയപ്പെട്ടു. ആഹാരത്തെപ്പറ്റി എനിക്കുണ്ടായിരുന്ന ധാരണ പാടെ മാറ്റിമറിക്കുന്നതായിരുന്നു അദ്ദേഹവുമായുള്ള സംവാദം. മനുഷ്യന്റെ മുഖ്യ ആഹാരം (Staple food) ധാന്യങ്ങളായിരിക്കണമെന്ന് അദ്ദേഹം സമര്‍ത്ഥിച്ചു. ആഹാരത്തിലെ അറിയപ്പെടുന്ന പോഷകങ്ങള്‍ക്കുപരി അതുള്‍ക്കൊള്ളുന്ന അനന്തമായ ഊര്‍ജ്ജത്തിനു ശരീരത്തില്‍ ഉണ്ടാക്കാനാവാത്ത ഒരു മാറ്റവുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മതം. എന്റെ അപ്പോഴത്തെ ഭക്ഷണക്രമത്തിലെ പോരായ്മകള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. മൂന്നുവര്‍ഷത്തിനുശേഷം ഞാന്‍ ധാന്യാഹാരം കഴിക്കുവാന്‍ ആരംഭിച്ചു. ക്രമേണ പഴങ്ങള്‍ , പച്ചക്കറികള്‍ ,  പാകം ചെയ്ത ഭക്ഷണപദാര്‍ത്ഥങ്ങള്‍ , മത്സ്യമാംസങ്ങള്‍ എന്നുവേണ്ട എന്തും ആഹരിക്കുന്നതിനുള്ള ആരോഗ്യം എനിക്കു തിരിച്ചു കിട്ടി. തൂക്കവും തടിയും വര്‍ദ്ധിച്ചു. ഇന്നു ഞാന്‍ പൂര്‍ണ്ണാരോഗ്യവാനാണ്.

എനിക്കു ക്ഷയരോഗ ചികിത്സ നല്‍കിയ ഫിസിഷ്യനും സ്റ്റീറോയ്ഡ് നിര്‍ദ്ദേശിച്ച ക്യാന്‍സര്‍ രോഗവിദഗ്ധനും ഒന്നുമറിയാതെ ചികിത്സിച്ച പ്രകൃതിചികിത്സകനും കാണാതിരുന്ന എന്തോ ഒന്ന് മാക്രോബയോട്ടിക്‌സിലൂടെ ഡോ. ജോര്‍ജ് ഡേവിഡ് കണ്ടെത്തി. സമീകൃതമായ ആഹാരം നിയമേന കഴിച്ചപ്പോള്‍ അത് രോഗത്തിന് ഔഷധമായി മാറി. ആരോഗ്യം തിരിച്ചുകിട്ടി. 12 വര്‍ഷം വൈദ്യശാസ്ത്രം പഠിച്ച എനിക്ക് ഏറ്റവും ഗുണകരമായി മാറിയ പാഠം എനിക്കുണ്ടായ രോഗം തന്നെയാണ്. ആഹാരത്തെ (അന്നം ബ്രഹ്മേതി വ്യജാനാദ്) ബ്രഹ്മമെന്നറിയുവാന്‍ ഉപദേശിക്കുന്ന ഉപനിഷദ് ഋഷിയുടെയും ആഹാരം പരമൗഷധമാണെന്നു പ്രഖ്യാപിച്ച ആധുനിക വൈദ്യശാസ്ത്രപിതാവ് ഹിപ്പോക്രാറ്റസിന്റെയും ദര്‍ശനം അനുഭവിച്ചറിയുവാനുള്ള ഭാഗ്യം എനിക്കു ലഭിച്ചു. രോഗനിര്‍ണ്ണയം എന്നത് ഒരു മിഥ്യയാണെന്നും രോഗങ്ങള്‍ക്കു പേര് അനിവാര്യമല്ലെന്നും ആഹാരത്തില്‍നിന്നുണ്ടായി, അതിനാല്‍ പരിപുഷ്ടമായി, പരിപാലിക്കപ്പെട്ടുപോരുന്ന ശരീരത്തില്‍ ആഹാരം അമൃതിനു തുല്യമായി പ്രവര്‍ത്തിക്കുമെന്നും എനിക്കുറപ്പായി. ആഹാരം ഔഷധവും ആരോഗ്യദായകവുമാക്കുന്നത് ചികിത്സകന്റെ സാമര്‍ത്ഥ്യമാണ്. ആഹാരത്തെ തൃണവത്ഗണിച്ചുകൊണ്ട് ഇന്നുനടക്കുന്ന ചികിത്സാവ്യവസായം രോഗികളെ ആരോഗ്യത്തിലേക്കു നയിക്കുന്നില്ലായെന്നത് ശ്രദ്ധേയമാണ്.

കാലം, ദേശം, പ്രായം, ലിംഗം, പ്രകൃതി, ശരീരബലം, അതിബലം തുടങ്ങി ഒട്ടനവധി ഘടകങ്ങള്‍ പരിഗണിച്ചുവേണം ആഹാരവും ഔഷധവും സമന്വയിപ്പിച്ചു രോഗത്തെ ആരോഗ്യമാക്കി മാറ്റുവാന്‍. വളര്‍ച്ചയുടെ കാലഘട്ടത്തില്‍ കുഞ്ഞുങ്ങള്‍ക്കും യുവതീയുവാക്കള്‍ക്കും ഗര്‍ഭിണിയും മുലയൂട്ടുന്ന അമ്മമാര്‍ക്കും സ്ത്രീപുരുഷന്മാര്‍ക്കും വയോവൃദ്ധര്‍ക്കുമെല്ലാം അവരവര്‍ക്കിണങ്ങുന്ന പ്രത്യേക ഭക്ഷണം തെരഞ്ഞെടുത്തു നല്‍കണം. നവജാതശിശുക്കളില്‍ മാറാരോഗവും കുഞ്ഞുങ്ങളില്‍ അകാലയൗവനവും സ്ത്രീപുരുഷന്മാര്‍ക്ക് ലൈംഗികബലഹീനതയും വന്ധ്യതയും വൃദ്ധര്‍ക്ക് അജ്ഞാത രോഗങ്ങളും വരുത്തിവയ്ക്കുന്നതില്‍ ആഹാരത്തിനുള്ള പങ്ക് പഠനവിധേയമാക്കേണ്ടതുണ്ട്. ഓരോ ജനവിഭാഗങ്ങള്‍ക്കും പാരമ്പര്യമായുണ്ടായിരുന്ന ആഹാരശീലങ്ങള്‍ ഉപഭോഗസംസ്‌കാരത്തിനു വഴിമാറിയതാണ് അടുത്തകാലത്ത് മനുഷ്യരാശിക്കേറ്റ ഏറ്റവും കനത്ത പ്രഹരം.

എന്റെ രോഗചികിത്സയിലൂടെ പ്രകൃതിയുടെ പേരില്‍ അറിയപ്പെടുന്ന ചികിത്സ 'പ്രകൃതി'യില്‍ നിന്നും ഏറെ വിദൂരതയിലാണെന്നും ഞാന്‍ പഠിച്ചു. ആദ്യത്തെ മൂന്നുമാസംകൊണ്ട് ശരീരത്തിലെ എണ്ണമറ്റ ക്യാന്‍സര്‍ മുഴകള്‍ അപ്രത്യക്ഷമാക്കിയ ആഹാരൗഷധങ്ങള്‍ക്ക് എന്നെ പൂര്‍ണ്ണാരോഗ്യത്തിലേക്കു നയിക്കാനായില്ല. പാകം ചെയ്യാത്ത ആഹാരൗഷധങ്ങള്‍ ശരീരത്തിലെ മുഴകളെയും രക്തക്കുഴലുകളിലെ തടസ്സങ്ങളെയും അലിയിച്ചുകളയും. പക്ഷേ എത്രനാള്‍ അത് തുടരണം, എപ്പോള്‍ , എങ്ങനെ മാറ്റണം തുടങ്ങിയ കാര്യങ്ങള്‍ സൂക്ഷ്മദൃക്കായ ചികിത്സകന്‍ തീരുമാനിക്കണം. അതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ എന്റെ പ്രകൃതിചികിത്സകനായില്ല. അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ആന്തരികവും ബാഹ്യവുമായ പ്രകൃതിയിലെ ചാക്രികമായ മാറ്റങ്ങള്‍ക്കനുസരിച്ച് ആഹാരവിഹാരങ്ങളും മാറ്റേണ്ടതുണ്ട്. അതാണ് മാക്രോബയോട്ടിക്‌സ് രീതി രോഗികളെ പൂര്‍ണ്ണ ആരോഗ്യത്തിലേക്കു നയിക്കുന്നതിന്റെ രഹസ്യം. വര്‍ദ്ധിച്ചുവരുന്ന രോഗങ്ങള്‍ക്കുള്ള ശാശ്വത പരിഹാരം ആരോഗ്യകരമായ ആഹാരശീലങ്ങളിലേക്കുള്ള തിരിച്ചുപോക്കായിരിക്കും. മാക്രോബയോട്ടിക് ആഹാരക്രമം ആയതിലേക്കുള്ള ഉദാത്തമായ ഒരു വഴി തുറക്കുമെന്നാശിക്കാം.

NB
പൗലോസ് മാര്‍ ഗ്രിഗോരിയോസ് മെത്രാപ്പോലീത്തായുടെ നിര്‍ദ്ദേശമനുസരിച്ച് കാനഡയില്‍ നിന്ന് കേരളത്തിലെത്തി, ഈ ലേഖനത്തില്‍ പരാമര്‍ശിക്കുന്ന മാക്രോബയോട്ടിക്‌സ്  വര്‍ഷങ്ങളോളം പ്രചരിപ്പിച്ച ഡോ. ജോര്‍ജ് ഡേവിഡ് ഇപ്പോള്‍ കേരളത്തിലുണ്ട്. മാക്രോബയോട്ടിക്‌സിനെപ്പറ്റി കൂടുതല്‍ അറിയാന്‍ താത്പര്യമുള്ളവര്‍ വിളിക്കുക : 9447230159. അത്യാവശ്യക്കാര്‍ക്ക് അദ്ദേഹവുമായി ബന്ധപ്പെടാന്‍ അവസരമൊരുക്കിത്തരുന്നതാണ്. 

2013, ഒക്‌ടോബർ 15, ചൊവ്വാഴ്ച

ഹൃദ്‌രോഗങ്ങളും ആഹാരക്രമവും II

ഡോ. ജോര്‍ജ് ഡേവിഡ് MST (Canada)

c) സ്‌ട്രോക്ക് (Cerebral Hemorrhage or Thrombosis)

കഴുത്തിലും തലയിലും കൂടിയുള്ള സര്‍ക്യൂട്ടിലെ രക്തപ്രവാഹം കൂടുമ്പോഴാണ് സ്‌ട്രോക്കുണ്ടാകുന്നത്. ശാന്തമായ അവസ്ഥയില്‍ ഇതൊരു പ്രശ്‌നമല്ല. എന്നാല്‍ പെട്ടെന്നു രക്തപ്രവാഹം വര്‍ദ്ധിക്കാനിടയായാല്‍ രക്തക്കുഴലുകള്‍ പൊട്ടി തലച്ചോറിനുള്ളില്‍ രക്തസ്രാവമുണ്ടാകും. ആര്‍ട്ടീരിയോസ് ക്ലിറോസിസിലെപ്പോലെ രക്തക്കുഴലുകളില്‍ രക്തം കെട്ടിനില്ക്കാനിടയാക്കുന്ന സെറിബ്രല്‍ ത്രേംബോസിസ് മറ്റൊരു തരം സ്‌ട്രോക്കാണ്. രക്തക്കുഴലുകളുടെ ഇലാസ്തികത കുറയാനോ കൊഴുപ്പ് അടിഞ്ഞുകൂടാനോ ഇടയാക്കുന്ന ആഹാരസാധനങ്ങള്‍ ഒഴിവാക്കിക്കൊണ്ടേ ഈ അവസ്ഥയില്‍നിന്നു രക്ഷനേടാവു. പൂരിതകൊഴുപ്പുകള്‍ , മാംസം, മുട്ട, ക്ഷീരോല്പന്നങ്ങള്‍ മുതലായവയും പഞ്ചസാരയും പഴങ്ങളും ഒഴിവാക്കേണ്ടതാണ്. കടല്‍സസ്യങ്ങളും കട്ടിയുള്ള ഇലകളുള്ള പച്ചക്കറികളും രക്തക്കുഴലുകളുടെ സ്വാഭാവികമായ ശക്തിയും അയവും (strength and flexibility) വീണ്ടെടുക്കാന്‍ സഹായകമാണ്. നമ്മുടെ നാട്ടില്‍ , പരിമിതമായ അളവില്‍ മാത്രം, ശുദ്ധീകരിക്കാത്ത എള്ളെണ്ണ ഉപയോഗിക്കാം. ധമനികളില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പും കൊളസ്റ്ററോളും ഒഴിവാക്കാന്‍ മാക്രോബയോട്ടിക്‌സ് നിര്‍ദ്ദേശിക്കുന്ന ഊര്‍ജസന്തുലിതമായ ആഹാരരീതി തന്നെയാണ് ഏറ്റം ശാസ്ത്രീയമായ മാര്‍ഗ്ഗം.

d) യാങ്ങ് രോഗാവസ്ഥകള്‍ (Yang conditions)
ഹൃദയ പേശികളോ ധമനികളോ ചുരുങ്ങുന്ന രോഗാവസ്ഥകളെയാണ് മാക്രോബയോട്ടിക്‌സില്‍ യാങ്ങ് രോഗാവസ്ഥകളെന്നു പറയുന്നത്. വികസിപ്പിക്കുന്ന ഊര്‍ജമുള്ള (yin) ആഹാരസാധനങ്ങള്‍ക്കു പ്രാമുഖ്യം നല്‍കുന്ന വിധത്തിലുള്ള മാക്രോബയോട്ടിക് ആഹാരക്രമമാണ് രോഗശമനത്തിനായി ഉപയോഗിക്കേണ്ടത്. രോഗിയുടെ ശരീരഘടന കൂടി കണക്കിലെടുത്താണ് അതു നിശ്ചയിക്കുക. അതും ചുരുക്കുന്നത് (yang) ആണെങ്കില്‍ ആഹാരസാധനങ്ങള്‍ വളരെക്കുറച്ചേ വേവിക്കാവൂ. കട്ടിയുള്ള ഇലകളുള്ള പച്ചക്കറികള്‍, മുള്ളങ്കി, ഇഞ്ചി മുതലായവ ഹൃദയത്തിനും രക്തക്കുഴലുകള്‍ക്കും ചുറ്റുമുള്ള കൊഴുപ്പുകളെ അലിയിച്ചുകളയാന്‍ സഹായകമായ ആഹാരസാധനങ്ങളില്‍പ്പെടുന്നു. കായ്കനികളും പച്ചിലകളും ഒക്കെ വികസിപ്പിക്കുന്ന ഊര്‍ജം കൂടുതലുള്ള ആഹാരസാധനങ്ങളാണ്.

e) യിന്‍ രോഗാവസ്ഥകള്‍ (Yin conditions)
ഹൃദയപേശികളോ ധമനികളോ വികസിക്കുന്ന അവസ്ഥയാണിത്. ഈ അവസ്ഥയില്‍ മാംസം, ക്ഷീരോല്പന്നങ്ങള്‍ പൊടിച്ച ധാന്യങ്ങള്‍ മുതലായവ വര്‍ജിക്കണം. ചുരുക്കുന്ന ഊര്‍ജം കൂടുതലുള്ള ആഹാരസാധനങ്ങള്‍ കൂടുതല്‍ സമയം പാകം ചെയ്തു കഴിക്കണം. കിഴങ്ങുവര്‍ഗ്ഗങ്ങള്‍ക്ക് ചുരുങ്ങുന്ന ഊര്‍ജമാണു കൂടുതലുള്ളത്. കാരറ്റ്, ബീറ്റ്‌റൂട്ട് മുതലായവയ്ക്കു പ്രാമുഖ്യം നല്‍കണമെന്നര്‍ത്ഥം. അവ ഉപയോഗിച്ചുള്ള സൂപ്പും സോയാസോസോ മീസോയോ ചേര്‍ത്ത് കഴിക്കേണ്ടതാണ്. എണ്ണ വളരെ കുറയ്ക്കണം. ഉപയോഗിക്കുന്ന എണ്ണ എള്ളെണ്ണയായിരിക്കണം. ഈ രോഗാവസ്ഥയിലും ശരീരഘടന കൂടി കണക്കിലെടുത്തേ കൃത്യമായ ആഹാരക്രമം നിശ്ചയിക്കാനാവൂ.

