ആകെ പേജ്‌കാഴ്‌ചകള്‍

2021, ജനുവരി 18, തിങ്കളാഴ്‌ച

കിഡ്‌നിസ്‌റ്റോൺ - കല്ലു നീക്കാൻ 'ഡീസ്‌റ്റോൺ ഹെർബൽ റെമെഡി'




ശാസ്തീയചികിത്സ അലോപ്പതി മാത്രമാണെന്ന ഇന്നത്തെ പൊതുധാരണയെ ഒറ്റയടിക്കു തിരുത്താൻ ആവില്ല. മറ്റു ശാസ്ത്ര-സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് വസ്തുനിഷ്ഠമായി അനാട്ടമിക്കലും ഫിസിയോളജിക്കലുമായി രോഗാവസ്ഥയെന്തെന്നു കാണിച്ചുതരാൻ അവർക്കു കഴിയുന്നു എന്നതാണ് മുഖ്യകാരണം. മറ്റു ചികിത്സാശാസ്തജ്ഞർക്കും അവ ഉപയോഗിച്ച് രോഗാവസ്ഥയെയും രോഗമുക്തമായ അവസ്ഥയെയും രേഖപ്പെടുത്തി ഏവർക്കും കാണിച്ചുകൊടുക്കാൻ ആവുമെന്നതാണ് വസ്തുത. അലോപ്പതിയെക്കാൾ വളരെയേറെ പുരാതനമായ ആയുർവേദത്തിനും ഒരുപക്ഷേ അതിലും പുരാതനമായ കേരളീയ നാട്ടുവൈദ്യത്തിനും അർഹമായ സ്ഥാനം നേടാൻ നാട്ടുവൈദ്യന്മാർ സ്വന്തം ചികിത്സാനുഭവങ്ങൾ ശാസ്തീയരേഖകളുടെ പിൻബലത്തോടെ രേഖപ്പെടുത്തിവയ്‌ക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ സുഭാഷ് വൈദ്യരുടെ രണ്ടു രോഗികളുടെ രോഗാവസ്ഥകളെയും രോഗമുക്തിയെയും പറ്റി ലഭ്യമായ ശാസ്തീയസാക്ഷ്യപത്രങ്ങളാണ് മുകളിൽ കൊടുത്തിട്ടുള്ളത്.  

ആദ്യത്തേത് കിഡ്‌നിസ്‌റ്റോൺ ഉണ്ടെന്നു സ്‌കാനിങ്ങിലൂടെ കണ്ടെത്തിയിരുന്ന മിസ് മീനുമോൾ, മിസ്സസ് രതി പീതാംബരൻ എന്നിവരെ തന്റെ മേൽനോട്ടത്തിൽ സുഭാഷ് ജോൺ വൈദ്യർ ഇലഞ്ഞി ഡീസ്‌റ്റോൺ ഹെർബൽ റെമെഡി എന്ന ഔഷധമുപയോഗിച്ച് സുഖപ്പെടുത്തിയതായി ഡോക്ടർ രാജൻസ് ഹൈടെക്ക് മെഡി ലാബിനുവേണ്ടി ഡോ. രാജൻ ജേക്കബ് എം. ഡി. പിഎച്ച്. ഡി. നല്കിയിട്ടുള്ള സാക്ഷ്യപത്രമാണ്.  2007 ഒക്ടോബർ 17-ന് മിസ് മീനുമോൾക്ക് വലത്തെ കിഡ്‌നിയിൽ 3 mm വലുപ്പമുള്ള ഒരു കല്ലും 2007 ഒക്ടോബർ 20-ന് മിസ്സസ് രതിക്ക് ഇടത്തെ കിഡ്‌നിയിൽ 3.4 mm ഉം വലത്തെ കിഡ്‌നിയിൽ 2.8 mmഉം വലുപ്പമുള്ള കല്ലുകളും ഉണ്ടായിരുന്നതായി പാലാ സ്‌പെഷ്യലിസ്റ്റ് സ്‌കാൻ സെന്ററിലെ ഡോക്ടർ റോമെൽ ജോസ് പടിഞ്ഞാറേക്കര നല്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡോ. രാജൻ ജേക്കബ് എം. ഡി. പിഎച്ച്. ഡി. യുടെ രണ്ടാമത്തെ സാക്ഷ്യപത്രം.

