ആകെ പേജ്‌കാഴ്‌ചകള്‍

2021, ജനുവരി 18, തിങ്കളാഴ്‌ച

കിഡ്‌നിസ്‌റ്റോൺ - കല്ലു നീക്കാൻ 'ഡീസ്‌റ്റോൺ ഹെർബൽ റെമെഡി'




ശാസ്തീയചികിത്സ അലോപ്പതി മാത്രമാണെന്ന ഇന്നത്തെ പൊതുധാരണയെ ഒറ്റയടിക്കു തിരുത്താൻ ആവില്ല. മറ്റു ശാസ്ത്ര-സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് വസ്തുനിഷ്ഠമായി അനാട്ടമിക്കലും ഫിസിയോളജിക്കലുമായി രോഗാവസ്ഥയെന്തെന്നു കാണിച്ചുതരാൻ അവർക്കു കഴിയുന്നു എന്നതാണ് മുഖ്യകാരണം. മറ്റു ചികിത്സാശാസ്തജ്ഞർക്കും അവ ഉപയോഗിച്ച് രോഗാവസ്ഥയെയും രോഗമുക്തമായ അവസ്ഥയെയും രേഖപ്പെടുത്തി ഏവർക്കും കാണിച്ചുകൊടുക്കാൻ ആവുമെന്നതാണ് വസ്തുത. അലോപ്പതിയെക്കാൾ വളരെയേറെ പുരാതനമായ ആയുർവേദത്തിനും ഒരുപക്ഷേ അതിലും പുരാതനമായ കേരളീയ നാട്ടുവൈദ്യത്തിനും അർഹമായ സ്ഥാനം നേടാൻ നാട്ടുവൈദ്യന്മാർ സ്വന്തം ചികിത്സാനുഭവങ്ങൾ ശാസ്തീയരേഖകളുടെ പിൻബലത്തോടെ രേഖപ്പെടുത്തിവയ്‌ക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ സുഭാഷ് വൈദ്യരുടെ രണ്ടു രോഗികളുടെ രോഗാവസ്ഥകളെയും രോഗമുക്തിയെയും പറ്റി ലഭ്യമായ ശാസ്തീയസാക്ഷ്യപത്രങ്ങളാണ് മുകളിൽ കൊടുത്തിട്ടുള്ളത്.  

ആദ്യത്തേത് കിഡ്‌നിസ്‌റ്റോൺ ഉണ്ടെന്നു സ്‌കാനിങ്ങിലൂടെ കണ്ടെത്തിയിരുന്ന മിസ് മീനുമോൾ, മിസ്സസ് രതി പീതാംബരൻ എന്നിവരെ തന്റെ മേൽനോട്ടത്തിൽ സുഭാഷ് ജോൺ വൈദ്യർ ഇലഞ്ഞി ഡീസ്‌റ്റോൺ ഹെർബൽ റെമെഡി എന്ന ഔഷധമുപയോഗിച്ച് സുഖപ്പെടുത്തിയതായി ഡോക്ടർ രാജൻസ് ഹൈടെക്ക് മെഡി ലാബിനുവേണ്ടി ഡോ. രാജൻ ജേക്കബ് എം. ഡി. പിഎച്ച്. ഡി. നല്കിയിട്ടുള്ള സാക്ഷ്യപത്രമാണ്.  2007 ഒക്ടോബർ 17-ന് മിസ് മീനുമോൾക്ക് വലത്തെ കിഡ്‌നിയിൽ 3 mm വലുപ്പമുള്ള ഒരു കല്ലും 2007 ഒക്ടോബർ 20-ന് മിസ്സസ് രതിക്ക് ഇടത്തെ കിഡ്‌നിയിൽ 3.4 mm ഉം വലത്തെ കിഡ്‌നിയിൽ 2.8 mmഉം വലുപ്പമുള്ള കല്ലുകളും ഉണ്ടായിരുന്നതായി പാലാ സ്‌പെഷ്യലിസ്റ്റ് സ്‌കാൻ സെന്ററിലെ ഡോക്ടർ റോമെൽ ജോസ് പടിഞ്ഞാറേക്കര നല്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡോ. രാജൻ ജേക്കബ് എം. ഡി. പിഎച്ച്. ഡി. യുടെ രണ്ടാമത്തെ സാക്ഷ്യപത്രം.

ഈ രോഗികളെ ചികിത്സിച്ചശേഷം 13 വർഷങ്ങൾ കടന്നുപോയിരിക്കുന്നു. ഭേദമായ രോഗികൾ പറഞ്ഞും കേട്ടും അറുനൂറോളം പേർ ഇതിനകം സുഭാഷ് വൈദ്യരെ സമീപിക്കുകയും ശരീരത്തിലെ കല്ലു നീക്കി സൗഖ്യം നേടുകയും ചെയ്തിട്ടുണ്ട്. സർജറിക്ക് തീയതി നിശ്ചയിച്ചവർപോലും അതു വേണ്ടെന്നുവച്ച് ഇവിടെവന്ന് ചികിത്സിച്ച് രോഗം ഭേദമാക്കിയിട്ടുണ്ട്. ഇരുപത്തൊന്നു ദിവസമാണ് ചികിത്സ. ചികിത്സിച്ചുകൊണ്ടിരിക്കുമ്പോൾ കാൽസ്യം കൂടുതലുള്ള ആഹാരസാധനങ്ങൾ, പ്രത്യേകിച്ച് മുള്ളോടുകൂടി കഴിക്കുന്ന പൊടിമീൻ, ചെമ്മീൻ, തക്കാളിപ്പഴം, പായ്ക്കറ്റുപാൽ, മദ്യം എന്നിവ വർജിക്കണം. ചികിത്സകഴിഞ്ഞാലും മേല്പറഞ്ഞവയുടെ ഉപയോഗം പരിമിതപ്പെടുത്തുന്നില്ലെങ്കിൽ വീണ്ടും രോഗാക്രമണമുണ്ടാവും.

സുഭാഷ് വൈദ്യരുടെ ഫോൺ നമ്പർ : 91 9447189567 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