ആകെ പേജ്‌കാഴ്‌ചകള്‍

2016, മാർച്ച് 13, ഞായറാഴ്‌ച

അത്ഭുതരോഗശാന്തികള്‍ ശാസ്ത്രീയമായി വിശദീകരിക്കാം

എന്റെ കൗമാരകാലത്ത് എന്റെ ചേട്ടന്‍ ജോര്‍ജ് മൂലേച്ചാലില്‍ യുക്തിവാദി എ.ടി. കോവൂരിന്റെയും എം. സി. ജോസഫിന്റെയും ഒക്കെ കൃതികള്‍ വീട്ടില്‍ കൊണ്ടുവന്ന് എനിക്കും വായിക്കാന്‍ തരുമായിരുന്നു. അവയുടെ സ്വാധീനത്തില്‍പ്പെട്ട് വലിയൊരു സംശയാത്മാവായി മാറിയിരുന്ന എന്നെ യാഥാര്‍ഥ്യമെന്തെന്നു വ്യക്തമാക്കിത്തന്നു രക്ഷിച്ചത് ഗുരു നിത്യചൈതന്യയതിയാണ്. 

തന്റെ  ഗുരുവും നാരായണഗുരുവിന്റെ ശിഷ്യനും നാരായണഗുരുകുലം സ്ഥാപകനുമായ നടരാജഗുരു ഒരിക്കല്‍ യുക്തിവാദികളുടെ പ്രവര്‍ത്തനങ്ങളുടെ ഫലത്തെപ്പറ്റി പറഞ്ഞത് എന്നോടും ഒരിക്കല്‍ നിത്യചൈതന്യയതി പറയുകയുണ്ടായി. അത് ഇത്രമാത്രമായിരുന്നു: 'ഷേവിങ് ഇഫെക്ട്'. 
എത്രത്തോളം അടുത്തടുത്ത് ഷേവുചെയ്യുന്നോ അതിന്റെ ഇരട്ടി വേഗത്തിലും ശക്തിയിലുമായിരിക്കുമല്ലോ താടിരോമങ്ങള്‍ വളരുക.
ഞാന്‍ ചുറ്റും നോക്കി. ഗുരു ഉള്‍പ്പെടെ ചുറ്റും ഇരിക്കുന്നവരെല്ലാം താടിക്കാര്‍! ലോകത്തിലേക്കും നോക്കി. ശബരിമലയിലേക്കായാലും കുരിശുമലയിലേക്കായാലും മെക്കയിലേക്കായാലും ശിവഗിരിയിലേക്കായാലും തീര്‍ഥാടകരുടെ എണ്ണം എന്റെ കൗമാരകാലത്ത് കേരളത്തില്‍ ഉണ്ടായിരുന്നതിലും പതിന്മടങ്ങ് പെരുകിയിട്ടുണ്ട്. യുക്തിവാദികളുടെയും ശാസ്ത്രവാദികളുടെയും എണ്ണമാകട്ടെ അന്നത്തേതിലും കുറവേയുള്ളു. അന്നത്തെ യുക്തിവാദികളില്‍ അനേകര്‍ ഇന്ന് ആ വഴിയിലൂടെ ഇന്നു സഞ്ചരിക്കുന്നുമില്ല.
യുക്തിവാദികള്‍ അന്ധവിശ്വാസങ്ങളെ എതിര്‍ക്കുന്നതിനുപകരം നാരായണഗുരുവിന്റെ ശൈലിയില്‍ പ്രവര്‍ത്തിക്കുകയായിരുന്നെങ്കില്‍ കാര്യങ്ങള്‍ കുറെക്കൂടി വ്യത്യസ്തമാകുമായിരുന്നില്ലേ എന്ന ചോദ്യമാണ് നടരാജഗുരുവിന്റെ പ്രതികരണത്തോടുള്ള പ്രതികരണമായി ഇപ്പോള്‍ എന്നില്‍നിന്ന് ഉയരുന്നത്.
നടരാജഗുരു SNDP യോഗം സ്ഥാപകനായ ഡോക്ടര്‍ പല്പുവിന്റെ മകനായിരുന്നു. നാരായണഗുരുവിനോടും കേരളത്തോടും തന്റെ പിതാവ് ചെയ്തതിനെ എന്നും രൂക്ഷമായി വിമര്‍ശിച്ചിരുന്ന മകന്‍. പരിണാമസിദ്ധാന്തത്തെപ്പറ്റി നാരായണഗുരുവിനെ ബോധവത്കരിക്കാന്‍ ശ്രമിച്ചയാള്‍. അപ്പോള്‍ നാരായണഗുരു ചോദിച്ച 'പരിണാമം ജഡത്തിനോ ചൈതന്യത്തിനോ' എന്ന ചോദ്യത്തിന് ഉത്തരം തേടി ഫ്രാന്‍സിലുള്ള സോര്‍ബോണ്‍ യൂണിവേഴ്‌സിറ്റിയില്‍ചെന്ന് ഭൗതികശാസ്ത്രത്തില്‍ ഡോക്ടറേറ്റെടുത്തയാള്‍.