NB
1.
ഏതു രോഗാവസ്ഥയിലും തവിടുകളയാത്ത അരിയുടെ ചോറായിരിക്കണം മുഖ്യാഹാരത്തിന്റെ 50-60%. ഇത് സന്തുലിതോര്‍ജ്ജമുള്ളതായതിനാല്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിച്ച് ആരോഗ്യത്തോടെ ജീവിക്കാന്‍, രോഗമില്ലാത്ത അവസ്ഥയിലും, ഏറ്റവും അനുയോജ്യമാണ്. ആഹാരമെല്ലാം വേവിച്ചതായിരിക്കുന്നതാണ് നന്ന്. 25% പച്ചക്കറികളും 10%ല്‍ കൂടാത്ത അളവില്‍ പയര്‍വര്‍ഗ്ഗങ്ങളും പഴങ്ങളും ഒക്കെയടങ്ങിയ മാക്രോബയോട്ടിക് സമീകൃതാഹാരം ജീവിതം കൂടുതല്‍ ചിട്ടയും സ്വരലയവും ഉള്ളതായി മാറാന്‍ സഹായകമാണ്. ഹൃദയമിടിപ്പിലെ താളപ്പിഴകളില്ലാതാകാനും കൊളസ്റ്ററോള്‍ നില ക്രമീകൃതമാകാനും ഇങ്ങനെയുള്ള ഒരാഹാരക്രമം സ്വീകരിച്ചാല്‍ മതിയാവും. ഹാര്‍ട്ടറ്റായ്ക്കും സ്‌ട്രോക്കും ഉണ്ടാകാനുള്ള സാധ്യത ഇങ്ങനെയുള്ള ആഹാരക്രമത്തില്‍ ജീവിക്കുന്നവര്‍ക്ക് തീരെ കുറവായിരിക്കും.

സാമൂഹ്യബോധമുള്ള, സ്വാര്‍ത്ഥചിന്ത കുറവുള്ള വ്യക്തികളെ വാര്‍ത്തെടുക്കാനും കുടുംബസമാധാനവും സാമൂഹ്യനീതിയുമുളവാക്കാനും ഊര്‍ജസന്തുലിതമായ മാക്രോബയോട്ടിക് ആഹാരക്രമം സമൂഹത്തില്‍ പ്രചരിപ്പിക്കുന്നത് വളരെ പ്രയോജനം ചെയ്യും.

2.

പൗലോസ് മാര്‍ ഗ്രിഗോരിയോസ് മെത്രാപ്പോലീത്തായുടെ നിര്‍ദ്ദേശമനുസരിച്ച് കാനഡയില്‍ നിന്ന് കേരളത്തിലെത്തി വര്‍ഷങ്ങളോളം ഈ ലേഖനത്തില്‍ പരാമര്‍ശിക്കുന്ന മാക്രോബയോട്ടിക്‌സ് പ്രചരിപ്പിച്ച ഡോ. ജോര്‍ജ് ഡേവിഡ് ഇപ്പോള്‍ കേരളത്തിലുണ്ട്. മാക്രോബയോട്ടിക്‌സിനെപ്പറ്റി കൂടുതല്‍ അറിയാന്‍ താത്പര്യമുള്ളവര്‍ വിളിക്കുക. 9447230159. അത്യാവശ്യക്കാര്‍ക്ക് അദ്ദേഹവുമായി ബന്ധപ്പെടാന്‍ അവസരമൊരുക്കിത്തരുന്നതാണ്. 


2013, ഒക്‌ടോബർ 14, തിങ്കളാഴ്‌ച

ഹൃദ്‌രോഗങ്ങളും ആഹാരക്രമവും

ഡോ. ജോര്‍ജ് ഡേവിഡ് MST (Canada)

a) രക്തസമ്മര്‍ദ്ദ വ്യതിയാനങ്ങള്‍

അമിതമായ അളവില്‍ പാനീയങ്ങളും വികസിപ്പിക്കുന്ന സ്വഭാവമുള്ള (yin) പഴങ്ങള്‍പോലുള്ള ആഹാരസാധനങ്ങളും കഴിച്ചാല്‍ ഹൃദയത്തിന്റെ ചില പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന വൃക്കകളുടെ ഊര്‍ജം അസന്തുലിതമാകും. ഈ അവസ്ഥയില്‍ രക്തചംക്രമണം നോര്‍മലാക്കാന്‍പോലും ഹൃദയത്തിനു കൂടുതല്‍ അദ്ധ്വാനം വേണ്ടിവരും. അതിന്റെ ഫലമായാണ് രക്താതിസമ്മര്‍ദ്ദം (hypertension) ഉണ്ടാകുന്നത്. ഈ അവസ്ഥയിലും വികസിപ്പിക്കുന്ന സ്വഭാവമുള്ള ആഹാരസാധനങ്ങള്‍ കൂടുതലായി കഴിയുന്നതു തുടര്‍ന്നാല്‍ ഹൃദയത്തിന്റെ ചുരുങ്ങാനുള്ള ശേഷി തീരെയില്ലാതെയാവും. അതിന്റെ ഫലമായി രക്തസമ്മര്‍ദ്ദം അപകടകരമായി താഴ്ന്നുപോകുന്നതാണ് രക്തസമ്മര്‍ദ്ദക്കുറവ് (hypotension).
രക്താതിസമ്മര്‍ദ്ദത്തെക്കാള്‍ രക്തസമ്മര്‍ദ്ദക്കുറവാണ് കൂടുതല്‍ അപകടകരം. രക്താതിസമ്മര്‍ദ്ദം ആഹാരക്രമത്തില്‍ അനുയോജ്യമായ മാറ്റം വരുത്തിയാല്‍ ഒരു മാസത്തിനകം സുഖപ്പെടുത്താനാവും. രക്തസമ്മര്‍ദ്ദക്കുറവാകട്ടെ, കൂടുതല്‍ സങ്കീര്‍ണമായ അവസ്ഥയായതിനാല്‍ ഭേദമാക്കാന്‍ കൂടുതല്‍ കാലമെടുക്കും. രോഗിയുടെ ശരീരഘടനകൂടി പരിഗണിച്ചശേഷം ചുരുക്കുന്ന ഊര്‍ജമുള്ള ആഹാരസാധനങ്ങള്‍ തെരഞ്ഞെടുത്ത് ആ ഊര്‍ജം വര്‍ദ്ധിപ്പിക്കുന്നവിധത്തില്‍ പാകം ചെയ്തുകഴിക്കുന്നതാണ് രക്തസമ്മര്‍ദ്ദവ്യതിയാനങ്ങള്‍ക്കുള്ള ചികിത്സയെന്ന് പൊതുവേ പറയാം.

b) ആര്‍ട്ടീരിയോസ്‌ക്ലീറോസിസ് (Arteriosclerosis)

ഇത് ഹൃദയധമനികളുടെ (arteries) ഉള്‍ഭാഗത്തു തടസ്സമുണ്ടാവുകയും അവയുടെ സ്വാഭാവികമായ ഇലാസ്തികത (elasticity) നഷ്ടപ്പെടുകയും ചെയ്യുമ്പോഴുള്ള അവസ്ഥയാണ് കൊളസ്റ്ററോളും (cholesterol) കൊഴുപ്പും (fats) അടിഞ്ഞുകൂടുമ്പോഴാണ് ഇങ്ങനെ സംഭവിക്കാറുള്ളത്. മാംസം, പൂരിതകൊഴുപ്പുകള്‍, മുട്ട, പാല്‍, ക്ഷീരോല്‍പന്നങ്ങള്‍ മുതലായവ അമിതമായും തുടര്‍ച്ചയായും കഴിക്കുന്നതിന്റെ ഫലമാണിത്. ഈ അവസ്ഥ രൂക്ഷമാകുമ്പോള്‍ ആര്‍ട്ടറികളിലെ കുഴല്‍ഭാഗം സാവധാനം ഇടുങ്ങുകയും ഒടുവില്‍ അടഞ്ഞുപോവുകയും ചെയ്യുന്നു. അതിന്റെ ഫലമായി രക്തപ്രവാഹത്തിലുണ്ടാകുന്ന തടസ്സമാണ് മിക്കപ്പോഴും ഹൃദയാഘാതം (heart attack) ഉണ്ടാക്കാറുള്ളത്.

നാളെ 
c) സ്‌ട്രോക്ക് (Cerebral Hemorrhage or Thrombosis)

NB
1.
ഏതു രോഗാവസ്ഥയിലും തവിടുകളയാത്ത അരിയുടെ ചോറായിരിക്കണം മുഖ്യാഹാരത്തിന്റെ 50-60%. ഇത് സന്തുലിതോര്‍ജ്ജമുള്ളതായതിനാല്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിച്ച് ആരോഗ്യത്തോടെ ജീവിക്കാന്‍ , രോഗമില്ലാത്ത അവസ്ഥയിലും, ഏറ്റവും അനുയോജ്യമാണ്. ആഹാരമെല്ലാം വേവിച്ചതായിരിക്കുന്നതാണ് നന്ന്. 25% പച്ചക്കറികളും 10%ല്‍ കൂടാത്ത അളവില്‍ പയര്‍വര്‍ഗ്ഗങ്ങളും പഴങ്ങളും ഒക്കെയടങ്ങിയ മാക്രോബയോട്ടിക് സമീകൃതാഹാരം ജീവിതം കൂടുതല്‍ ചിട്ടയും സ്വരലയവും ഉള്ളതായി മാറാന്‍ സഹായകമാണ്. ഹൃദയമിടിപ്പിലെ താളപ്പിഴകളില്ലാതാകാനും കൊളസ്റ്ററോള്‍ നില ക്രമീകൃതമാകാനും ഇങ്ങനെയുള്ള ഒരാഹാരക്രമം സ്വീകരിച്ചാല്‍ മതിയാവും. ഹാര്‍ട്ടറ്റായ്ക്കും സ്‌ട്രോക്കും ഉണ്ടാകാനുള്ള സാധ്യത ഇങ്ങനെയുള്ള ആഹാരക്രമത്തില്‍ ജീവിക്കുന്നവര്‍ക്ക് തീരെ കുറവായിരിക്കും. സാമൂഹ്യബോധമുള്ള, സ്വാര്‍ത്ഥചിന്ത കുറവുള്ള വ്യക്തികളെ വാര്‍ത്തെടുക്കാനും കുടുംബസമാധാനവും സാമൂഹ്യനീതിയുമുളവാക്കാനും ഊര്‍ജസന്തുലിതമായ മാക്രോബയോട്ടിക് ആഹാരക്രമം സമൂഹത്തില്‍ പ്രചരിപ്പിക്കുന്നത് വളരെ പ്രയോജനം ചെയ്യും.
2.
പൗലോസ് മാര്‍ ഗ്രിഗോരിയോസ് മെത്രാപ്പോലീത്തായുടെ നിര്‍ദ്ദേശമനുസരിച്ച് കാനഡയില്‍ നിന്ന് കേരളത്തിലെത്തി വര്‍ഷങ്ങളോളം ഈ ലേഖനത്തില്‍ പരാമര്‍ശിക്കുന്ന മാക്രോബയോട്ടിക്‌സ് പ്രചരിപ്പിച്ച ഡോ. ജോര്‍ജ് ഡേവിഡ് ഇപ്പോള്‍ കേരളത്തിലുണ്ട്. മാക്രോബയോട്ടിക്‌സിനെപ്പറ്റി കൂടുതല്‍ അറിയാന്‍ താത്പര്യമുള്ളവര്‍ വിളിക്കുക. 9447230159. അത്യാവശ്യക്കാര്‍ക്ക് അദ്ദേഹവുമായി ബന്ധപ്പെടാന്‍ അവസരമൊരുക്കിത്തരുന്നതാണ്. 


2013, ഒക്‌ടോബർ 13, ഞായറാഴ്‌ച

ഹൃദ്‌രോഗങ്ങള്‍

(അന്നധന്യത മാസികയുടെ 2007 ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ച ഒന്നാം വാര്‍ഷികപ്പതിപ്പില്‍നിന്ന്)
ഡോ. ജോര്‍ജ് ഡേവിഡ് എം എസ് ടി (കാനഡാ)

ഹൃദയം വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്ന ഒരു അവയവമാണ്. അതിനാല്‍ത്തന്നെ ഹൃദ്‌രോഗങ്ങള്‍ രണ്ടുവിധത്തിലുണ്ട് എന്നു മനസ്സിലാക്കണം. ഹൃദയം തന്നെയോ രക്തക്കുഴലുകളോ അമിതമായി ചുരുങ്ങുന്നതുമൂലമുള്ളവയും (yang condition) അമിതമായി വികസിക്കുന്നതുമൂലമുള്ളവയും (yin condition). 

ഇവ വിരുദ്ധസ്വഭാവമുള്ളവയായതിനാല്‍ ഇവയുടെ ചികിത്സയ്ക്കുപയോഗിക്കുന്ന ആഹാരോര്‍ജ്ജം വ്യത്യസ്തമായിരിക്കും. ഏതു ഹൃദ്‌രോഗത്തിനും പഴങ്ങളും പാകം ചെയ്യാത്ത ആഹാരസാധനങ്ങളുംമാത്രം കഴിച്ചാല്‍ ശമനമുണ്ടാകും എന്ന വിധത്തിലുള്ള ചിലരുടെ നിര്‍ദ്ദേശങ്ങള്‍ തികച്ചും അശാസ്ത്രീയമാണെന്ന് ആദ്യമേതന്നെ പറയട്ടെ.
ഹൃദയത്തിന്റെ വാല്‍വിനുണ്ടാകുന്ന പ്രശ്‌നങ്ങളും അവയ്ക്കാവശ്യകമായ ഊര്‍ജങ്ങളുടെ അസന്തുലിതാവസ്ഥ എങ്ങനെയുള്ളതാണെന്നു സൂക്ഷ്മമായി പഠിച്ചശേഷം ആഹാരോര്‍ജം ഉപയോഗിച്ചു ചികിത്സിക്കാവുന്നതാണ്.