ഈ രോഗികളെ ചികിത്സിച്ചശേഷം 13 വർഷങ്ങൾ കടന്നുപോയിരിക്കുന്നു. ഭേദമായ രോഗികൾ പറഞ്ഞും കേട്ടും അറുനൂറോളം പേർ ഇതിനകം സുഭാഷ് വൈദ്യരെ സമീപിക്കുകയും ശരീരത്തിലെ കല്ലു നീക്കി സൗഖ്യം നേടുകയും ചെയ്തിട്ടുണ്ട്. സർജറിക്ക് തീയതി നിശ്ചയിച്ചവർപോലും അതു വേണ്ടെന്നുവച്ച് ഇവിടെവന്ന് ചികിത്സിച്ച് രോഗം ഭേദമാക്കിയിട്ടുണ്ട്. ഇരുപത്തൊന്നു ദിവസമാണ് ചികിത്സ. ചികിത്സിച്ചുകൊണ്ടിരിക്കുമ്പോൾ കാൽസ്യം കൂടുതലുള്ള ആഹാരസാധനങ്ങൾ, പ്രത്യേകിച്ച് മുള്ളോടുകൂടി കഴിക്കുന്ന പൊടിമീൻ, ചെമ്മീൻ, തക്കാളിപ്പഴം, പായ്ക്കറ്റുപാൽ, മദ്യം എന്നിവ വർജിക്കണം. ചികിത്സകഴിഞ്ഞാലും മേല്പറഞ്ഞവയുടെ ഉപയോഗം പരിമിതപ്പെടുത്തുന്നില്ലെങ്കിൽ വീണ്ടും രോഗാക്രമണമുണ്ടാവും.

സുഭാഷ് വൈദ്യരുടെ ഫോൺ നമ്പർ : 91 9447189567 


2021, ജനുവരി 10, ഞായറാഴ്‌ച

നാഡി പിടിച്ച് രോഗനിർണയം നടത്താൻ ശേഷിയുള്ള ഒരാൾ



ഗുരു നിത്യചൈതന്യയതിയുടെയും മാക്രോബയോട്ടിക്ക് ചികിത്സകനായിരുന്ന ഡോ. ജോർജ് ഡേവിഡിന്റെയും  അനുയായികൂടിയായ സിസ്റ്റർ മേരി ജെയിൻ ആണ് നാഡി പിടിച്ച് രോഗനിർണയം നടത്താൻ ശേഷിയുള്ള ഒരാൾ പാലായിലുണ്ടെന്ന് എന്നോടു പറഞ്ഞത്. അവർ പരിചയപ്പെടുത്തിയ സുഭാഷ് വൈദ്യർ പ്രശസ്ത കവയിത്രിയായ സിസ്റ്റർ മേരി ബനീഞ്ഞായുടെ കുടുംബക്കാരനാണ്. വീട്ടിലുണ്ടായിരുന്ന ധാരാളം പുരാതനവൈദ്യഗ്രന്ഥങ്ങൾ കുട്ടിക്കാലംമുതൽ വായിച്ചു പഠിക്കാനും ചികിത്സിക്കാനും ശ്രമിച്ചിരുന്നയാൾ. ഔപചാരികമായി വൈദ്യംപഠിച്ച ഒരു മുതിർന്ന കുടുംബാംഗം ആ പുസ്തകങ്ങൾ കരസ്ഥമാക്കിയതിനാൽ അവയൊന്നും ഇപ്പോൾ കൈവശമില്ല.