തന്റെ ദര്‍ശനം മലയാളികള്‍ മനസ്സിലാക്കണമെങ്കില്‍ സായിപ്പന്മാര്‍ വന്ന് ഇംഗ്ലീഷില്‍ പറയേണ്ടി വരും എന്ന് നാരായണഗുരു അന്ന് പറഞ്ഞിരുന്നു. അതിനാല്‍ക്കൂടിയാണ്, നാരായണഗുരു നല്കിയ പണം ഉപയോഗിച്ചും നിര്‍ദേശമനുസരിച്ചും അദ്ദേഹം വിദേശത്തേക്കു പോയത്. അതിനുശേഷം നടരാജഗുരുവിന് തന്നോടൊപ്പം ചേരാന്‍ ആരെയുംതന്നെ കിട്ടാതെ ഒറ്റയ്ക്ക് നാരായണഗുരുകുലമെന്ന സ്വപ്‌നസാക്ഷാത്കാരത്തിനായി ദശകങ്ങള്‍ തപസ്സുചെയ്യേണ്ടിവന്നു. അതിനോടൊപ്പം നടരാജഗുരു (പിന്നീട് അദ്ദേഹത്തിന്റെ ശിഷ്യന്മാരും) നാരായണഗുരുവിന്റെ ദര്‍ശനം ലോകമാകെ പ്രചരിപ്പിച്ചു. നടരാജഗുരു ആധുനികശാസ്ത്രദര്‍ശനങ്ങളും നാരായണഗുരുവിന്റെ ദര്‍ശനമാല എന്ന സംസ്‌കൃതകൃതിയിലെ സമഗ്രദര്‍ശനവും ചേര്‍ത്തുവച്ച് An Integrated Science of the Absolute എന്ന മഹദ്ഗ്രന്ഥവും നിത്യ ചൈതന്യയതി അമേരിക്കയില്‍ പഠിപ്പിക്കാനായി  Psychology of Darsanamala എന്ന പുസ്തകവും രചിച്ചു.
നാരായണഗുരു എല്ലാറ്റിനെയും ശാസ്ത്രീയമായി സമീപിച്ചിരുന്നയാള്‍ ആയിരുന്നു. ജനങ്ങള്‍ എവിടെ നില്ക്കുന്നോ അവിടേക്ക് ഇറങ്ങിച്ചെന്ന് പറയാനുള്ളത് പറയുകയും ചെയ്യേണ്ടത് ചെയ്യുകയും ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ സമീപനം. ജാതിക്കെതിരെ എഴുതിയ 'ജാതിനിര്‍ണയം' എന്ന കൃതി സംസ്‌കൃതത്തില്‍ തുടങ്ങിയതില്‍പ്പോലും എതിര്‍കക്ഷി നില്ക്കുന്നിടത്തു ചെന്ന് അവരുടെ ഭാഷയിലും അനിഷേധ്യമായ വാദമുഖങ്ങളുപയോഗിച്ചും ഒന്നിനെയും പ്രത്യക്ഷമായി എതിര്‍ക്കാതെ കാര്യങ്ങള്‍ യുക്തിഭദ്രമായി വ്യക്തമാക്കുന്ന ശാസ്ത്രീയ സമീപനം കാണാം. അരുവിപ്പുറം പ്രതിഷ്ഠയില്‍പ്പോലും ആ ശാസ്ത്രീയസമീപനമുണ്ട്. നാരായണഗുരുവിനെ മാനസാന്തരപ്പെടുത്താന്‍ശ്രമിച്ച, യുക്തിപരതയെ ഉള്‍ക്കൊള്ളാന്‍ തയ്യാറില്ലായിരുന്ന, ക്രിസ്തീയ സുവിശേഷകരോട് തര്‍ക്കിച്ചു സമയം കളയുന്നതിനു പകരം 'ഇവരുടെ വിശ്വാസം കണ്ടു പഠിക്കുക' എന്നു തന്റെ അനുയായികളെ ഉദ്‌ബോധിപ്പിക്കുകയാണ് നാരായണഗുരു ചെയ്തത്.
യേശുവിന്റെ ദര്‍ശനത്തിന്റെ അടിസ്ഥാനം, അയല്‍ക്കാരെയെല്ലാം സ്വസഹോദരങ്ങളായി കണ്ടറിഞ്ഞ് സ്‌നേഹിച്ച് ജീവിക്കുന്നതിന് അദ്ദേഹം കണ്ടെത്തിയ അടിസ്ഥാനം, ആകാശത്തിലെ പറവകളെയും വയലിലെ ലില്ലിപ്പുഷ്പങ്ങളെയും നിരുപാധികം പരിപാലിക്കുന്ന വിശ്വപിതാവിലുണ്ടായിരിക്കേണ്ട വിശ്വാസമായിരുന്നു. അദ്ദേഹത്തിന്റെ അത്ഭുതങ്ങളുടെ പിന്നിലും വിശ്വാസംതന്നെയായിരുന്നു.