ഹൃദ്‌രോഗങ്ങളില്‍ വലിയൊരു ശതമാനം രക്തചംക്രമണവ്യവസ്ഥയിലുള്ള ഏഴു ഘടകങ്ങളില്‍ ഏതെങ്കിലുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നവയാണ്. ആ ഏഴു ഘടകങ്ങള്‍ താഴെ കൊടുക്കുന്നു.
1. ഹൃദയത്തിനുള്ളിലുള്ള സര്‍ക്യൂട്ട് (coronary circuit)
2. തോളിലും കൈകളിലും കൂടിയുള്ള സര്‍ക്യൂട്ട്. (circuit through upper extremites)
3. കഴുത്തിലും തലയിലുംകൂടിയുള്ള സര്‍ക്യൂട്ട്. (circuit through neck and head)
4. നെഞ്ചുഭാഗത്തെ ശ്വാസകോശങ്ങളില്‍ കൂടിയുള്ള സര്‍ക്യൂട്ട്. (circuit through thorax lungs)
6. വൃക്കകളിലൂടെയുള്ള സര്‍ക്യൂട്ട്. (renal circuit)
7. ഗുഹ്യഭാഗത്തും കാലുകളിലും കൂടിയുള്ള സര്‍ക്യൂട്ട്. (circuit through pelvis and lower extremities)

നാളെ: ഹൃദ്‌രോഗങ്ങളും ആഹാരക്രമവും

പൗലോസ് മാര്‍ ഗ്രിഗോരിയോസ് മെത്രാപ്പോലീത്തായുടെ നിര്‍ദ്ദേശമനുസരിച്ച് കാനഡയില്‍ നിന്ന് കേരളത്തിലെത്തി വര്‍ഷങ്ങളോളം ഈ ലേഖനത്തില്‍ പരാമര്‍ശിക്കുന്ന മാക്രോബയോട്ടിക്‌സ് പ്രചരിപ്പിച്ച ഡോ. ജോര്‍ജ് ഡേവിഡ് ഇപ്പോള്‍ കേരളത്തിലുണ്ട്. മാക്രോബയോട്ടിക്‌സിനെപ്പറ്റി കൂടുതല്‍ അറിയാന്‍ താത്പര്യമുള്ളവര്‍ വിളിക്കുക. 9447230159. അത്യാവശ്യക്കാര്‍ക്ക് അദ്ദേഹവുമായി ബന്ധപ്പെടാന്‍ അവസരമൊരുക്കിത്തരുന്നതാണ്

2013, ജൂൺ 13, വ്യാഴാഴ്‌ച

പനി മൂലം ആളുകള്‍ മരിക്കാനുള്ള 4 കാരണങ്ങള്‍

1.ശ്വാസകോശത്തിലും ശരീരത്തിലും നീര്‍ക്കെട്ട് ഉണ്ടാക്കുന്ന ചികിത്സാ രീതികള്‍ മൂലം
2. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയ്ക്കുന്ന പാരസിറ്റമോളും ഇതര മരുന്നുകളും മൂലം.
3.രക്തത്തിലെ കാവല്‍ പടയാളിയായ വെളുത്ത രക്താണുക്കളുടെ എണ്ണം കുറയ്ക്കുന്ന മരുന്നുകള്‍ മൂലം.
4.പനിയുടെ ചൂട് എന്തിനാണെന്ന് അറിയില്ലാതെ പനിക്കുമ്പോഴുണ്ടാകുന്ന ചൂട് പുറത്തേക്ക് കളയേണ്ട ചൂടാണെന്ന് ധരിച്ച് ചൂട് കുറയ്ക്കാനുള്ള ചികിത്സാ രീതികള്‍ ചെയ്യുന്നത് മൂലം ജീവന്റെ നിലനില്പിന് ആവശ്യമായ ശരീരത്തിനുള്‍നിലകളിലെ നിശ്ചിത ചൂട് കുറയുന്നത് മൂലം. 


പനി മരണങ്ങള്‍ക്ക് ഉത്തരവാദി ആരാണ്?
1.പനി മരണ കാരണമാകുന്നത് ശ്വാസകോശത്തിലെ നീര്‍ക്കെട്ടാണോ? ഇതിന് ഉത്തരവാദി ആരാണ്?
'എലിപ്പനി, പന്നിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങളിലെല്ലാം മരണ കാരണമാകുന്നത് ശ്വാസകോശത്തിലെ നീര്‍ക്കെട്ടാണെന്ന് വിദഗ്ധര്‍. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ സംഘടിപ്പിച്ച ശില്‍പ്പശാലയിലാണ് ഇതുസംബന്ധിച്ചു ചര്‍ച്ചകള്‍ നടന്നത്. തീവ്രപരിചരണം, അത്യാഹിത വിഭാഗം, മെഡിക്കല്‍ അനസ്തീതിയ വിഭാഗങ്ങളിലെ ഇരുന്നൂറില്‍പരം ഡോക്ടര്‍മാര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു. (മനോരമ, മാധ്യമം, മംഗളം, ജനയുഗം, വീക്ഷണം...2012 നവംബര്‍ 19).
രോഗികള്‍ പനി ബാധിച്ച് വ്യാപകമായി മരിക്കുന്നത് ശ്വാസകോശത്തില്‍ നീര്‍ക്കെട്ടും മരണവും ഉണ്ടാക്കുന്ന ചികിത്സാ രീതികള്‍ മൂലമാണ്. 
ഇതിന് ഉത്തരവാദി ആരാണ്? 
രോഗാണുക്കള്‍ക്ക് പെരുകാന്‍ അനുകൂലമായ സാഹചര്യം തണുപ്പായതിനാല്‍ പനിക്കുന്ന രോഗിക്ക് പാരസിറ്റമോളും ഐസ് വെള്ളത്തില്‍ തുണി നനച്ച് നെറ്റിയിലും ശരീരത്തും ഇടുന്നതും ഐ.സി.യു.വിലെ എയര്‍ കണ്ടീഷനും ഫാനിടുന്നതും തണുത്ത
ശീതള പാനീയങ്ങള്‍ നല്‍കുന്നതും പനിക്കുമ്പോള്‍ ധാരാളം വെള്ളം കുടിക്കണമെന്നതും ശ്വാസകോശത്തിലും ശരീരത്തിലും നീര്‍ക്കെട്ട് ഉണ്ടാക്കാനും മരിക്കാനും കാരണമാകുന്നു.കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ചികിത്സിക്കുന്ന രോഗികള്‍ പനി ബാധിച്ച് വ്യാപകമായി മരിക്കുന്നത് ഇത്തരം ചികിത്സാരീതികള്‍ മൂലമാണ്. ഇവ ഉപയോഗിച്ചില്ലായിരുന്നെങ്കില്‍ അവര്‍ മരിക്കില്ലായിരുന്നു: ജീവിക്കുമായിരുന്നു.


2. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയ്ക്കുന്ന പാരസിറ്റമോളും ഇതര മരുന്നുകളും മൂലം. 
ഇതിന് ഉത്തരവാദി ആരാണ്?
ഏതു തരം വൈറല്‍ പനിയിലും രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന പ്ലെയിറ്റ് ലെറ്റുകളുടെ എണ്ണം കുറയും. പാരസിറ്റമോളും, ഇതര മരുന്നുകളും കഴിച്ചാല്‍ ഇടി വെട്ടിയവനെ പാമ്പിനെക്കൊണ്ട് കടിപ്പിക്കുന്നതുപോലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വീണ്ടും കുറയ്ക്കും. പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറഞ്ഞാല്‍ ആന്തരിക രക്തസ്രാവം ഉണ്ടാകും.ആന്തരിക രക്തസ്രാവമുണ്ടായാല്‍ രോഗി മരിക്കും.


3.രക്തത്തിലെ കാവല്‍ പടയാളിയായ വെളുത്ത രക്താണുക്കളുടെ എണ്ണം കുറയ്ക്കുന്ന മരുന്നുകള്‍ മൂലം. 
ഇതിന് ഉത്തരവാദി ആരാണ്?
ഏതു തരം വൈറല്‍ പനിയിലും കാവല്‍ പടയാളിയായ വെളുത്ത രക്താണുക്കളുടെ എണ്ണം കുറയും. ഈ പനിക്ക് പാരസിറ്റമോളും, ഇതര മരുന്നുകളും കഴിപ്പിക്കുന്നത് വയറിളക്കം മൂലം വിഷമിക്കുന്ന രോഗിക്ക് വീണ്ടും വയറിളക്കാനുള്ള മരുന്നുകള്‍ നല്‍കുന്നതുപോലെ വെളുത്ത രക്താണുക്കളുടെ എണ്ണം വീണ്ടും കുറയ്ക്കും. കാവല്‍ പടയാളിയായ വെളുത്ത രക്താണുക്കളുടെ എണ്ണം കുറഞ്ഞാല്‍ പ്രതിരോധശേഷി കുറയും.ഇത് അണുബാധയുണ്ടാക്കുന്നു.ന്യുമോണിയ,ക്ഷയരോഗം, ....തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാകുന്നു.


4. പനിയുടെ ഒരു ഘടകമായ ചൂട് എന്തിനാണെന്ന് പ്രാഥമിക അറിവില്ലാതെ ശരീരഭാഷക്ക് എതിരായി പനിക്കുമ്പോഴുണ്ടാകുന്ന ചൂട് പുറത്തേക്ക് കളയേണ്ട ചൂടാണെന്ന് ധരിച്ച് ചൂട് കുറയ്ക്കാനുള്ള ചികിത്സാ രീതികള്‍ ചെയ്യുന്നത് മൂലം. 
ഇതിന് ഉത്തരവാദി ആരാണ്?
രോഗാണുക്കള്‍ക്ക് പെരുകാന്‍ അനുകൂലമായ സാഹചര്യം തണുപ്പായതിനാല്‍ പനിക്കുന്ന രോഗിക്കു തണുപ്പു നല്‍കി ചികിത്സിക്കുന്നത് മൂലം പനി, ന്യുമോണിയ ആയി മാറാന്‍ കാരണമാകുന്നു.
ഏതാണോ വേണ്ടതും ശരിയും അതിന് നേരെ എതിരായിട്ടുള്ള കാര്യങ്ങള്‍ മാത്രമാണ് അലോപ്പതി - ആയുര്‍വ്വേദ - ഹോമിയോ ചികിത്സകര്‍ ചെയ്യുന്നത്. ഇത് രോഗിയെ മരണത്തിലേക്ക് നയിക്കുന്നതിനും പനി മരണം കൂടുന്നതിനും കാരണമാകുന്നു. ഇവര്‍ ചികിത്സിച്ചില്ലായിരുന്നെങ്കില്‍ പനി ശരീരം സ്വയം സുഖപ്പെടുത്തുമായിരുന്നു. അവര്‍ മരിക്കില്ലായിരുന്നു.


പനി മരണങ്ങള്‍ക്ക് ഉത്തരവാദി അലോപ്പതി - ആയുര്‍വ്വേദ - ഹോമിയോ ചികിത്സകരാണ്!? 

യാക്കോബ് ഗുരുക്കള്‍, മര്‍മ്മ ഹെല്‍ത്ത് സെന്റര്‍, ദേശാഭിമാനി ജംഗ്ഷന്‍, കലൂര്‍, കൊച്ചി-17, ഫോണ്‍: 98470 94788 E.mail : yaobkm@gmail.com www.feverrealscience.blogspot.com

2013, ജൂൺ 8, ശനിയാഴ്‌ച

ഡെങ്കിപ്പനി -- ഏതാനും ചോദ്യങ്ങളും ഉത്തരങ്ങളും

ഡെങ്കിപ്പനിക്ക് അലോപ്പതിയില്‍ ചികിത്‌സയുണ്ടോ?


വൈറസ് മൂലമുണ്ടാകുന്ന ഡെങ്കിപ്പനി, ജലദോഷപ്പനി,ചിക്കുന്‍ഗുനിയ, അഞ്ചാംപനി, റൂബല്ല അഥവാ ജര്‍മ്മന്‍ മീസില്‍സ്, ചിക്കന്‍പോക്‌സ്, ജപ്പാന്‍ജ്വരം, മഞ്ഞപ്പനി, തുടങ്ങിയ പനികള്‍ക്കൊന്നും അലോപ്പതിയില്‍ വൈറസിനെ കൊല്ലുന്ന മരുന്ന് കണ്ടുപിടിച്ചിട്ടില്ല. വൈറസ് രോഗങ്ങള്‍ക്ക് അലോപ്പതിയില്‍ കൊടുക്കുന്ന മരുന്നുകളെല്ലാം ശുദ്ധ തട്ടിപ്പാണ്.

ഡെങ്കിപ്പനിക്ക് പാരസിറ്റമോളും ആന്റി ബയോട്ടിക്കുകളും നല്‍കാമോ?


കേരളത്തില്‍ വൈറസ് മൂലമുണ്ടാകുന്ന പനികള്‍ക്ക് ആന്റീബയോട്ടിക്കു മരുന്നുകള്‍ നല്‍കുന്നു.ഡെങ്കിപ്പനിക്ക് കേരളത്തില്‍ ഡോക്‌സീ സൈക്‌ളിന്‍ എന്ന ആന്റി ബയോട്ടിക്ക് മരുന്നാണ് നല്‍കുന്നത്. ആന്റീബയോട്ടിക്കു മരുന്നുകള്‍ വൈറസിനെ കൊല്ലുന്ന മരുന്നല്ല. ബാക്ടീരിയയെ കൊല്ലുന്ന മരുന്നാണ്.ബാക്ടീരിയയെ കൊല്ലുന്ന ആന്റി ബയോട്ടിക്കുകള്‍ വൈറസ് മൂലമുണ്ടാകുന്ന ഡെങ്കിപ്പനിക്ക് നല്‍കാന്‍ പാടില്ല.

ഡെങ്കിപ്പനി ചികില്‍സ ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമോ?


ലോകാരോഗ്യ സംഘടന (WHO)യുടെ നിര്‍ദ്ദേശമനുസരിച്ച് ഡെങ്കിപ്പനിക്ക് ആന്റി ബയോട്ടിക്കുകള്‍ നല്‍കാന്‍ പാടില്ല(Seasonal Communicable Disease page 8,9,. Guidelines for Dengue Surveillance and mosquito control). അടിസ്ഥാന വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളില്‍ എഴുതിവെച്ചിട്ടുള്ള കാര്യങ്ങള്‍ക്ക് വിരുദ്ധമായാണ് വൈറസ് മൂലമുണ്ടാകുന്ന പനികള്‍ക്ക് ആന്റീബയോട്ടിക്കു മരുന്നുകള്‍ നല്‍കുന്നത്. വികസിത രാജ്യങ്ങളില്‍ അധികാരികള്‍ക്ക് ജനങ്ങളോട് ഉത്തരവാദിത്വമുള്ളതുകൊണ്ടും രാജ്യസ്‌നേഹമുള്ളതുകൊണ്ടും വെളുത്ത രക്താണുക്കളുടെയും, രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന പ്ലെയിറ്റ് ലെറ്റുകളുടെയും എണ്ണം കുറയുന്ന വൈറസ് രോഗങ്ങള്‍ക്ക് പാരസിറ്റമോളും ആന്റി ബയോട്ടിക്കുകളും നല്‍കില്ല. 

ഡെങ്കിപ്പനിക്ക് പാരസിറ്റമോളും ആന്റിബയോട്ടിക്കുകളും നല്‍കിയാല്‍ എന്താണ് കുഴപ്പം? 