എങ്കിലും സുഭാഷ് വൈദ്യർ പാരമ്പര്യചികിത്സകരുള്ള തന്റെ കുടുംബത്തിൽത്തന്നെപെട്ട പെരിയപ്പുറം ശാഖയിൽനിന്ന് ഔഷധനിർമാണത്തിലും മറ്റൊരു പാരമ്പര്യവൈദ്യനിൽനിന്ന് നാഡിപിടിച്ചുള്ള രോഗനിർണയത്തിലും പരിശീലനം നേടി. പാരമ്പര്യ ചികിത്സയുണ്ടായിരുന്ന പലരുടെയും വീടുകളിൽ വായിക്കാനോ പഠിക്കാനോ ആളില്ലാതെ കിടന്നിരുന്ന താളിയോലകൾ ഉൾപ്പെടെയുള്ള നിരവധി പുരാതന ആയുർവേദഗ്രന്ഥങ്ങൾ ശേഖരിച്ച് അനൗപചാരികമായി വൈദ്യം പഠിച്ച, ഇന്നും പഠിച്ചുകൊണ്ടിരിക്കുന്ന ഒരു നിത്യവിദ്യാർഥിയാണ് സുഭാഷ് വൈദ്യർ.

പൾസുനോക്കി രോഗനിർണയം നടത്തുന്നു എന്നതും ശരീരം സ്പർശിക്കാതെ മരുന്നു പുരട്ടാതെ ഉളുക്കു മാറ്റുകയും ചെയ്യുന്നു എന്നതുമാണ് സുഭാഷ് വൈദ്യരുടെ പരമ്പരാഗത ആയുർവേദ നാട്ടുവൈദ്യചികിത്സയുടെ പ്രത്യേകത. ചതവ്, തേയ്മാനം എന്നിവയ്ക്കും പ്രത്യേക ചികിത്സകൾ ഉണ്ട്. പുറമേ മാത്രം മരുന്ന് ഉപയോഗിച്ചാണ് തേയ്മാനം അകറ്റുന്നത്. പഴകിയതും പുതിയതുമായ ചതവുകൾക്ക് ഫലപ്രദമായ പ്രത്യേക തൈലം ഉണ്ട്. 

രണ്ട് ഔഷധക്കൂട്ടുകൾക്ക് പേറ്റന്റു നേടാനുള്ള അദ്ദേഹത്തിന്റെ ശ്രമം ഏതാണ്ട് പൂർത്തിയാക്കിയിട്ടുണ്ട്.

അതിൽ ഒന്ന് ഹെയർ  ഡൈയിങ്ങ് ആന്റി ഏജിങ്ങ് ഓയിലാണ്. ശുദ്ധമായ വെളിച്ചെണ്ണയും മറ്റ് ആയുർവേദമരുന്നുകളും ചേർത്തു തയ്യാറാക്കുന്ന അത്് അകാലനരയെ ചെറുക്കും. സ്വാഭാവികനരയെ അകറ്റിനിറുത്തും. മുടികൊഴിച്ചിൽ കുറയ്ക്കും. താരനെ ഒഴിവാക്കും. മുടിക്ക് കറുപ്പും കരുത്തും നല്കും. കഷണ്ടിയിൽപ്പോലും മുടി കിളിർക്കാൻ സഹായിക്കും.  

രണ്ടാമത്തേത് ഡീസ്‌റ്റോൺ റെമെഡി (ഹെർബൽ) ആണ്. ഇത് കിഡ്‌നി, പാൻക്രിയാസ്, മൂത്രാശയം എന്നിവയിലെ കല്ലുകൾ അലിയിച്ചു കളയും.

ഇപ്പോൾ പാലായ്ക്കടുത്തു താമസിച്ചുകൊണ്ട് കൊട്ടാരമറ്റത്ത്, വൈക്കം റോഡിൽ ഐക്കര IV ബിൽഡിങ്ങിൽ ആണ് സുഭാഷ് വൈദ്യർ ആയുർജീവക് എന്ന ചികിത്സാലയം നടത്തുന്നത്. 

സുഭാഷ് വൈദ്യരുടെ ഫോൺ നമ്പർ : 91 9447189567  

ഓരോ ആഴ്ചയും തന്റെ ഓരോ ചികിത്സാനുഭവം നമ്മോടു പങ്കുവയ്ക്കാമെന്ന് സുഭാഷ് വൈദ്യർ സമ്മതിച്ചിട്ടുണ്ട്. ആദ്യ ചികിത്സാനുഭവം അടുത്ത ആഴ്ച.