യേശുവിന്റെ, 'ആരെങ്കിലും ഈ മലയോട് ഇവിടെനിന്നു നീങ്ങി കടലില്‍പോയി പതിക്കുക എന്നു പറഞ്ഞാല്‍, ഹൃദയത്തില്‍ സംശയമില്ലാതെ താന്‍ പറയുന്നതു സംഭവിക്കും എന്നു വിശ്വസിച്ചാല്‍, അയാള്‍ക്ക് അതു സാധിച്ചുകിട്ടും' എന്ന വാക്കുകളും 'കടുകുമണിയോളം വിശ്വാസ'മെന്ന പ്രയോഗവും പ്രത്യേകം ശ്രദ്ധിക്കുക. സൂക്ഷിച്ചു നോക്കിയാല്‍ അത്ഭുതരോഗശാന്തികളുടെപോലും അടിയിലുള്ള ആ വലിയ രഹസ്യം നമുക്കു കാണാന്‍ കഴിയും. കടുകുമണിയില്‍ ഒരു വന്‍വൃക്ഷംതന്നെ ബീജരൂപത്തില്‍ സ്ഥിതിചെയ്യുന്നുണ്ടെന്നും വിശ്വാസമില്ലാത്തവരുടെയിടയില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ യേശുവിനും കഴിഞ്ഞില്ലെന്നും ഉള്ള വസ്തുതകള്‍ ഇതോടു ചേര്‍ത്തു വായിക്കണം.
വിശ്വസിക്കുക എന്ന പ്രക്രിയയോടൊപ്പം നമ്മുടെ മസ്തിഷ്‌കത്തില്‍ സംഭവിക്കുന്ന രാസ-വൈദ്യുത പ്രവര്‍ത്തനങ്ങളെപ്പറ്റി നമുക്ക് എന്തറിയാം? അവയ്ക്ക് ശരീരത്തില്‍ ആന്തരികാവയവങ്ങളില്‍ മാറ്റങ്ങളും അവയിലൂടെ രോഗശാന്തിയും ഉളവാക്കാന്‍ കഴിയില്ല എന്ന് നിങ്ങള്‍ക്ക് എങ്ങനെ പറയാനാവും? രോഗശാന്തി ശുശ്രൂഷകളില്‍ ഉപയോഗിക്കുന്ന സംഗീതവും അതുളവാക്കുന്ന മായികമായ അന്തരീക്ഷവും മസ്തിഷ്‌കത്തില്‍ സൂക്ഷ്മമായി പ്രവര്‍ത്തിച്ച് രോഗശാന്തി ഉണ്ടാക്കിയേക്കാനിടയില്ലേ? അവയ്ക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ പഠനങ്ങളുടെ അടിസ്ഥാനമുണ്ടാക്കിയാല്‍ ശാസ്ത്രീയമാണെന്നു സമ്മതിക്കാനാവുമോ?
കുറെ പേരില്‍ പരീക്ഷിച്ച് പ്രോബബിലിറ്റി തിയറിപ്രകാരം രോഗശാന്തി ഉളവാകുമെന്നു സ്ഥാപിച്ച് കുത്തകകമ്പനികള്‍ ഉണ്ടാക്കുന്ന ഔഷധങ്ങളെ, പാര്‍ശ്വഫലങ്ങള്‍ വേണ്ടത്ര പഠിക്കാതെ, ശാസ്ത്രീയമെന്ന് ശിപാര്‍ശചെയ്ത് അലോപ്പതിയില്‍ ഉപയോഗിക്കുന്ന ഡോക്ടര്‍മാരില്‍ എത്രപേര്‍ക്ക്, അവ രോഗമുക്തിയുണ്ടാക്കാന്‍ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെയാണ് എന്നു വിശദീകരിക്കാന്‍ കഴിയും? അവ വിശദീകരിക്കാന്‍ കഴിയാത്തിടത്തോളം അവയെയും അശാസ്ത്രീയം എന്നല്ലേ വിളിക്കേണ്ടത്? ഡോക്ടര്‍മാര്‍ വിവേകമില്ലാതെ ചൂഷണംചെയ്യുന്നതും തുറന്നുകാണിക്കേണ്ടതില്ലേ?
നാരായണഗുരു ചെയ്ത ഒരു അത്ഭുതരോഗശാന്തിയുടെ കാര്യം (ഗുരു നിത്യചൈതന്യയതി പറഞ്ഞുകേട്ടിട്ടുള്ളത്) എഴുതി ഈ കുറിപ്പ് അവസാനിപ്പിക്കാം. ഒരു സ്ത്രീ നാരായണഗുരുവിനോട് തന്റെ ഒരു രോഗത്തിന് മരുന്ന് ആരാഞ്ഞപ്പോള്‍ ഗുരു നിര്‍ദ്ദേശിച്ച മരുന്ന് ചെന്നിനായകം ആയിരുന്നു. മറ്റു വൈദ്യന്മാരും തന്നോട് ഇതു നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും തനിക്ക് ആ മരുന്നിന്റെ കയ്പുസഹിക്കാന്‍ വയ്യെന്നും ആ സ്തീ മറുപടി പറഞ്ഞു. എന്നാല്‍ ഇരട്ടിമധുരം ആകട്ടെ എന്നായിരുന്നു ഗുരുവിന്റെ മറുപടി. ആ സ്ത്രീ ഇരട്ടിമധുരം ഉപയോഗിച്ച് ആ രോഗത്തില്‍നിന്ന് മുക്തിനേടി. എന്നാല്‍ ആ സ്ത്രീയ്ക്കുണ്ടായിരുന്ന രോഗം ബാധിച്ച മറ്റു പലരും ഇരട്ടിമധുരം ഉപയോഗിച്ചു നോക്കിയെങ്കിലും ആര്‍ക്കും രോഗശമനം കിട്ടിയില്ല. ആ പ്രത്യേക രോഗിണിക്കു മാത്രം കിട്ടിയ രോഗശമനത്തിന്റെ രഹസ്യം നാരായണഗുരുവില്‍ രോഗിണിക്കുണ്ടായിരുന്ന വിശ്വാസമായിരുന്നിരിക്കാം എന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്.
എന്നാല്‍ വര്‍ഷങ്ങള്‍ക്കുശേഷം മാക്രോബയോട്ടിക്‌സ് എന്ന ചൈനീസ് ആഹാരോര്‍ജ ശാസ്ത്രത്തെയും അതുപയോഗിച്ചുള്ള ചികിത്സയെയുംപറ്റി പഠിക്കേണ്ടിവന്നപ്പോള്‍, രോഗികളുടെ ആന്തരികാവയവങ്ങളുടെ അവസ്ഥയും വ്യക്തിപരമായ ശരീരഘടനയും കൂടി പഠിച്ചാണ് രോഗങ്ങള്‍ക്ക് ശാസ്ത്രീയചികിത്സ നിശ്ചയിക്കേണ്ടത് എന്ന് എനിക്കു വ്യക്തമായി. തുടര്‍ന്ന് മാക്രോബയോട്ടിക്‌സിന്റെ അടിസ്ഥാനമായ താവോദര്‍ശനത്തിന്റെ, യിന്‍-യാങ് എന്നീ ദ്വന്ദങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള, തത്ത്വങ്ങള്‍ പഠിച്ചപ്പോള്‍ പല പ്രാചീന തത്ത്വങ്ങള്‍ക്കുമുള്ള തികച്ചും വൈരുദ്ധ്യാധിഷ്ഠിതമായ ശാസ്ത്രീയത ആധുനിക ചികിത്സാശാസ്ത്രത്തിന് അവകാശപ്പെടാനാവുമോ എന്നും രോഗികളുടെ ആന്തരികാവയവങ്ങളുടെ അവസ്ഥ സൂക്ഷ്മമായി ഗ്രഹിക്കാന്‍ പ്രാചീനചികിത്സകര്‍ വിരലുകളുപയോഗിച്ച് നിര്‍വഹിക്കാറുണ്ടായിരുന്ന നാഡീസ്പന്ദപരിശോധനയും മര്‍മ്മബിന്ദുക്കളിലെ ഊര്‍ജസ്ഥിതി പരിശോധനയും സൂക്ഷ്മമായി നടത്താനും അവയുടെ ഭൗതിക അടിസ്ഥാനം വിശദീകരിക്കാനും ആധുനികശാസ്ത്രത്തിനു കഴിയുമോ എന്നും എനിക്കു സംശയം തോന്നിയിട്ടുണ്ട്!
ശാസ്ത്രത്തിന്റെ ശാസ്ത്രീയത അന്വേഷണാത്മകതയിലാണ് എന്ന ബോധ്യം നഷ്ടപ്പെടുത്താതെ,  അന്ധവിശ്വാസങ്ങള്‍ക്ക് എതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ അനുഭവാധിഷ്ഠിതവും ശാസ്ത്രീയവും ആക്കുന്നതോടൊപ്പം തത്ത്വാധിഷ്ഠിതമാക്കാനും എന്റെ സംശയങ്ങള്‍ സ്വാംശീകരിച്ച് അവയുടെ ഉത്തരങ്ങള്‍ അന്വേഷിക്കാനും ശ്രീ. രവിചന്ദ്രനും യുക്തിവാദിസുഹൃത്തുക്കളും ശ്രമിക്കണം എന്ന് ഒരപേക്ഷയുണ്ട്.
ജോസാന്റണ്‍ മൂലേച്ചാല്‍, 'അന്നധന്യത', പ്ലാശനാല്‍ 686579. 
e-mail: josantonym@gmail.com, facebook name:  Josaantany, mobile: 9447858743