ഏതു തരം വൈറല്‍ പനിയിലും രക്തത്തിലെ കാവല്‍ പടയാളിയായ വെളുത്ത രക്താണുക്കളുടെയും, രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന പ്ലെയിറ്റ്‌ലെറ്റുകളുടേയും എണ്ണം കുറയും. പാരസിറ്റമോളും ആന്റി ബയോട്ടിക്കുകളും കഴിച്ചാല്‍ ഇടി വെട്ടിയവനെ പാമ്പിനെക്കൊണ്ട് കടിപ്പിക്കുന്നതുപോലെ പ്ലേറ്റ്‌ലെറ്റുകളുടെയും വെളുത്ത രക്താണുക്കളുടെയും എണ്ണം വീണ്ടും കുറയ്ക്കും.രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറഞ്ഞാല്‍ ആന്തരിക രക്തസ്രാവം ഉണ്ടാകും. ആന്തരിക രക്തസ്രാവമുണ്ടായാല്‍ രോഗി മരിക്കും. ഡെങ്കി പനി മൂലമുളള പ്രധാന പ്രശ്‌നം പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം ക്രമാതീതമായി കുറയുന്നതാണ്.
കാവല്‍ പടയാളിയായ വെളുത്ത രക്താണുക്കളുടെ എണ്ണം കുറഞ്ഞാല്‍ പ്രതിരോധശേഷി കുറയും. പ്രതിരോധശേഷി കുറഞ്ഞാല്‍ രോഗാണുക്കള്‍ക്ക് പെരുകാന്‍ അനുകൂലമായ സാഹചര്യം ഉണ്ടാകുന്നു.ന്യുമോണിയ, ക്ഷയരോഗം, ....തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാകുന്നു. ഡെങ്കി പനിയില്‍ മരണത്തിനിടയാക്കുന്നത് പാരസിറ്റമോളും ആന്റി ബയോട്ടിക്കുകളുമാണ്.

പാരസിറ്റമോളും ആന്റി ബയോട്ടിക്കുകളും ഉപയോഗിക്കുന്നവരില്‍ ചിലര്‍ മാത്രം മരിക്കുന്നത് എന്തുകൊണ്ട്?


പാരസിറ്റമോളും ആന്റി ബയോട്ടിക്കുകളും എത്രയോ ആളുകള്‍ ചികിത്സയ്ക്ക് ഉപയോഗിക്കുന്നു. അവരില്‍ ചിലര്‍ മാത്രമേ മരിക്കുന്നുള്ളൂ. എന്നാണ് അലോപ്പതി ചികിത്സകര്‍ പറയാറുള്ളത്. ഇത് എന്തുകൊണ്ടാണ് എന്ന് അവര്‍ ചോദിക്കാറുണ്ട്.
കുറച്ച് ആളുകളെ കൊല്ലണമെന്ന് വിചാരിച്ച് പാരസിറ്റമോളും ആന്റി ബയോട്ടിക്കുകളും നല്‍കി വെളുത്ത രക്താണുക്കളുടെയും, പ്ലെയിറ്റ് ലെറ്റുകളുടെയും എണ്ണം കുറച്ച് ശരീരത്തില്‍ നീര്‍ക്കെട്ടും അണുബാധയും രക്തസ്രാവവും ഉണ്ടാക്കിയാലും അ
തുമൂലം അവരില്‍ എല്ലാവരും മരിച്ചുകൊള്ളണമെന്നില്ല. പ്ലേറ്റ്‌ലറ്റുകളുടെ എണ്ണം നാലര ലക്ഷം വരെയാണ്. 20,000 ആയാല്‍ ആന്തരിക രക്തസ്രാവം ഉണ്ടാകും.എന്നാല്‍ 7000 ആകുന്നവരില്‍ പോലും രക്തസ്രാവം ഉണ്ടാകാത്തവരുണ്ട്. പാരസിറ്റമോളും ആന്റി ബയോട്ടിക്കുകളും,തണുപ്പും ഉപയോഗിക്കുന്നതുകൊണ്ട് തന്നെ ഇവരില്‍ ചിലര്‍ മരിക്കും. ഇവ ഉപയോഗിച്ചിട്ടില്ലായിരുന്നെങ്കില്‍ അവര്‍ മരിക്കുമായിരുന്നില്ല. ഓരോ ശരീരത്തിന്റെയും പ്രതിരോധശേഷി മനുഷ്യന്റെ ചിന്താഗതിക്കും അപ്പുറമാണ്.

ചികിത്സകരുടെ വൈകൃത ചിന്താഗതി
ആളുകള്‍ മരിച്ചാലും , ആര്‍ക്ക് ,എന്തൊക്കെ സംഭവിച്ചാലും, ദോഷമുണ്ടായാലും പണം സമ്പാദിക്കണം എന്ന വൈകൃത ചിന്താഗതി മൂലം വെളുത്ത രക്താണുക്കളുടെയും, രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന പ്ലെയിറ്റ് ലെറ്റുകളുടെയും എണ്ണം കുറയുന്ന പനിക്ക് വീണ്ടും ഇവയുടെ എണ്ണം കുറയ്ക്കുന്ന പാരസിറ്റമോളും ആന്റി ബയോട്ടിക്കുകളും നല്‍കുന്നു.

വൈറസ് രോഗങ്ങളായ ഡെങ്കിപ്പനിക്കും ചിക്കുന്‍ഗുനിയക്കും ആന്റി ബയോട്ടിക്കുകള്‍ നല്‍കണമെന്നാണ് 2006 ഒക്‌ടോബറില്‍ പേജ് 11-ല്‍ ഐഎംഎയുടെ നമ്മുടെ ആരോഗ്യം എന്ന മാസികയില്‍ ഡോ. ജീവന്‍, അഡീഷണല്‍ ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വ്വീസസ് പറയുന്നത്.


ഏറ്റവും കൂടുതല്‍ പനി മരണം കേരളത്തിലാണ് എന്തുകൊണ്ട്? 

വൈറസ് രോഗങ്ങള്‍ക്ക് ബാക്ടീരിയയെ കൊല്ലുന്ന ആന്റി ബയോട്ടിക്കുകള്‍ നല്‍കുന്ന വൈകൃത ചികില്‍സയും, ലോകത്ത് ഏറ്റവും കൂടുതല്‍ പാരസിറ്റമോളും ആന്റി ബയോട്ടിക്കുകളും കഴിക്കുന്നതും കേരളത്തിലാണ്.ലോകത്ത് ഏറ്റവും കൂടുതല്‍ പനി മരണവും കേരളത്തിലാണ്.
ഏതാണോ വേണ്ടതും ശരിയും അതിന് നേരെ എതിരായിട്ടുള്ള കാര്യങ്ങള്‍ മാത്രമാണ് അലോപ്പതി - ആയുര്‍വ്വേദ - ഹോമിയോ ചികിത്സകര്‍ ചെയ്യുന്നത്. ഇത് രോഗിയെ മരണത്തിലേക്ക് നയിക്കുന്നതിനും പനി മരണം കൂടുന്നതിനും കാരണമാകുന്നു. ഇവര്‍ ചികിത്സിച്ചില്ലായിരുന്നെങ്കില്‍ പനി ശരീരം സ്വയം സുഖപ്പെടുത്തുമായിരുന്നു. അവര്‍ മരിക്കില്ലായിരുന്നു. ഡെങ്കിപ്പനി രോഗികളെ സഹായിച്ചില്ലെങ്കിലും ശാസ്ത്രത്തിന്റെ പേര് പറഞ്ഞ് ഇത്തരം മരുന്നുകള്‍ നല്‍കി അവരെ ഉപദ്രവിക്കാതിരുന്നുകൂടേ?

പനിക്കുമ്പോള്‍ ഏതെങ്കിലും ഒരു മരുന്ന് കഴിക്കേേണ്ട?പാരസിറ്റമോളും ആന്റി ബയോട്ടിക്കുകളും അല്ലാതെ പകരംഎന്ത് മരുന്ന് കഴിക്കും?

ഇത്തരം ചോദ്യങ്ങള്‍ക്ക് യാതൊരുവിധ ശാസ്ത്രീയ അടിത്തറയുമില്ല. ദാഹിക്കുമ്പോള്‍ ശുദ്ധ ജലം കൈവശമില്ലങ്കില്‍ എവിടെ ശുദ്ധ ജലം ലഭിക്കുമെന്ന് ചിന്തിക്കാതെ ഉടന്‍ വിഷ വെള്ളം കുടിച്ചാല്‍ മതിയെന്ന് പറയുന്നതു പോലെയാണിത്.
പപ്പായ മരത്തിന്റെ തളിരിലയുടെ നീര് രണ്ട് ടീസ്പൂണ്‍ കഴിച്ചാല്‍ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണവും, പഴുത്ത പപ്പായ കഴിച്ചാല്‍ വെളുത്ത രക്താണുക്കളുടെ എണ്ണവും കൂടുന്നതായി കണ്ടിട്ടുണ്ട്.


YACOB Gurukkal, Marma Health Centre,kalyani Towers, Deshabhimani jn, P.O.Kaloor.Kerala.   Pincode-682017, Mob:  98470 94788    
E.mail :yacobkm@gmail.com,  www.feverrealscience.blogspot.com,  

2013, ഏപ്രിൽ 14, ഞായറാഴ്‌ച

പനി എന്തിന്?


ഡോ. ജോര്‍ജ് ഡേവിഡ് എം.എസ്.റ്റി. (കാനഡ

(2 0 0 7 നവംബര്‍  ലക്കം അന്നധന്യത മാസികയില്‍നിന്ന് )


എന്തു പേരിട്ടു വിളിച്ചാലും, ശരീരത്തില്‍ ഉണ്ടാകുന്ന മാലിന്യങ്ങള്‍ പുറന്തള്ളാനാണ് പനി എന്നാണ് മാക്രോബയോട്ടിക്‌സിന്റെ കാഴ്ചപ്പാട്. പനി കുറയുമ്പോള്‍ വിയര്‍പ്പിലൂടെയും പനിയോടൊപ്പം ഉണ്ടാകാറുള്ള മൂക്കടപ്പ്, ചുമ, തുമ്മല്‍ മുതലായവയിലൂടെയുമാണ് ശരീരത്തിലുണ്ടാകുന്ന മാലിന്യങ്ങള്‍ പുറത്തേയ്ക്കു പോകുന്നത്. അവ രോഗമാണെന്നു കരുതി പെട്ടെന്ന് ഇല്ലാതാക്കാന്‍ രാസമരുന്നുകള്‍ ഉപയോഗിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി കുറയ്ക്കുകയും രോഗാതുരത വര്‍ദ്ധിക്കുകയും ചെയ്യും.

ഈയിടെ കേരളത്തില്‍ വ്യാപിച്ച പനി, പൊതുവെ കരളിനെയാണ് കൂടുതല്‍ ബാധിച്ചതെന്നാണ് രോഗലക്ഷണങ്ങളില്‍നിന്ന് മനസ്സിലാകുന്നത്. സന്ധികളില്‍ വേദനയും നീര്‍ക്കെട്ടുമുണ്ടാകുന്നത് രോഗം പ്രധാനമായും കരളിനെയാണ് ബാധിച്ചിട്ടുള്ളതെന്ന് സൂചിപ്പിക്കുന്നതാണ്. കരളിലുണ്ടാകുന്ന പിത്തരസം വായിലേക്കു വരുന്നതിനാലാണ് വായില്‍ കയ്പുണ്ടാകുന്നത്.
രുചികേടും വിശപ്പില്ലായ്മയും അനുഭവപ്പെടുമ്പോള്‍ ആഹാരം കഴിക്കാതിരിക്കുക തന്നെയാണ് നല്ലത്. കൊഴുപ്പും മാംസ്യവും അധികമുള്ള ആഹാരസാധനങ്ങള്‍ ഒഴിവാക്കി അന്നജം മാത്രം കഴിക്കുകയാണെങ്കില്‍ കരളിനു കൂടുതല്‍ വിശ്രമം കിട്ടും. 


പണ്ടൊന്നും നാം കഴിക്കാറില്ലാതിരുന്ന ആഹാരസാധനങ്ങള്‍ നാമിന്ന് ധാരാളമായി കഴിക്കാറുണ്ട്. അവയില്‍നിന്ന് പഞ്ചസാര, മാംസ്യം, കൊഴുപ്പ് മുതലായവ നമ്മുടെ ശരീരത്തിന് വേണ്ടതിലും വളരെക്കൂടിയ അളവില്‍ ശരീരത്തിലെത്തിച്ചേരുന്നു. രക്തവും ലിംഫുകളും ശരീരത്തിലൂടെ സുഗമമായി ഒഴുകുന്നതിന് തടസ്സം സൃഷ്ടിക്കുന്നത് കൊഴുപ്പുകളാണ്. കൊഴുപ്പിനെ ദഹിപ്പിക്കേണ്ടത് കരളാണ്. അതിനുള്ള കരളിന്റെ ശേഷി കുറയുമ്പോഴാണ് രോഗപ്രതിരോധശേഷി കുറയുന്നത്. കരളും പ്ലീഹയും ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചാലേ വേണ്ടത്ര രോഗപ്രതിരോധശേഷി ഉണ്ടാവൂ.

വെളുത്ത രക്താണുക്കളാണ് രോഗാണുക്കളേയും ശരീരത്തിന് അന്യമെന്നു തോന്നുന്ന വസ്തുക്കളേയും പുറന്തള്ളാന്‍ സഹായിക്കുന്നത് രോഗപ്രതിരോധസംവിധാനത്തിലെ ഒരു മുഖ്യഘടകമാണ് ഇത്. ചിലതരം മാംസ്യങ്ങളെ പുറന്തള്ളാനും പനി ഉണ്ടാകാറുണ്ട്.

മാംസ്യവും കൊഴുപ്പും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും എന്നാണ് നമ്മുടെ നാട്ടിലെ ജനങ്ങളില്‍ ഭൂരിപക്ഷവും വിശ്വസിക്കുന്നത്. എന്നാല്‍ കാന്‍സറിന്റെ വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്ന ആഹാരസാധനങ്ങളാണ് മാംസാഹാരത്തിലെ മാംസ്യവും കൊഴുപ്പും എന്ന വസ്തുത ആധുനിക കാന്‍സര്‍ ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളതും ഊന്നിപ്പറയാറുള്ളതുമാണ്. ശരീരത്തിലെ അമ്ലാംശം വര്‍ദ്ധിപ്പിക്കുന്ന ആഹാരസാധനങ്ങളാണ്, അവ നമ്മുടെ ശരീരത്തിലെ അമ്ലാംശം കൂടിയാല്‍ രോഗപ്രതിരോധശേഷി കുറയും. അസിഡിക് ആയ അന്തരീക്ഷം വൈറസുകള്‍ക്കും അമീബകള്‍ക്കും വളരാന്‍ ഏറ്റവും അനുയോജ്യമാണ്. ശരീരത്തിലെ പി.എച്ച്. നില 7.32-ല്‍ കൂടരുത്. അല്പം ക്ഷാരസ്വഭാവം അതിനുണ്ടായിക്കൊള്ളട്ടെ. ശരീരദ്രവങ്ങളും രക്തവും അങ്ങനെ തന്നെ 7.32 എന്ന പി.എച്ച്. നിലയില്‍ത്തന്നെയായിരുന്നാലേ വേണ്ടത്ര രോഗപ്രതിരോധശേഷി ഒരാള്‍ക്ക് ഉണ്ടാവൂ.


വായു, വെള്ളം, ആഹാരം എന്നിവയിലൂടെ ശരീരത്തെ ഊര്‍ജ്ജസന്തുലിതമായി സൂക്ഷിച്ചാലേ രോഗപ്രതിരോധശേഷി ഉണ്ടാവൂ. കഴിക്കുന്ന ആഹാരത്തിന്റെ 50-60% തവിടു കളയാത്ത അരിയായിരിക്കണം എന്നും 25-30% പച്ചക്കറികളായിരിക്കണം എന്നും പറയുന്നത് ഈ പശ്ചാത്തലത്തിലാണ്.