2016, മാർച്ച് 10, വ്യാഴാഴ്‌ച

മാക്രോബയോട്ടിക്‌സ് : അടിസ്ഥാന തത്ത്വങ്ങള്‍



ജോസാന്റണി

(2003-ല്‍ 'ഒരേ ഭൂമി ഒരേ ജീവന്‍' മാസികയില്പ്രസിദ്ധീകരിച്ചത്)

ആമുഖം

എന്സൈക്ലോപീഡിയാ ബ്രിട്ടാനിക്കയില്മാക്രോബയോട്ടിക്സിനെപ്പറ്റി ഇങ്ങനെ എഴുതിയിരിക്കുന്നു: ''യിന്നിനെയും യാങ്ങിനെയും സമതുലിതമാക്കണമെന്ന ചൈനീസ് തത്ത്വചിന്തയില്കേന്ദ്രീകരിച്ചുള്ള ആഹാരനിയന്ത്രണരീതി. ശക്തമായ യിന്ആയി തിരിച്ചിരിക്കുന്ന ആഹാരസാധനങ്ങളും യാങ്ങ് ആയി തിരിച്ചിരിക്കുന്ന ആഹാരസാധനങ്ങളും (ഉദാ. ഇറച്ചി) ഒഴിവാക്കണമെന്ന് രീതി പഠിപ്പിക്കുന്നു. ഇതു രണ്ടുമല്ലാത്ത ധാന്യം പോലെയുള്ള ഭക്ഷണങ്ങള്കഴിക്കണമെന്നും പഠിപ്പിക്കുന്നു. സ്വന്തം സ്ഥലത്തെ കാലാവസ്ഥയില്സ്വാഭാവികമായി വളരുന്ന ഭക്ഷണസാധനങ്ങളായിരിക്കണം ഒരാളുടെ ആഹാരത്തിന്റെ മുഖ്യഭാഗം എന്നും ഇതു പഠിപ്പിക്കുന്നു. 1930-കളില്ഏഷ്യയില്രൂപംകൊണ്ട മാക്രോബയോട്ടിക്സ് 1960-കളുടെ അവസാനത്തോടെ യൂറോപ്പിനെയും അമേരിക്കയെയും കീഴടക്കി. ഒരാളുടെ ജീവിതനിലവാരം വര്ദ്ധിപ്പിക്കുന്നു എന്നു മാത്രമല്ല, അര്ബുദം പോലെയുള്ള മാരകരോഗങ്ങളും ഇതുവഴി ശമിപ്പിക്കാമെന്ന് ഇതിന്റെ പ്രചാരകര്അവകാശപ്പെടുന്നു. വേണ്ടത്ര വിജ്ഞാനം കൂടാതെ ഇത്തരം ഭക്ഷണക്രമം തുടരുന്നത് പോഷകക്കുറവിലെത്തിക്കുമെന്ന് വിമര്ശകരും അഭിപ്രായപ്പെടുന്നു. (മലയാളം എന്സൈക്ലോപീഡിയ, ഡി.സി. ബുക്സ്-2003, വാല്യം 2, പേജ് 1665.).

വേണ്ടത്ര വിജ്ഞാനം കൂടാതെ ഏതുതരം ഭക്ഷണക്രമം തുടര്ന്നാലും ആരോഗ്യപ്രശ്നങ്ങളുണ്ടാകാം എന്നതാണ് വസ്തുത. മാക്രോബയോട്ടിക്സില്ആഹാരത്തെപ്പറ്റി മാത്രം അറിഞ്ഞാല്പോരാ, ആഹാരം കഴിക്കുന്ന ആളിന്റെ ശരീരഘടനയെയും ആരോഗ്യസ്ഥിതിയെയും പറ്റി കൂടി അറിഞ്ഞിരിക്കണം എന്നാണ് പഠിപ്പിക്കുന്നത്.

വൈരുധ്യാധിഷ്ഠിതവും യുക്തിഭദ്രവുമായി ആഹാരത്തെയും ശരീരത്തെയും എന്നല്ല പ്രപഞ്ചത്തിലുള്ള എല്ലാറ്റിനെയും വര്ഗീകരിച്ചു മനസ്സിലാക്കാനും അങ്ങനെ അടിസ്ഥാനപരമായും സാര്വത്രികമായും ശാസ്ത്രീയമായ ധാരണയോടെ സന്തോഷപൂര്ണമായ പ്രായോഗിക ജീവിതം നയിക്കാനും സഹായിക്കുന്ന ഒരു ദര്ശനത്തിന്റെ അടിസ്ഥാനത്തിലാണ് മാക്രോബയോട്ടിക്സ് കെട്ടിപ്പടുത്തിരിക്കുന്നത് ദര്ശനം അയ്യായിരംവര്ഷത്തിലേറെ പഴക്കമുള്ള താവോ ദര്ശനമാണ്.

വൈവിധ്യങ്ങളും വൈരുധ്യങ്ങളും നിറഞ്ഞതാണ് ലോകം. നാം ഇന്ത്യയില്പറഞ്ഞുപോരാറുള്ള വൈവിധ്യങ്ങളിലെ ഏകത്വം തന്നെയാണ് താവോ ദര്ശനത്തിന്റെയും കാതല്‍. വൈവിധ്യം എന്നത് വൈരുധ്യം എന്നു തിരുത്തിയാല്കൂടുതല്ശരിയാവും. പരസ്പരപൂരകമായ ദ്വന്ദങ്ങളായി പ്രപഞ്ചത്തിലുള്ള എല്ലാറ്റിനെയും വകതിരിക്കാനാവും. രാത്രി-പകല്‍, ഇരുട്ട് - പ്രകാശം, സ്ത്രീ - പുരുഷന്‍, ചൂട് - തണുപ്പ് എന്നിങ്ങനെ ജോഡികളാക്കി വയ്ക്കാവുന്നതാണ് ലോകത്തിലുള്ള സകലതും. ഇവയുടെ സമതുലിതാവസ്ഥയാണ് ജീവിതത്തിന്റെ സൗന്ദര്യം. പ്രകാശരശ്മികളില്ചിലതിനെ ആഗിരണം ചെയ്യുകയും ബാക്കിയുള്ളവയെ പ്രതിഫലിപ്പിക്കുകയും ചെയ്യുമ്പോഴാണല്ലോ ഒരു പൂവിനു നിറം കിട്ടുന്നത്. നിറം കാണണമെങ്കില്കണ്ണു വേണം, ആസ്വദിക്കണമെങ്കില്മനസ്സുവേണം, മനസ്സില്പൂര്വസ്മൃതികള്വേണം. ഇങ്ങനെ ഒന്നൊന്നായി അനേകം ദ്വന്ദങ്ങള്ചേര്ന്നാണ് ജീവിതം സുന്ദരമാക്കുന്നത്.

ദ്വന്ദങ്ങള്ജീവിതത്തെ സുന്ദരമോ സന്തോഷപ്രദമോ ആക്കുക മാത്രമല്ല ചെയ്യുന്നത്. സൗന്ദര്യത്തിന്റെ ദ്വന്ദമായി വൈരുപ്യവും സന്തോഷത്തിന്റെ ദ്വന്ദമായി സന്താപവും ഉള്ളതാണ് ലോകം. ഒരു കയറ്റമുണ്ടെങ്കില്ഇറക്കവുമുണ്ട്. വൈരുദ്ധ്യങ്ങളെ സമാധാനബുദ്ധിയോടെ അഭിമുഖീകരിക്കാനും സമതുലിതമാക്കി അനുഭവിക്കാനും കഴിഞ്ഞാല്ദീര്ഘായുസ്സുണ്ടാകും. ദീര്ഘായുസ്സുകൊണ്ട് തനിക്കും ലോകത്തിനു തന്നെയും പ്രയോജനമുണ്ടാകും. വൈരുദ്ധ്യങ്ങളെ നടുനിലയില്നിന്നു നോക്കിക്കാണാനും അനുഭവിക്കാനും അടിസ്ഥാനപരമായ അറിവു നല്കുന്ന ദര്ശനമാണ് ചൈനയില്വളര്ന്നു വികസിച്ച താവോ ദര്ശനം.

ഒന്ന്

അടിസ്ഥാനം : താവോ ദര്ശനം

ഇന്ത്യയിലെ യോഗദര്ശനവും വേദാന്തവും ഒക്കെപ്പോലെ തത്ത്വനിഷ്ഠമായ താവോ ദര്ശനത്തിന്റെ അടിസ്ഥാനത്തിലാണ് അയ്യായിരം വര്ഷംമുമ്പ് ചൈനയില്മാക്രോബയോട്ടിക്സിന്റെ അടിസ്ഥാനമായ ആഹാരക്രമീകരണ സമ്പ്രദായം രൂപംകൊണ്ടത്. ഗണിതശാസ്ത്രം പോലെ പ്രത്യേകം ഒരു തെളിവും ആവശ്യമില്ലാത്ത ഏതാനും സാര്വത്രികതത്ത്വങ്ങളുടെ അടിസ്ഥാനത്തില്വൈരുധ്യാധിഷ്ഠിതമായി ആവിഷ്കരിച്ചിട്ടുള്ളതാണ് താവോ ദര്ശനവും പരമ്പരാഗത ആഹാരക്രമവും. അവയെ ആധുനികശാസ്ത്രത്തോടു ചേര്ത്തുവച്ച് ശരീരശാസ്ത്രബന്ധിയാക്കിയും പരീക്ഷണ നിരീക്ഷണങ്ങള്നടത്തിയും നവീകരിച്ച് ആവിഷ്കരിച്ചതാണ് മാക്രോബയോട്ടിക്സ് എന്ന ജീവനശാസ്ത്രം അഥവാ ജീവനകല.