കേരളത്തില്‍ ഈയിടെ പടര്‍ന്നുപിടിച്ച പനിക്കു കാരണമായ വൈറസുകള്‍ വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ ശക്തമായിത്തീരാനും കൂടുതല്‍ വ്യാപകമായി നമ്മെ ആക്രമിക്കാനുമാണ് സാധ്യത. നാം എത്രമാത്രം ശക്തമായ മരുന്നുകളാണ് അവയ്‌ക്കെതിരെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഒരു വര്‍ഷത്തിനകം വൈറസുകള്‍ക്ക് എത്ര തലമുറകളുണ്ടാകും എന്നും, അതിനിടെ അവയുടെ പരിണാമത്തില്‍ എത്ര പടികള്‍ വയ്ക്കും എന്നും നമുക്കറിയില്ല. നാം നമ്മുടെ ശരീരത്തിന്റെ പ്രതിരോധസംവിധാനത്തില്‍ വിശ്വാസമര്‍പ്പിച്ചിരുന്നെങ്കില്‍ നമുക്ക് പ്രതിരോധശേഷി നേടാനായിരുന്നേനേ. നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധസംവിധാനത്തിലെ പടയാളികള്‍ക്ക് 120 ദിവസത്തിലേറെ ആയുസ്സില്ലാത്തതുകൊണ്ട് വൈറസുകളെ എങ്ങനെ നേരിടണമെന്ന് തലമുറകളിലൂടെ പഠിച്ച് പ്രയോജനപ്പെടുത്താന്‍ നമ്മെക്കാള്‍ അവയ്ക്കാണല്ലോ ശേഷി.


എന്തായാലും നമ്മുടെ സുപ്രധാന അവയവമായ കരളിന്റെ ആരോഗ്യവും ഊര്‍ജ്ജസന്തുലിതത്വവും ഉറപ്പുവരുത്തുന്ന ഒരു ആഹാരക്രമമാണ് ഈ വര്‍ഷമുണ്ടായിട്ടുള്ള പനികള്‍ക്കെല്ലാം പ്രതിവിധിയായും മാക്രോബയോട്ടിക്‌സില്‍ നിര്‍ദ്ദേശിക്കാനുള്ളത്. തവിടു കളയാത്ത അരിയും പച്ചിലത്തോരനും കൂടുതല്‍ കഴിക്കുക. മാംസം, ക്ഷീരോല്പന്നങ്ങള്‍, ബേക്കറി പലഹാരങ്ങള്‍, പഴങ്ങള്‍ മുതലായവ പരമാവധി കുറയ്ക്കുക. പാചകത്തിന് എള്ളെണ്ണ മാത്രം ഉപയോഗിക്കുക.
പനി ബാധിച്ച ശേഷം സന്ധിവേദനകള്‍ മാറാത്തവര്‍ ആ ഭാഗത്ത് പച്ചില അരച്ച് പ്ലാസ്റ്ററിടുന്നതും (കമ്മ്യൂണിസ്റ്റു പച്ചയുടെ ഇല കൂടുതല്‍ ഫലപ്രദമാണെന്ന് അനുഭവസ്ഥര്‍ പറയുന്നു.) കരളിന്റെ ഭാഗത്ത് ഇഞ്ചി ആവി ഇടുന്നതും ഫലം ചെയ്യും.


അടുത്തവര്‍ഷം ഇതേ വൈറസ് കൂടുതല്‍ ശക്തി നേടി കൂടുതല്‍ ശക്തമായ ആക്രമണം അഴിച്ചുവിടും എന്ന മുന്‍കരുതലോടെ, ആരോഗ്യകരമായ സ്റ്റാന്‍ഡേര്‍ഡ് മാക്രോബയോട്ടിക് ഡയറ്റിലൂടെ, കൂടുതല്‍ പ്രതിരോധശേഷി നേടുക.

2013, ഏപ്രിൽ 13, ശനിയാഴ്‌ച

ഊര്‍ജതതന്ത്രനിയമത്തിനെതിരായ പനിചികിത്സയോ?


പനിയെക്കുറിച്ചുള്ള 935 ചോദ്യങ്ങളും ഉത്തരങ്ങളും അടങ്ങുന്ന ഇ-പുസ്തകത്തിന്റെ ആമുഖം 
കെ. എം യാക്കോബ് ഗുരുക്കള്‍

(ഇ-മെയില്‍ വിലാസം അറിയിക്കുന്നവര്‍ക്ക് 
ഇ-പുസ്തകം സൗജന്യം!)

2013, ഏപ്രിൽ 11, വ്യാഴാഴ്‌ച

മാക്രോബയോട്ടിക്‌സിന്റെ ശാസ്ത്രീയത


ജോസാന്റണി
(അന്നധന്യത മാസിക മുഖക്കുറി - ഫെബ്രുവരി 2006)
ഒരു വസ്തു ഭക്ഷ്യയോഗ്യമാണോ , അല്ലയോ എന്നു വിവേചിച്ചറിയാന്മൃഗങ്ങള്ക്കു പോലും ശേഷിയുണ്ട്. ആദിമമനുഷ്യനും ഈ ശേഷി വേണ്ടത്ര ഉണ്ടായിരുന്നു. ഉള്വെളിവ് എന്നു വിശേഷിപ്പിക്കപ്പെടാവുന്ന ഈ ശേഷിയുടെ യുക്തിഭദ്രമായ ആവിഷ്കാരമാണ് ശാസ്ത്രം. ശാസ്ത്രത്തില്‍ ഉള്വെളിവിനു സ്ഥാനമേയില്ല എന്ന ധാരണയാണ് ആധുനിക ശാസ്ത്രവിശ്വാസികളുടെ ഒരു അശാസ്ത്രീയത.

ഉള്വെളിവിനുള്ള പ്രാധാന്യം എന്താണ? സചേതനവും അചേതനവുമായ എല്ലാ പദാര്ഥോര്ജങ്ങളും ഒരേ പ്രകൃതി നിയമങ്ങള്ക്കു വിധേയമാണ്. പരമാണുവിലെ കണങ്ങള്മുതല്അണ്ഡകടാഹം വരെ ചലിക്കുന്നത് പ്രപഞ്ചത്തിന്റെയും ജീവന്റെയും പരിണാമത്തിലും ഒരു ബോധം പ്രവര്ത്തിക്കുന്നുണ്ടെന്ന് സൂക്ഷ്മമായി ചിന്തിച്ചുനോക്കിയാല്ആര്ക്കും മനസ്സിലാകും.

യാദൃച്ഛികതയിലൂടെ ഇത്രയും ക്രമീകൃതമായ ഒരു പ്രപഞ്ച സംവിധാനമോ പരിണാമ ശ്രേണിയോ ഉളവായിവന്നു എന്ന് വിശ്വസിക്കുന്നത് സംഭവ്യതാസിദ്ധാന്തത്തിനു പോലും നിരക്കുന്നതല്ല.
ഈ ബോധം പ്രപഞ്ചത്തിനു പുറത്തു നിന്ന് അതിനെ സൃഷ്ടിക്കുകയും പരിപാലിക്കുകയും വേണ്ടി വന്നാല്സംഹരിക്കുകയും ചെയ്യുന്ന ഒരു മഹാമനുഷ്യനാണെന്നു ധരിക്കരുത്. എല്ലാറ്റിന്റെയും ഉള്ളില്തന്നെയുള്ള പ്രകൃതി നിയമാവബോധമാണ്. ഈശ്വരന്നമ്മുടെയെല്ലാം ഉള്ളിലുണ്ടെന്നു പറയുമ്പോള്നമുക്കെല്ലാം ഈ പ്രപഞ്ചത്തിന്റെ സുസ്ഥിരതയ്ക്കും പരിണാമത്തിനും ഇണങ്ങും വിധം ജീവിക്കേണ്ടത് എങ്ങനെയാണെന്ന ബോധ്യം ഉള്ളിലുണ്ടെന്നുതന്നെയാണ് അര്ത്ഥം.
ഞാന്ഈ മഹാപ്രപഞ്ചത്തിലെ ഒട്ടും അപ്രധാനമല്ലാത്ത ഒരു കണ്ണിയാണ് എന്ന പരമാര്ഥത്തിലേക്ക് ഉള്ക്കണ്ണു തുറക്കാന്നമുക്കാവും. ഇങ്ങനെ ലഭിക്കുന്ന ഉള്വെളിവാണ്് വേദഗ്രന്ഥങ്ങളില്ദൈവവചനമായും ശാസ്ത്ര ഗ്രന്ഥങ്ങളില്പ്രകൃതിനിയമങ്ങളായും ആവിഷ്കരിക്കപ്പെട്ടിരിക്കുന്നത്.

ഏതു രോഗത്തിനും, മാനസികരോഗത്തിനു പോലും, ശാരീരികമായ ഒരു തലമുണ്ട്. മനസ്സിന്റെ പ്രവര്ത്തനം മസ്തിഷ്കത്തിലെ അതിസൂക്ഷ്മമായ രാസ വൈദ്യുത പ്രവര്ത്തനങ്ങളോടൊപ്പമാണു നടക്കുന്നത്. അവ സത്യത്തില്രണ്ടല്ല. സദ്വിചാരങ്ങളും സദ്വികാരങ്ങളും മസ്തിഷ്കത്തിലുണ്ടാക്കുന്ന രാസവൈദ്യുത പ്രവര്ത്തനങ്ങളുടെ ഫലമായി ശരീരത്തിന്റെ പ്രവര്ത്തനങ്ങളെ നിയന്ത്രിക്കാന്ശേഷിയുള്ളതും രോഗമുക്തിക്കു സഹായകമായതുമായ എന്തെങ്കിലുമൊക്കെ ശരീരത്തില്ഉളവാകാന്സാധ്യതയുണ്ട്. ധ്യാനവും ശുഭചിന്തകളുമൊക്കെ ഉണ്ടാക്കുന്ന രോഗമുക്തികളെ ഇങ്ങനെ വിശദീകരിക്കാനാവും.

ഏതു രോഗത്തിന്റെയും മൂലകാരണം അവര്കഴിച്ചു പോന്നിട്ടുള്ള ആഹാരത്തിലാണ്. അവരുടെ രോഗം പോകാന്അനുയോജ്യമായ ആഹാരമെന്തെന്നു നിര്ണയിക്കുന്നിടത്താണ് ഡോക്ടര്തന്റെ ശാസ്ത്രജ്ഞാനവും ഉള്ക്കാഴ്ചയും പ്രകടമാക്കേണ്ടത്.

പച്ചിലകള്മാത്രം കഴിച്ചു ജീവിക്കുമ്പോള്നിങ്ങളുടെ ശരീരത്തില്ഉണ്ടാകുന്ന പ്രതിപ്രവര്ത്തനമാവില്ല, മറ്റൊരു ശരീരപ്രകൃതിയുള്ള രോഗിയ്ക്ക് അതേ രോഗം തന്നെയാണു ബാധിച്ചിട്ടുള്ളതെങ്കിലും, ഉണ്ടാവുക. ഓരോ രോഗിയുടെയും ശരീര പ്രകൃതിയും രോഗസ്വഭാവവും സൂക്ഷമമായുംസമഗ്രമായും നിര്ണയിച്ച ശേഷമുള്ള ചികിത്സയേ ശാസ്ത്രീയമാവൂ. ഓരോരുത്തര്ക്കും നല്കുന്ന ഔഷധം വ്യത്യസ്തമായ പ്രതിപ്രവര്ത്തനം ഉളവാക്കാം എന്ന കാര്യം ഇപ്പോള്അലോപ്പതിയില്പരിഗണിക്കാറില്ല. അതിനാല്അത് ഇപ്പോള്വേണ്ടത്ര ശാസ്ത്രീയമല്ല എന്നു പറയണം.

ഓരോ വ്യക്തിയുടെയും ശരീരം മെലിഞ്ഞതോ വണ്ണമുള്ളതോ എന്നതുള്പ്പെടെയുള്ള പ്രത്യേകതകള്ഒറ്റനോട്ടത്തില്തന്നെ ഗ്രഹക്കാനുള്ള ശേഷി ഡോക്ടര്മാര്ക്ക് ഉണ്ടാകണം. രോഗാവസ്ഥ കൂടുതല്സൂക്ഷ്മമായി ഗ്രഹിക്കാന്നാഡിമിടിപ്പു സൂക്ഷ്മമായി പരിശോധിക്കുന്ന രീതി ഇന്ത്യയിലെ പാരമ്പര്യ വൈദ്യത്തിലുണ്ട്. ചൈനയില്അക്യുപങ്ചര്ബിന്ദുക്കളില്സൂക്ഷ്മമായി അമര്ത്തി നോക്കി ആന്തരികാവയവങ്ങളുടെ അവസ്ഥ അറിയുന്ന രീതിയുമുണ്ട്. ഇവകൂടി ഉപയോഗിച്ച് രോഗനിര്ണയം നടത്തുകയും ആഹാരമുപയോഗിച്ച് രോഗം ഉന്മൂലനം ചെയ്യുകയും ചെയ്താല്ചികിത്സ കൂടുതല്ശാസ്ത്രീയമാവും.
നമ്മുടെയെല്ലാം ഉള്ളിലുള്ള ഉള്വെളിവുകള്ഗണിതത്തിലെ അടിസ്ഥാനപ്രമാണങ്ങള്പോലെ ക്രമീകരിച്ച് ആവിഷ്കരിച്ചിട്ടുള്ള താവോദര്ശനത്തിന്റെ അടിത്തറയില്കെട്ടിപ്പടുത്തിട്ടുള്ളതാണ് മാക്രോബയോട്ടിക്സ്. ആ തത്ത്വങ്ങളുടെ അടിസ്ഥാനത്തില്പഠിച്ചാലും അനുദിന ജീവിതത്തിലെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്വിലയിരുത്തിയാലും മാക്രോബയോട്ടിക്സ് തികച്ചും ശാസ്ത്രീയമാണ്.

ശാസ്തീയമായ രോഗചികിത്സ രോഗലക്ഷണങ്ങളോടൊപ്പം രോഗാവസ്ഥയും ആ അവസ്ഥ ഉണ്ടാകാനുള്ള ശരീരശാസ്ത്രപരമായ കാരണങ്ങളും മൂലകാരണമായ ആഹാരശൈലിയും ഗ്രഹിച്ച് ആഹാരത്തെ ഔഷധമാക്കി മാറ്റിക്കൊണ്ടുള്ളതായിരിക്കണം.
ശരീരശാസ്ത്രപരമായ കാരണങ്ങള്എന്നും ആഹാരം എന്നും പറയുമ്പോള്നമ്മുടെ ആന്തരികാവയവങ്ങള്പരസ്പരം ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെയെന്നും അവയോരോന്നിനും ആവശ്യകമായ ആഹാരസാധനങ്ങളുടെ ഊര്ജമെന്തെന്നും ഒരോ ആഹാരസാധനങ്ങളും എങ്ങനെയാണ് ശരീരത്തില്പ്രവര്ത്തിക്കുന്നത് എന്നുമുള്ള അറിവ് വേണം. അത് മാക്രോബയോട്ടിക്സുപോലെ മറ്റൊരു ചികിത്സാശാസ്ത്രവും വിശദീകരിക്കുമെന്നു തോന്നുന്നില്ല

അതിനാല്മറ്റു ചികിത്സകള്ചെയ്യുന്നവരും മാക്രോബയോട്ടിക്സില്പറയുന്ന ക്രമീകൃതാഹാരം കഴിച്ചുകൊണ്ട് ചികിത്സിച്ചാല്ആ ചികിത്സതന്നെ കൂടുതല്ശാസ്ത്രീയവും ഫലപ്രദവുമായിത്തീരുന്നതാണ്.