താവോ ദര്ശനത്തില്വിശ്വവ്യവസ്ഥ സംബന്ധിച്ചുള്ള ഏഴ് അടിസ്ഥാനതത്ത്വങ്ങളുണ്ട്. അവ താഴെ കൊടുക്കുന്നു.

          1.       പ്രപഞ്ചത്തിലുള്ള സകലതും ഒരേ അപാരതയുടെ തന്നെ വ്യത്യസ്ത ഭാവങ്ങളാണ്.

          2.       അവ നിരന്ത്രം മാറിക്കൊണ്ടേയിരിക്കുന്നു.

          3.       എല്ലാ വൈരുധ്യങ്ങളും പരസ്പരപൂരകങ്ങളാണ്.

          4.       യാതൊരു വസ്തുവും മറ്റൊരു വസ്തുപോലെയുള്ളതല്ല; ഓരോന്നിനും അതിന്റെ തനിമയുണ്ട്.

          5.       മുന്വശം (കാണാനാവുന്ന ഒരു ഭാഗം) ഉളളതിനെല്ലാം പിന്വശവും (കാണാനാവില്ലാത്ത ഒരു ഭാഗം) ഉണ്ട്.

          6.       കാണാനാവുന്ന ഭാഗത്തോളം തന്നെ കാണാനില്ലാത്ത ഭാഗവും വലുതായിരിക്കും.

          7.       തുടക്കമുള്ളതിനെല്ലാം ഒടുക്കവും ഉണ്ട്.

ഇനിയുള്ളത് പ്രപഞ്ചഗതിയെ സംബന്ധിച്ച പന്ത്രണ്ടുനിയമങ്ങളാണ്. നിയമങ്ങളില്ആവര്ത്തിച്ച് ഉപയോഗിക്കുന്ന ഒരു പദദ്വയമുണ്ട്. ചൈനീസ് ഭാഷയിലുള്ള യിന്‍-യാങ് എന്ന സയാമീസ് ഇരട്ടപോലെയുള്ള, ഒരു ഇണവാക്ക്.

ഒരു നാണയത്തിന്റെ ഇരുവശംപോലെ പരസ്പരം ബന്ധിതമാണ് യിന്നും യാങ്ങും. അവ വിവര്ത്തനം ചെയ്യാന്പോലും പാശ്ചാത്യര്ക്കു കഴിഞ്ഞിട്ടില്ല. ഇന്ത്യക്കാര്ക്ക് അര്ധനാരീശ്വര സങ്കല്പവും 'വാക്കും അര്ഥവും പോലെ പരസ്പരം ചേര്ന്നു നില്ക്കുന്ന ശിവനും ശക്തിയും' എന്നും മറ്റുമുള്ള ആലങ്കാരികപ്രയോഗമുള്ളതിനാല്കാര്യങ്ങള്കൂടുതല്മനസ്സിലാകും. എങ്കിലും അങ്ങനെ വിവര്ത്തനം ചെയ്താല്ചൈനീസ് ദര്ശനത്തിന്റെ വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ മുഖം നഷ്ടപ്പെടും. അതുകൊണ്ട് നാമും യിന്‍-യാങ്ങ് എന്നു തന്നെയാണ് ഉപയോഗിക്കാന്പോകുന്നത്.

പന്ത്രണ്ടു നിയമങ്ങള്എഴുതും മുമ്പേ തന്നെ യിന്നിനെയും യാങ്ങിനെയും പറ്റി അല്പമൊന്നെഴുതുന്നത് നന്നായിരിക്കുമെന്നു തോന്നുന്നു. ( ആമുഖംകൊണ്ട് ഒരു വലിയ ആശയക്ഷേത്രത്തിന്റെ മതിലിന്റെ മൂലയില്ഒന്നു കടിക്കുക മാത്രമാണ് ഞാന്ചെയ്യുന്നത്. അമ്പലം മുഴുവന്എന്റെ വായ്ക്കുള്ളിലുണ്ടെന്നു ധരിക്കരുത്.)