2013, ഫെബ്രുവരി 4, തിങ്കളാഴ്‌ച

ചികിത്സാരംഗത്തെ ദുഷ്പ്രവണതകള്‍


വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന ഒരു സെമിനാറിന്റെ റിപ്പോര്‍ട്ട് സംഗതികള്‍ ക്ക് മാറ്റം വല്ലതും ഉണ്ടായിട്ടുണ്ടോ? 

മാനവികം-സോഷ്യല്‍ ആന്‍ഡ് ഇക്കോ സര്‍ക്കിളിന്റെ (കെ.322/06) ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ചികിത്സാരംഗത്തെ ദുഷ്പ്രവണതകളെപ്പറ്റിയുള്ള സെമിനാര്‍ ദൃശ്യശ്രാവ്യ പത്രമാധ്യമങ്ങളുടെയൊന്നും ശ്രദ്ധയില്‍പ്പെടാതെ പോയെങ്കിലും കേരളീയരേവരും ശ്രദ്ധിക്കേണ്ട കുറേയേറെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത ഒന്നായിരുന്നു.

കോട്ടയം തിരുനക്കര ടെമ്പിള്‍ ജംഗ്ഷനിലുള്ള എം. വിശ്വംഭരന്‍ ഹാളില്‍വച്ച് മാനവികം പ്രസിഡന്റ് ശ്രീ. ടി.എസ്. ഗോപിനാഥന്‍ നായരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഉദ്ഘാടനം ചെയ്തത് കോട്ടയം നഗരസഭയുടെ വൈസ് ചെയര്‍മാന്‍ ശ്രീ. ജോമോന്‍ തോമസാണ്. ഉദ്ഘാടനപ്രസംഗത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോ. അശോകന്റെ അനാസ്ഥകൊണ്ടുമാത്രമാണ് അപകടത്തില്‍പ്പെട്ട് ആശുപത്രിയിലെത്തിയ മജോ മരണമടഞ്ഞതെന്നും ഡോക്ടറുമായി താന്‍ ബന്ധപ്പെട്ടപ്പോള്‍ ഉണ്ടായ പ്രതികരണം തന്നെയാണ് അതിനുള്ള ഏറ്റം വലിയ തെളിവെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങള്‍ക്ക് ചികിത്സാരംഗത്തെ ദുഷ്പ്രവണതകള്‍ക്കെതിരെ ഉണരാന്‍ മജോയുടെ മരണം പ്രചോദകമായിട്ടുണ്ടെങ്കിലും ഈ ജാഗ്രത നിരന്തരം നിലനിര്‍ത്തിക്കൊണ്ടും ശക്തമാക്കിക്കൊണ്ടുമേ ആ ആത്മാവിനു നിത്യശാന്തി പകരാനാവൂ എന്ന് ശ്രീ. ജോമോന്‍ അനുസ്മരിപ്പിച്ചു. 

ഉദ്ഘാടനത്തിനുശേഷം ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പറായ അഡ്വക്കേറ്റ് ടി.കെ. സൂരേഷ്‌കുമാര്‍ വിഷയം അവതരിപ്പിച്ചു.
കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ രോഗനിര്‍ണ്ണയസംവിധാനങ്ങളുടെയും നിര്‍മ്മാണ്-വിതരണങ്ങള്‍ നടത്തുന്ന അന്താരാഷ്ട്രമാഫിയായുടെ പിടിയിലമര്‍ന്നിരിക്കുകയാണെന്നാണ് വിഷയാവതാരകന്‍ ചൂണ്ടിക്കാട്ടിയത്. മെഡിക്കല്‍ കോളേജുകളിലെത്തുന്നവരെയെല്ലാം നിസ്സാര രോഗമാണെങ്കിലും രോഗനിര്‍ണയത്തിനായി സമീപത്തുള്ള ക്ലിനിക്കല്‍ ലാബുകളിലേയും സ്‌കാനിംഗ് സെന്ററുകളിലേക്കും കുറിപ്പു നല്‍കി അയയ്ക്കുന്ന ഒരു രീതി എല്ലായിടത്തുമുണ്ട്. പല സ്‌കാനിംഗ് സെന്ററുകളിലും ഈടാക്കുന്ന ഫീസിന്റെ പകുതിയിലധികവും ശിപാര്‍ശ ചെയ്യുന്ന ഡോക്ടര്‍ക്കാണ് എന്നതാണ്, രോഗം സൂക്ഷ്മമായി നിര്‍ണയിക്കുക എന്നതുപോലുമല്ല, ഈ സമ്പ്രദായം വ്യാപകമാകുന്നതിന്റെ മുഖ്യകാരണം. കോടിക്കണക്കിനു രൂപ മുടക്കി മെഡിക്കല്‍ കോളേജുകളില്‍ ല രോഗനിര്‍ണയോപകരണങ്ങളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും മിക്കതും പ്രവര്‍ത്തനക്ഷമമല്ലെന്നാണ് പറയുന്നത്. അവ പ്രവര്‍ത്തിക്കുന്ന അവസ്ഥയുണ്ടായാല്‍ ഡോക്ടര്‍മാര്‍ക്കു വരുമാനം കുറയും എന്നതാണ് നന്നാക്കിയെടുക്കാന്‍ അധികൃതര്‍ ഒട്ടും താത്പര്യമെടുക്കാറില്ലാത്തതിന്റെ കാരണം.

കേരളത്തില്‍ മൂന്നേകാല്‍കോടി ജനങ്ങളുണ്ട്. എന്നാല്‍ അഞ്ചു മെഡിക്കല്‍ കോളേജുകള്‍ മാത്രമാണ് സര്‍ക്കാരിന്റേത്. സമൂഹത്തിലെ ദരിദ്രവിഭാഗങ്ങള്‍ക്ക് സൗജന്യസേവനം നല്‍കേണ്ട ഈ സ്ഥാപനങ്ങളുടെ അധികാരസ്ഥാനത്തിരിക്കുന്ന ചില ഡോക്ടര്‍മാര്‍ വലിയൊരു മാഫിയയുടെ ഭാഗമായി മാറി, നമ്മുടെ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരകൃത്യങ്ങളാണു ചെയ്യുന്നത്. വീടുകളില്‍ ചെന്നു കണ്‍സള്‍ട്ടേഷന്‍ നടത്താത്ത രോഗികളുടെ കാര്യത്തില്‍ യാതൊരു ശ്രദ്ധയും കാണിക്കാതെ അവരുടെ മരണത്തിനുപോലും ഇടയാക്കുന്ന ഇവര്‍ തന്നെയാണ്, മെഡിക്കല്‍ കോളേജുകളില്‍ നേരിട്ടു ചെല്ലുന്ന പാവപ്പെട്ട രോഗികളെ സ്വകാര്യ ലാബുകളിലേക്കും സ്‌കാനിംഗ് സെന്ററുകളിലേക്കും രോഗനിര്‍ണ്ണയത്തിന്റെ പേരില്‍ പറഞ്ഞു വിടുന്നത്. നിരാലംബരും മരണം മാത്രം മുമ്പിലുള്ളവരുമായ രോഗികളെപ്പോലും ഈ വിധത്തില്‍ ചൂഷണം ചെയ്യാറുണ്ട്. 

ഡോക്ടര്‍മാരുടെ നിര്‍ദ്ദേശമനുസരിച്ച് നാം എത്തിപ്പെടുന്ന സ്വകാര്യലാബുകളുടെ രോഗനിര്‍ണ്ണയം എത്ര വിചിത്രമാണെന്ന് ഒരേ സമയത്തെടുക്കുന്ന സ്വന്തം രക്തം അഞ്ചു ലാബുകളില്‍ കൊടുത്ത് ബ്ലഡ് ഷുഗര്‍ പരിശോധിച്ചപ്പോള്‍ മനസ്സിലായ സംഭവം വിവരിച്ചുകൊണ്ട് അഡ്വക്കേറ്റ് സുരേഷ് കുമാര്‍ വ്യക്തമാക്കി.
ഒരിടത്ത് അത് 160 ആയിരുന്നു. രണ്ടാമത്തെ ലാബിള്‍ 120 മാത്രം. മൂന്നാമത്തേതില്‍ 147, നാലാമത്തേതില്‍ 135, അഞ്ചാമത്തേതില്‍ 128. ഈ പരിശോധനയ്ക്ക് ഓരോ ലാബിലുമുണ്ടായിരുന്ന നിരക്കുകളും വ്യത്യസ്തമായിരുന്നു. ഒരിടത്ത് 17 രൂപ, രണ്ടിടത്ത് 20 രൂപ, രണ്ടിടത്ത് 25 രൂപ. വെറും ഒരു രൂപാ മുപ്പതു പൈസയേ (സിറിഞ്ചും സൂചിയും കൂടാതെ) ഈ പരിശോധനയ്ക്കു ചെലവുള്ളു എന്നോര്‍ക്കണം.

പക്ഷേ ഇങ്ങനെയുള്ള രോഗനിര്‍ണ്ണയങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തുന്ന ചികിത്സകള്‍ എത്ര അപകടകരമാണെന്ന് നാം മനസ്സിലാക്കാതിരുന്നാല്‍ നമ്മള്‍ തന്നെ ബലിയാടുകളാകാന്‍ സാധ്യതയുണ്ട്. ആദ്യലാബിലെ പരിശോധനാഫലമനുസരിച്ച് ഇന്‍സുലിന്‍ എടുക്കേണ്ട സ്ഥിതിയായിരുന്നു. മറ്റൊരു ലാബിലെ പരിശോധനാ ഫലമനുസരിച്ചുള്ള ബ്ലഡ് ഷുഗറാണ് ശരിയെങ്കില്‍ ഇന്‍സുലിന്‍ എടുത്താല്‍ മരണംപോലും സംഭവിക്കാം. വേണ്ടത്ര വിദ്യാഭ്യാസയോഗ്യതകളൊന്നുമില്ലാത്തവരാണ് മിക്ക ലാബുകളിലും ജോലി ചെയ്യുന്നത്. ഒരു ലാബു നടത്താന്‍ പഞ്ചായത്തിന്റെ ലൈസന്‍സുപോലും വേണ്ടാത്ത അവസ്ഥയുള്ളിടത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നതില്‍ അത്ഭുതം വേണ്ട.

ക്ലിനിക്കല്‍ ലബോറട്ടറികളും സ്‌കാനിംഗ് സെന്ററുകളും നടത്തുന്നതു സംബന്ധിച്ച് എന്തെങ്കിലും നിയമങ്ങളുണ്ടോ എന്ന അന്വേഷണം നടത്തിയത് ഈ സാഹചര്യത്തിലാണ്. അപ്പോള്‍ കേന്ദ്ര ശാസ്ത്രസാങ്കേതികവകുപ്പിന്റെ കീഴില്‍ നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ലബോറട്ടറീസ് (എന്‍.എ.ബി.എല്‍.) എന്നൊരു സംവിധാനമുണ്ടെന്നു മനസ്സിലായി. അവരുടെ മാനദണ്ഡങ്ങള്‍ വച്ചുനോക്കിയാല്‍ കോട്ടയം മെഡിക്കല്‍ കോളേജിന്റെ പരിസരത്തുള്ള സ്വകാര്യ ലാബോറട്ടറികളൊന്നുംതന്നെ രോഗനിര്‍ണ്ണയ യോഗ്യതയുള്ളവയല്ല. മിക്ക സ്ഥലങ്ങളും ഉപകരണങ്ങളുടെ കൃത്യത, പരിശോധനകള്‍ നടത്താന്‍ വേണ്ടതായ സൗകര്യങ്ങള്‍, പരിശോധനകരുടെ യോഗ്യതകള്‍ മുതലായവയൊന്നും കണക്കിലെടുക്കാതെ രാഷ്ട്രീയ നേതൃത്വങ്ങളെ സ്വാധീനിച്ച് നടത്തിക്കൊണ്ടിരിക്കുന്നവയാണ്. എന്നാല്‍ ഈ സ്ഥാപനങ്ങള്‍ ഈടാക്കുന്ന ചാര്‍ജുകള്‍ ചെലവിന്റെ 10-20 ഇരട്ടിവരും. ഉദാഹരണത്തിന്‍ കൊളസ്റ്ററോള്‍ ടെസ്റ്റു ചെയ്യാന്‍ 18 രൂപ ചെലവു വരുന്നിടത്ത് ചില സ്ഥാപനങ്ങള്‍ ഈടാക്കുന്നത് 30 രൂപയാണ്. മെഡിക്കല്‍ കോളേജില്‍ 20 രൂപയേ ഈടാക്കുന്നുള്ളു. ബ്ലഡ് ഷുഗര്‍ പരിശോധനയ്ക്ക് 10 രൂപ മാത്രം.ആറു രൂപ മാത്രം ചെലവു വരുന്ന യൂറിക് ആസിഡ് ടെസ്റ്റിന് സ്വകാര്യ ലാബോറട്ടറികളില്‍ ഈടാക്കുന്നത് 65-85 രൂപയാണ്. സര്‍ക്കാര്‍ ലബോറട്ടറി സൗകര്യങ്ങള്‍ കൂടുതലുണ്ടാകുന്നത് ആര്‍ക്കെല്ലാം നഷ്ടമുണ്ടാക്കുമെന്നാലോചിക്കുക. സാധാരണക്കാരനുണ്ടാകുന്ന നഷ്ടത്തെപ്പറ്റി ഓര്‍ക്കാന്‍ ആരുമില്ലല്ലോ.

തെറ്റായ രോഗനിര്‍ണയത്തിന്റെ അടിസ്ഥാനത്തിലും ഔഷധനിര്‍മ്മാണക്കമ്പനികളുടെ പ്രലോഭനങ്ങള്‍ക്കു ഡോക്ടര്‍മാര്‍ വഴിപ്പെടുന്നതിന്റെ ഫലമായും അനാവശ്യമരുന്നുകള്‍ കഴിച്ച് രൂക്ഷമായ രോഗാവസ്ഥകള്‍ക്ക് അടിമകളായിത്തീരുന്ന രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇങ്ങനെ മരണം സംഭവിച്ചിട്ടുള്ള സംഭവങ്ങള്‍ പോലുമുണ്ട്. പത്രവാര്‍ത്തകളാകാറുണ്ടെങ്കിലും ആരും പ്രതികരിക്കാതിരിക്കുന്ന അവസ്ഥയാണ്. ഈയിടെ ഡോക്ടറുടെ അനാസ്ഥമൂലം മരണമടഞ്ഞ മജോയെ രണ്ടു തവണ സ്‌കാനിങ്ങിനു വിട്ടെങ്കിലും മൂക്കിന്റെ പാലത്തിലെ പൊട്ടല്‍പോലും ആരും ശദ്ധിച്ചില്ല എന്നോര്‍ക്കണം. ആയുധ മാഫിയ കഴിഞ്ഞാല്‍ ലോകത്തെ ഭരിക്കുന്ന ഏറ്റവും വലിയ മാഫിയാ ചികിത്സാരംഗവുമായി ബന്ധമുള്ളതാണെന്ന വസ്തുത പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

ഓരോ ആഴ്ചയിലും നൂറോളം ശസ്ത്രക്രിയകള്‍ നടന്നിരുന്ന കുട്ടികളുടെ ആശുപത്രിയില്‍ ഇപ്പോള്‍ അതിന്റെ നാലിലൊന്നു ശസ്ത്രക്രിയയകള്‍ പോലും നടക്കുന്നില്ല. അപകടത്തില്‍ ചികിത്സ കിട്ടാതെ മരിക്കുന്നവരുടെ എണ്ണം ഇപ്പോള്‍ ഓരോ വര്‍ഷവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 
ഇതെല്ലാം 1994-ല്‍ ഉദാരവത്ക്കരണനയത്തെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശമനുസരിച്ച് ഹോസ്പിറ്റല്‍ ഡവലപ്‌മെന്റ് സൊസൈറ്റികള്‍ (എച്ച്.ഡി.എസ്.) തുടങ്ങുകയും സര്‍ക്കാര്‍ സബ്‌സിഡികള്‍ വെട്ടിക്കുറക്കുകയും ചെയ്തതിന്റെ കൂടി ഫലമാണെന്നു പറയാതെ വയ്യ. രോഗികളില്‍നിന്ന് മിതമായ തോതില്‍ പരിശോധനകള്‍ക്കു ഫീസീടാക്കാന്‍ എച്ച്.ഡി.എസുകള്‍ക്ക് അനുവാദം നല്‍കിക്കൊണ്ടായിരുന്നു തുടക്കം. സര്‍ക്കാര്‍ ആശുപത്രികളോടനുബന്ധിച്ചുള്ള ലബോറട്ടറികളില്‍ ഏകീകൃതവും മിതവുമായ നിരക്കാണെന്നു പറയുന്നതിലര്‍ത്ഥമില്ല. സ്വകാര്യ ലാബുകളിലെയും സ്‌കാനിംഗ് സെന്ററുകളിലെയും ഫീസ് നിരക്കുകള്‍ ഏകീകരിക്കാനുള്ള എന്തെങ്കിലും ശ്രമം ആരും നടത്തിയിട്ടില്ല.

മരുന്നുകമ്പനികള്‍ ഡോക്ടര്‍മാരെ എങ്ങനെയെല്ലാമാണു പ്രലോഭനങ്ങളില്‍ ഉള്‍പ്പെടുത്തുന്നതെന്ന് ജനങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. ഡോക്ടര്‍മാര്‍ക്കു കാര്‍ വരെ സമ്മാനിക്കുന്ന മരുന്നുകമ്പനികളുണ്ട്. ഒരു നിശ്ചിത തുകയ്ക്കുള്ള മരുന്നുകള്‍ ഓരോ മാസവും അവര്‍ കുറിച്ചുകൊടുക്കുന്നില്ലെങ്കില്‍ കാറിന്റെ സി.സി. മുടക്കി ഡോക്ടര്‍മാരെ കണക്കെണിയില്‍ പെടുത്തുന്ന രീതിയും ചില കമ്പനികള്‍ക്കുണ്ട്. മലേഷ്യയ്ക്കും സിംഗപ്പൂരിനുമൊക്കെ സൗജന്യ ട്രിപ്പ് ഏര്‍പ്പാടാക്കുകയും വാഷിംഗ് മെഷീനും ഫ്രിഡ്ജും മറ്റും സമ്മാനിക്കുകയും ചെയ്യുന്ന മരുന്നുകമ്പനികളും കുറവല്ല. ഇങ്‌നെ വ്യാപകമായി വില്‍ക്കപ്പെടുന്ന പല മരുന്നുകളും മതിയായ ഗുണനിലവാരമില്ലാത്തവയോ ഡ്യൂപ്ലിക്കേറ്റോ ഒക്കെ ആകാ റുണ്ടെന്നതും ഒരു വസ്തുതയാണ്.
ഈ വിവരങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ച് ഒരു പരാതി മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും അയച്ചെങ്കിലും ഒരു മറുപടിപോലും കിട്ടിയില്ല. ഈ സാഹചര്യത്തില്‍ ചീഫ് സെക്രട്ടറിക്കു വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്. 

ഭരണം കിട്ടുമ്പോള്‍ വ്യക്തികളോ പാര്‍ട്ടികളോ മാഫിയാ ശക്തികളില്‍നിന്നു കമ്മീഷന്‍ കൈപ്പറ്റിക്കൊണ്ട് ജനങ്ങളുടെ ആവശ്യങ്ങള്‍ വിസ്മരിക്കുന്ന ഒരവസ്ഥ ഇന്ത്യയിലിന്നുണ്ട്. ജനങ്ങള്‍ തെരഞ്ഞെടുത്തയയ്ക്കുന്ന പ്രതിനിധികള്‍ പണമുള്ളവരുടെ പ്രലോഭനത്തിനു വശംവദരായിക്കൊണ്ടിരിക്കുന്നത് വലിയൊരു ദുരവസ്ഥയാണ്. ഈ സാഹചര്യത്തില്‍, ഹൈക്കോടതിയില്‍ ഒരു റിട്ടുഹര്‍ജി കൊടുക്കാനും തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ സ്വാശ്രയകോളേജ് വിധിയുടെ തലേന്ന് പോലീസ് പ്രൊട്ടക്ഷനോടെ ഒരു കോളേജുടമയുടെ വീട്ടില്‍ നടന്ന വിരുന്നില്‍ പങ്കെടുത്ത ജഡ്ജിയും ഹൈക്കോടതിയിലുണ്ടെന്നതൊരു വസ്തുതയാണ്. എങ്കിലും ശുഭാപ്തി വിശ്വാസത്തോടെ, ആവുന്നത്ര ജനകീയ പിന്തുണ നേടാന്‍ ശ്രമിച്ചുകൊണ്ടു മുമ്പോട്ടുപോകാനുള്ള ശ്രമമാണ്. ഇതുപോലുള്ള സംവാദങ്ങള്‍ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ വലിയൊരു പ്രോത്സാഹനമാണ്. അഡ്വക്കേറ്റ് സുരേഷ് കുമാര്‍ ചര്‍ച്ചയ്ക്കായി വഴിമാറി.

മാക്രോബയോട്ടിക് സൊസൈറ്റി ഓഫ് ഇന്ത്യയുടെ ഓണററി ഡയറക്ടറായ ജോര്‍ജ് ഡേവിഡ് എം.എസ്.റ്റിയാണ് (കാനഡ) തുടര്‍ന്നു സംസാരിച്ചത്. രോഗനിര്‍ണ്ണയത്തിന് പരമ്പരാഗതവും സൂക്ഷ്മവുമായ നാഡിപരിശോധനയും ഊര്‍ജപഥപരിശോധനയും പോലുള്ള രീതികള്‍ ഉപയോഗിക്കുന്ന ഒരാളാണു താനെന്നും എന്നാല്‍ തന്റെ രോഗനിര്‍ണ്ണയത്തെ ലാബോറട്ടറി ടെസ്റ്റിന്റെയോ സ്‌കാനിംഗ് റിപ്പോര്‍ട്ടിന്റെയോ പിന്തുണയില്ലാതെ അംഗീകരിക്കാന്‍ നമ്മുടെ നാട്ടിലെ ജനങ്ങള്‍ തയ്യാറല്ലാത്ത സ്ഥിതിയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഒരാള്‍ക്ക് കാന്‍സറോ ഹൃദ്‌രോഗമോ ഉണ്ടാകാന്‍ സാധ്യതയുണ്ടെങ്കില്‍, അതു കണ്ടെത്തി മുന്നറിയിപ്പു നല്‍കാന്‍ മാക്രോബയോട്ടിക് രോഗനിര്‍ണ്ണയത്തിലൂടെ ആവും. പക്ഷേ ഒരു രോഗിയോടോ ബന്ധുക്കളോടോ അതു പറഞ്ഞാല്‍, പേടിപ്പിച്ചു പണം വാരാനുള്ള ശ്രമമാണെന്നേ അവര്‍ കരുതുകയുള്ളൂ. തന്റെ മുന്നറിയിപ്പ് അവഗണിച്ച് ചികിത്സ ഉപേക്ഷിച്ച പല രോഗികളും രോഗം രൂക്ഷമായശേഷം തന്നെ വീണ്ടും സമീപിച്ചിട്ടുള്ള അനുഭവങ്ങള്‍ തനിക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.യഥാര്‍ത്ഥത്തില്‍ ആരോഗ്യത്തിന്റെയും രോഗത്തിന്റെയും മൂലകാരണം ആഹാരക്രമമാണ്. ഓരോ രോഗിക്കും അയാളുടെ ശരീരഘടനയ്ക്കും രോഗാവസ്ഥയ്ക്കും അനുസൃതമായ ഒരാഹാരക്രമത്തിലൂടെയേ പൂര്‍ണമായ രോഗവിമുക്തി സാധ്യമാവൂ. ആഹാരക്രമത്തില്‍ മാറ്റം വരുത്താതെയുള്ള ചികിത്സ താത്ക്കാലിക രോഗശമനമേ നല്‍കൂ. ഇത് ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ഹിപ്പോക്രാറ്റസും ഊന്നിപ്പറഞ്ഞിട്ടുള്ള ഒരു വസ്തുതയാണ്. 

എന്നാല്‍ ടെസ്റ്റുകളിലൂടെയുള്ള രോഗനിര്‍ണ്ണയവും രോഗികളെ വ്യക്തികളായിക്കാണാതെ വന്‍തോതില്‍ നിര്‍മ്മിക്കുന്ന ഔഷധങ്ങളുടെ വന്‍ലാഭമെടുത്തുകൊണ്ടുള്ള വിപണനവും ഒക്കെയായിപ്പോയിട്ടുണ്ട് ആധുനിക വൈദ്യശാസ്ത്രത്തിന്റെ മുഖമുദ്ര. രോഗനിര്‍ണ്ണയത്തിനായുള്ള, ലക്ഷക്കണക്കിനു രൂപാ വിലവരുന്ന, ഉപകരണങ്ങള്‍ സ്വകാര്യവ്യക്തികള്‍ക്ക് മുതല്‍മുടക്കി ലാഭം നേടാനുള്ള ഒരു സംവിധാനമാണ്. ആ ഉപകരണങ്ങളിലൂടെയുള്ള രോഗനിര്‍ണ്ണയം എത്രത്തോളം കൃത്യതയുള്ളതാണെന്നൊന്നും നാമാരും അന്വേഷിക്കാറില്ല. ലബോറട്ടറികള്‍ക്കും സ്‌കാനിംഗ് സെന്ററുകള്‍ക്കും മുടക്കുമുതലിന്റെ അടിസ്ഥാനത്തില്‍ ലാഭം എടുക്കാതെ പുരോഗതിയില്ല. അതെത്രത്തോളം ആവാം എന്ന കാര്യത്തില്‍ നിയന്ത്രണങ്ങളൊന്നും ഉണ്ടാക്കാനാവില്ല. എല്ലാക്കാലത്തും ഒരേപോലെ രോഗികളുണ്ടാകണമെന്നില്ലല്ലോ. ലാബ് / സ്‌കാനിംഗ് സെന്റര്‍ നടത്തുന്നവര്‍ സ്വന്തം നിലനില്പ്പിനായി ഡോക്ടര്‍മാരുടെ സഹായം തേടുന്നത് സ്വാഭാവികം.

ഇവിടെ നമ്മള്‍ തന്നെയാണ് ഇപ്പോഴത്തെ അവസ്ഥയുടെ സ്രഷ്ടാക്കള്‍ എന്ന ബോധ്യത്തോടെ മുമ്പോട്ടുപോകാന്‍ തയ്യാറായാലേ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടൂ. ലബോറട്ടറികളും സ്‌കാനിംഗ് സെന്ററുകളും ഒന്നുമില്ലാതിരുന്ന കാലത്തും രോഗങ്ങളും രോഗനിര്‍ണ്ണയവും നമ്മുടെ നാട്ടിലുണ്ടായിരുന്നു. അക്കാലത്തേതിലുമേറെ നാം ഇന്ന് അന്ധവിശ്വാസികളായിത്തീര്‍ന്നിട്ടുണ്ടെന്നതല്ലേ വസ്തുത? ശാസ്ത്രത്തിന്റെ പരിവേഷം നല്‍കിയാല്‍ നാമിന്ന് എന്തും വിശ്വസിക്കും. നമ്മുടെ ശരീരത്തില്‍ എന്തെല്ലാം പ്രതിപ്രവര്‍ത്തനങ്ങള്‍ക്കിടയാക്കുന്നതാണ് എന്ന് ആരായാതെ സ്റ്റിറോയിഡുകളടങ്ങിയ ഔഷധങ്ങള്‍ (ഔഷധങ്ങളാണെങ്കിലും സ്റ്റിറോയിഡുകള്‍ നമുക്ക് ഇല്ലാതിരുന്ന രോഗങ്ങള്‍ നമുക്കുണ്ടാക്കുന്നവയാണ്) അലോപ്പതി ഡോക്ടര്‍ കുറിച്ചുതന്നാല്‍ നമ്മള്‍ കഴിക്കും.

ആരോഗ്യരംഗത്തെ മാഫിയായെപ്പറ്റി വിഷയാവതാരകന്‍ പറഞ്ഞത് വളരെ ശരിയാണ്. എന്നാല്‍ വികസിത രാജ്യങ്ങളില്‍ ഗുണമേന്മ കുറഞ്ഞ ഔഷധങ്ങള്‍ നിരോധിച്ച് ഒരു നിയമമുണ്ടാക്കിയാല്‍ അതു കര്‍ശനമായി നടപ്പാക്കാറുമുണ്ട്. നമ്മുടെ നാട്ടില്‍ നിയമങ്ങളുടെ കുറവല്ല, അവ കര്‍ശനമായി നടപ്പാക്കാനുള്ള സംവിധാനമില്ലായ്കയാണ് പ്രശ്‌നങ്ങള്‍ വഷളാക്കുന്നത്. രാഷ്ട്രീയനേതൃത്വങ്ങളും ഡോക്ടര്‍മാരെപ്പോലെ തന്നെ ബഹുരാഷ്ട്രക്കുത്തകകളുടെ കമ്മീഷനുകള്‍ സ്വീകരിക്കുന്നതിലൂടെയാണ് വലിയ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കുന്നത്. ജനങ്ങള്‍ക്ക് നടന്നുകൊണ്ടിരിക്കുന്ന അഴിമതിയെക്കുറിച്ച് ബോധ്യമുണ്ട്. എന്നാല്‍ തനിക്കും ഒരു പങ്കു കിട്ടാന്‍ പഴുതുണ്ടോ എന്നാണ് അവര്‍ അന്വേഷിക്കുന്നത്. ഇങ്ങനെയുള്ള ഒരു സമൂഹത്തില്‍ ആരോഗ്യരംഗവും വിദ്യാഭ്യാസരംഗവുമൊക്കെ ദൂഷിതമായിക്കൊണ്ടിരിക്കുന്നതില്‍ അത്ഭുതമില്ല.

ഒരു ഡോക്ടറാകാന്‍ വേണ്ടി വിദ്യാര്‍ത്ഥികള്‍ ലക്ഷങ്ങള്‍ മുടക്കേണ്ട ദുരവസ്ഥയുണ്ടായതെങ്ങനെയാണ്? മുടക്കുമുതലും ലാഭവും എങ്ങനെ എത്രയും വേഗം നേടാനാവുമെന്ന് അവര്‍ ചിന്തിക്കുന്നത് സ്വാഭാവികമല്ലേ? അതു ജനങ്ങളില്‍നിന്നു കണ്‍സള്‍ട്ടേഷന്‍ ഫീസായി ഈടാക്കുന്നതിലും എളുപ്പമാണ് മരുന്നു കമ്പനികളില്‍നിന്നും സ്‌കാനിംഗ് സെന്ററുകളില്‍നിന്നും കമ്മീഷനായി ഈടാക്കുന്നത്. ഉത്പാദനച്ചെലവിന്റെ പതിന്മടങ്ങല്ല, നൂറുമടങ്ങുവരെ വിലയിട്ട് മരുന്നു കമ്പനികള്‍ ആ തുക രോഗികളറിയാതെ വസൂലാക്കുന്ന സാഹചര്യമുള്ളപ്പോള്‍ നഷ്ടം നാമറിയാതെയാണെങ്കിലും നമുക്കു മാത്രമാണുണ്ടാകുന്നത്. ഈ ബോധ്യം ജനങ്ങളില്‍ ഉളവാക്കാന്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട്.

എന്നാല്‍ ഏറ്റം പ്രധാനം നമ്മുടെ രോഗങ്ങളുടെയും ആരോഗ്യത്തിന്റെയും മൂലകാരണം നാം കഴിക്കുന്ന ആഹാരമാണെന്ന ബോധ്യമാണ്. ഒരു ഗര്‍ഭിണി കഴിക്കുന്ന ആഹാരമാണ് ഗര്‍ഭസ്ഥശിശുവിന്റെ ശരീരഘടനയും രോഗാതുരതയും നിര്‍ണ്ണയിക്കുന്ന ഒരു പ്രധാന ഘടകം. ശൈശവം മുതല്‍ നാം കഴിക്കുന്ന ആഹാരങ്ങളാണ് നമ്മുടെ അവയവങ്ങളുടെ പ്രവര്‍ത്തനം സന്തുലിതമോ അസന്തുലിതമോ ആക്കുന്നത്; നമ്മെ ആരോഗ്യവാനോ രോഗിയോ ആക്കുന്നത്. ഏതേതവയവങ്ങള്‍ക്ക് ഏതേതുതരം ആഹാരമാണ് അനുയോജ്യമെന്നും താരതമ്യേന ഊര്‍ജസന്തുലിതമായ ആഹാരസാധനങ്ങള്‍ എന്തൊക്കെ എന്നുമുള്ള ഒരു സാമാന്യവിദ്യാഭ്യാസം ജനങ്ങള്‍ക്കിടയില്‍ നല്‍കിയാലേ ആരോഗ്യത്തോടെ ജീവിക്കാനും രോഗങ്ങള്‍ വന്നാല്‍ അവയില്‍നിന്ന് ആഹാരക്രമത്തില്‍ മാറ്റം വരുത്തിക്കൊണ്ടു പൂര്‍ണമുക്തി നേടാനും അവര്‍ക്കാവൂ.

ഓരോ രോഗിയുടെ ശരീരഘടനയും രോഗാവസ്ഥയും സൂക്ഷ്മമായി നിര്‍ണയിച്ചശേഷമേ രോഗങ്ങളില്‍നിന്നു പൂര്‍ണമായി മുക്തി നേടാന്‍ സഹായകമായ ആഹാരക്രമം പറഞ്ഞുകൊടുക്കാനാവൂ. എന്നാല്‍ സാമാന്യമായ ആരോഗ്യമുള്ളവര്‍ക്കെല്ലാം സ്വീകരിക്കാവുന്ന ഒരു ആഹാരക്രമമുണ്ട്. അതിന്റെ പ്രചാരണത്തിലൂടെ നമ്മുടെ സമൂഹത്തിലെ രോഗാതുരതയുടെ അളവുവരെ കുറയ്ക്കാനാവും. അപ്പോള്‍ സ്വാഭാവികമായും രോഗങ്ങളുടെ പേരില്‍ നാം ചൂഷണം ചെയ്യപ്പെടാനുള്ള സാഹചര്യങ്ങളും വളരെ കുറയും. ഇതാണ് ആരോഗ്യരംഗത്തെ ദുഷ്പ്രവണതകള്‍ക്കെതിരെയുള്ള ഏറ്റം സൃഷ്ടിപരമായ പ്രവര്‍ത്തനം എന്നു താന്‍ കരുതുന്നതായി പറഞ്ഞുകൊണ്ട് ജോര്‍ജ് ഡേവിഡ് തന്റെ ഇടപെടല്‍ ഉപസംഹരിച്ചു.

തുടര്‍ന്നു സംസാരിച്ചത് ഡോ. എ.ആര്‍. സജീന്‍ രാഘവ് ആണ്. ജനപക്ഷം എന്ന പ്രസ്ഥാനത്തിന്റെ സംസ്ഥാന ചെയര്‍മാനും ജൂണിയര്‍ ഡോക്ടര്‍മാരുടെ ഒരു പ്രതിനിധിയുമായ അദ്ദേഹം 20% ല്‍ താഴെ മാത്രമേ അഴിമതിക്കാരായ ഡോക്ടര്‍മാരുള്ളുവെന്നും ആത്മാര്‍ത്ഥതയോടെ സത്യസന്ധരായി ജോലി ചെയ്യുന്ന ധാരാളം ഡോക്ടര്‍മാര്‍ സര്‍ക്കാര്‍ സര്‍വ്വീസിലുണ്ടെന്നും പ്രസ്താവിച്ചു. എന്നാല്‍ ദശകങ്ങള്‍ക്കു മുമ്പ് ജനസംഖ്യാനുപാതികമായി സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമിക്കപ്പെട്ട ഡോക്ടര്‍മാരുടെ എണ്ണം ജനസംഖ്യ ഇരട്ടിയിലേറെ വര്‍ദ്ധിച്ചിട്ടും വര്‍ദ്ധിപ്പിച്ചിട്ടില്ല. ഡോക്ടര്‍മാരുടെ ജോലിഭാരം വര്‍ദ്ധിച്ചിട്ടുണ്ടെന്ന് ഏവരും സമ്മതിക്കും. സര്‍ക്കാര്‍ സര്‍വ്വീസില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിച്ചും അവര്‍ക്ക് ന്യായമായ വേതനം ഉറപ്പാക്കിക്കൊണ്ടുമല്ലാതെ അവര്‍ മരുന്നുകമ്പനികളുടെയും സ്‌കാനിംഗ് സെന്ററുകളുടെയും ഏജന്റുമാരാകുന്ന പ്രവണത ഒഴിവാക്കാനാവില്ല.

അശാസ്ത്രീയമായ ചികിത്സകളും അംഗീകരിക്കപ്പെട്ടിട്ടില്ലാത്ത രോഗനിര്‍ണയോപകരണങ്ങളും പരസ്യങ്ങളിലൂടെയും മറ്റും പ്രചരിപ്പിക്കുന്ന ഒരു രീതി ഇന്നുണ്ട്. അതുപോലെ ക്ലിനിക്കല്‍ ലാബുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വേണ്ടതായ യോഗ്യതകള്‍ ഇല്ലാത്ത അവസ്ഥയും. ഇതൊക്കെ നിരോധിക്കേണ്ടതുണ്ട്. ഇതിന്റെ ഫലമായി ചികിത്സാ ചെലവു കൂടും. പക്ഷേ, മെഡിക്കല്‍ കോളേജുകളിലും മറ്റുമുള്ള പല സൗകര്യങ്ങളും വേണ്ടവിധം ഉപയോഗിച്ചാല്‍ കൂടുതല്‍ രോഗികള്‍ക്ക് തൃപ്തികരമായ സേവനം നല്‍കാനാവും. ഉദാഹരണത്തിന് ഓപ്പറേഷന്‍ തീയേറ്റര്‍ ഇപ്പോള്‍ നാലു മണിക്കൂറോളമേ ഉപയോഗിക്കാറുള്ളൂ. ശരിയായ പ്ലാനിങ്ങോടുകൂടി ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചാല്‍ എത്ര മടങ്ങു രോഗികള്‍ക്കു സേവനം നല്‍കാനാവും? അങ്ങനെ ചെയ്യാതിരിക്കുന്നത് പൊതുമുതല്‍ ശരിയായി പ്രയോജനപ്പെടുത്താതിരിക്കലാണ്. ഇതിനൊന്നും അധികൃതര്‍ താത്പര്യമെടുക്കാറില്ല. ജനങ്ങളുണര്‍ന്നാല്‍ രാഷ്ട്രീയ നേതൃത്വത്തിന് നിഷ്‌ക്രിയമായിരിക്കാനാവില്ല. ഡോക്ടര്‍മാരും ജനങ്ങളും ചേര്‍ന്നുനിന്ന് ശക്തമായി പ്രതികരിച്ചാല്‍ സംഗതികള്‍ക്കു മാറ്റമുണ്ടാകും. ഇതായിരുന്നു ഡോ. സജീന്‍ രാഘവിന്റെ നിലപാട്.

കവി സുകു മേവട, മാനവികം പ്രവര്‍ത്തകന്‍ ശ്രീ. മോഹന്‍ കുമാര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. 'അന്നധന്യത' ചീഫ് എഡിറ്റര്‍ ശ്രീ. ജോസാന്റണി മാനവികം ഇക്കോ സോഷ്യല്‍ സര്‍ക്കിളിനുവേണ്ടി ഒരു പ്രമേയം അവതരിപ്പിച്ചത് യോഗം പാസ്സാക്കി.

2013, ജനുവരി 25, വെള്ളിയാഴ്‌ച

മനസിനെ നിരോധിക്കാന്‍ പ്രാണായാമം | JANMABHUMI DAILY


പ്രാണായാമാഭ്യാസം കൊണ്ട്‌ മനസ്സിനെ നിരോധിക്കാന്‍ കഴിയുമെന്നതില്‍ സംശയമില്ല. അമൃതനാദോപനിഷത്ത്‌ പ്രാണായാമത്തെ ഇങ്ങനെ വിവരിക്കുന്നു: പ്രാണനെ സമദീര്‍ഘമാക്കിക്കൊണ്ട്‌ പ്രണവം, വ്യാഹൃതി, ശിരസ്‌ എന്നിവയുള്‍പ്പെടെയുള്ള ഗായത്രീമന്ത്രം മൂന്നുരു ജപിക്കുക. ഇതുതന്നെയാണ്‌ പ്രാണായാമം.
പ്രാണായാമം രേചകം, പൂരകം, കുംഭകം എന്നിങ്ങനെ മൂന്നു വിധമുണ്ട്‌. ശരീരത്തിലുള്ള വായുവിനെ ഉയര്‍ത്തി മൂക്കുവഴി സാവധാനം അല്‍പം പോലും ബാക്കിയില്ലാതെ പുറത്തേക്ക്‌ സമമായും ക്രമമായും അല്‍പ്പനേരംകൊണ്ട്‌ ഉച്ഛ്വസിക്കണം. അങ്ങനെ ദേഹാന്തര്‍ഭാഗത്തുള്ള ആകാശത്തെ വായുരഹിതമാക്കി – ശൂന്യമാക്കി – തീര്‍ക്കണം. എന്നിട്ട്‌ അല്‍പ്പം പോലും വായു അകത്ത്‌ കടക്കാനനുവദിക്കാതെ ആ ശൂന്യഭാവം കഴിയുന്നത്ര സമയം നിലനിര്‍ത്തണം. ഇതാണ്‌ രേചകം. തുടര്‍ന്ന്‌ ഒരു താമരത്തണ്ടില്‍ക്കൂടി എങ്ങനെ വെള്ളം വായിലേക്കാകര്‍ഷിച്ചെടുക്കാന്‍ കഴിയുന്നുവോ അതുപോലെ സാവധാനമായും ക്രമമായും മൂക്കുവഴി വായുവിനെ ഉള്ളിലേക്ക്‌ ശ്വസിക്കുക. ഇതാണ്‌ പൂരകം. എന്നിട്ട്‌ ഉച്ഛ്വസിക്കുകയോ നിശ്വസിക്കുകയോ ചെയ്യാതെയും ശരീരാവയവങ്ങളെ ചലിപ്പിക്കാതെയും കഴിയുന്നത്ര സമയം നിശ്ചലമായിരിക്കുക. ഇതാണ്‌ കുംഭകം. ഈ കുംഭകം ആന്തരകുംഭകമെന്നും ബാഹ്യകുംഭകമെന്നും രണ്ടുവിധമുണ്ട്‌. വാസിഷ്ഠത്തില്‍ രണ്ടിനെയും നിര്‍വചിച്ചിട്ടുണ്ട്‌.
നിശ്വസിക്കുന്നത്‌ അതായത്‌ അകത്തേക്ക്‌ വലിക്കുന്ന അപാനനും ഉച്ഛ്വസിക്കുന്നത്‌ അതായത്‌ പുറത്തേക്ക്‌ വിടുന്നത്‌ പ്രാണനുമാണ്‌. അപാനന്‍ ശരീരത്തില്‍ എപ്പോഴും താഴോട്ടും പ്രാണന്‍ മുകളിലോട്ടും സഞ്ചരിക്കുന്നു എന്നാണ്‌ നിയമം. അപ്പോള്‍ അപാനനെ പുറത്തുനിന്നും ശ്വസിച്ചുതീരുകയും പ്രാണനെ പുറത്തേക്ക്‌ ഉച്ഛ്വസിക്കാന്‍ ആരംഭിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ്‌ ആന്തരകുംഭകം. ആന്തരകുംഭകത്താല്‍ വായു ഉള്ളില്‍ ഇടതിങ്ങി നിറഞ്ഞ്‌ നിശ്ചലമായി നില്‍ക്കുന്നു.
പ്രാണന്‍ ഉച്ഛ്വസിച്ച്‌ അതായത്‌ പുറത്തേക്കുവിട്ട്‌ അവസാനിച്ചു. എന്നാല്‍ അപാനന്‍ നിശ്വസിക്കാന്‍ അതായത്‌ ഉള്ളിലേക്ക്‌ കടക്കാന്‍ ആരംഭിച്ചിട്ടില്ല. പ്രാണന്റെ സമാവസ്ഥയിലുള്ള ഈ സ്ഥിതിയാണ്‌ ബാഹ്യകുംഭകം. ഈ നിര്‍വചനങ്ങളില്‍ നിന്നും പൂരകത്തിന്‌ ശേഷം ആന്തരകുംഭവവും രേചകത്തിന്‌ ശേഷം ബാഹ്യകുംഭകവും എന്ന്‌ സ്പഷ്ടമാകുന്നുണ്ടല്ലോ. അതിനാല്‍ നിശ്വാസം അതായത്‌ ശ്വാസം പുറത്തേക്കു വിന്നടുത്‌ ആന്തരകുംഭകത്തിന്‌ തടസമാണ്‌. അതുപോലെ നിശ്വാസം ആയത്‌ ശ്വാസം ഉള്ളിലേക്ക്‌ വലിക്കുന്നത്‌ ബാഹ്യകുംഭകത്തിനും തടസമാണ്‌. ശരീരചലനം ഉച്ഛാസനിശ്വാസങ്ങളിലൊന്നിലെ ആവശ്യം ഉണ്ടാക്കാതിരിക്കുകയല്ലേ!

മനസിനെ നിരോധിക്കാന്‍ പ്രാണായാമം | JANMABHUMI DAILY:

'via Blog this'

2013, ജനുവരി 10, വ്യാഴാഴ്‌ച

Stem Cell Scientists Win Nobel Prize in Medicine - YouTube

Stem Cell Scientists Win Nobel Prize in Medicine - YouTube:

'via Blog this'

Stem Cell Basics: Educational cartoon for young learners - YouTube

Stem Cell Basics: Educational cartoon for young learners - YouTube:

'via Blog this'

AFA Extract Malaysia - The Stem Cell Nutrition - YouTube

AFA Extract Malaysia - The Stem Cell Nutrition - YouTube:

'via Blog this'

SLEEP MUSIC RELAXING MUSIC INSOMNIA HELP SLEEPING MUSIC MUSIC FOR DEEP SLEEP HELP - YouTube

SLEEP MUSIC RELAXING MUSIC INSOMNIA HELP SLEEPING MUSIC MUSIC FOR DEEP SLEEP HELP - YouTube:

'via Blog this'