പ്രപഞ്ചത്തിലുള്ള എല്ലാറ്റിന്റെയും സ്വഭാവം നിര്ണയിക്കുന്ന, വിപരീത ധ്രുവങ്ങള്പോലെ പരസ്പരപൂരകങ്ങളായ, ഊര്ജയോഗമാണ് യിന്നും യാങ്ങും. യിന്ഊര്ജത്തെ താഴെനിന്ന് മുകളിലേക്കുള്ള (ആരോഹണ) ഊര്ജമെന്നും യാങ്ങ് ഊര്ജത്തെ മുകളില്നിന്നു താഴേയ്ക്കുള്ള (അവരോഹണ) ഊര്ജമെന്നും ഗ്രഹിക്കാം. ഒരു വൃക്ഷമെടുത്താല്‍, അത് സൂര്യനില്നിന്നു പ്രകാശവും ഊര്ജവും സംഭരിക്കുന്നുണ്ടെന്നും മണ്ണില്നിന്നു വെള്ളവും വളവും വലിച്ചെടുക്കുന്നുണ്ടെന്നും നമുക്കറിയാം. സൂര്യനില്നിന്നുള്ള ഊര്ജം മണ്ണിലേക്ക് ആഴ്ന്നിറങ്ങാനുള്ള പ്രവണതയായി വേരില്സംഭരിക്കപ്പെടുന്നു. മണ്ണില്നിന്നുള്ള ഊര്ജമാകട്ടെ ആകാശത്തിലേക്ക് വളര്ന്നുയരാനും പൂക്കാനും കായ്ക്കാനും ഒക്കെയുള്ള പ്രവണതയായി, അതിന്റെ സഫലതയായി, പൂവിലും കായിലും ഒക്കെ സംഭരിക്കപ്പെടുന്നു. വേരില്സംഭരിക്കപ്പെടുന്ന ഊര്ജത്തെ യാങ്ങ് എന്നും കായില്സംഭരിക്കപ്പെടുന്നതിനെ യിന്എന്നും ഗ്രഹിക്കാന്കഴിഞ്ഞാല്യിന്‍-യാങ്ങ് സങ്കല്പത്തിന്റെ ഒരു തരി ഉള്ക്കൊണ്ടു. പക്ഷേ, വേരില്മണ്ണില്നിന്നു സംഭരിക്കുന്ന ഊര്ജമില്ലെന്നോ കായില്സൂര്യനില്നിന്നു സംഭരിക്കുന്ന ഊര്ജമില്ലെന്നോ ധരിച്ചാല്അതു ശരിയായിരിക്കുകയില്ല. രണ്ടിടത്തും രണ്ടുതരം ഊര്ജവുമുണ്ട്. ഓരോയിടത്തും പ്രാമുഖ്യമുള്ള ഊര്ജം ഏതെന്നേ വേരില്യാങ്ങ് ഊര്ജവും കായില്യിന്ഊര്ജവും ആണ് എന്നു പറയുമ്പോള്ഉദ്ദേശിക്കുന്നുള്ളു.

യഥാര്ത്ഥത്തില്യിന്നും യാങ്ങും പരസ്പരം ബന്ധപ്പെട്ടു മാത്രം നിലനില്ക്കുന്ന രണ്ടു പ്രവണതകളാണ്. പരസ്പരം ചേര്ന്നു നില്ക്കാന്ഇരു കാന്തങ്ങളിലെ വിപരീതധ്രുവങ്ങള്പ്രവണത കാട്ടുമെങ്കിലും ഒരേ കാന്തങ്ങളിലെ വിപരീതധ്രുവങ്ങള്പ്രവണത കാട്ടുമെങ്കിലും ഒരേ കാന്തത്തിലെ വിപരീത ധ്രുവങ്ങള്‍ 'ധ്രുവാന്തരം' ഉള്ളവതന്നെയായിരിക്കുമല്ലൊ. യിന്നും യാങ്ങും കാന്തത്തിലെ ധ്രുവങ്ങള്പോലെയാണെന്നു മനസ്സിലാക്കിയാല്യിന്‍-യാങ്ങ് സങ്കല്പത്തെ അല്പംകൂടി ഉള്ക്കൊണ്ടു എന്നു പറയാം.



രണ്ട്

ഇനിയും യിന്നിനെയും യാങ്ങിനെയും പ്രതീകാത്മകമായി ഉള്ക്കൊള്ളാന്ശ്രമിക്കാം.

ശീര്ഷം താഴെ വരുന്ന ത്രികോണചിഹ്നം കൊണ്ടാണ് യിന്രേഖപ്പെടുത്താറുള്ളത്. ശീര്ഷം മുകളില്വരുന്ന ത്രികോണചിഹ്നംകൊണ്ട് യാങ്ങും രേഖപ്പെടുത്തുന്നു. യിന്സ്ത്രൈണഭാവത്തെയും യാങ്ങ് പുരുഷഭാവത്തെയും ഉള്ക്കൊള്ളുന്ന ചിഹ്നങ്ങളാണ്. യിന്ഇരുണ്ടതാണെന്നും യാങ്ങ് വെളുത്തതാണെന്നും മനസ്സിലാക്കണം. ഒരു വസ്തുവിന്റെ (ഉദാ: ആഹാരപദാര്ത്ഥത്തിന്റെ) നിറം വയലറ്റ്, നീല, പച്ച എന്നിവയില്ഏതെങ്കിലും ആണെങ്കില്അതു യിന്പ്രാമുഖ്യവും മഞ്ഞ, ഓറഞ്ച്, ചുവപ്പ് എന്നിവയിലേതെങ്കിലും ആണെങ്കില്യാങ്ങ് പ്രാമുഖ്യവും ഉള്ളതായിരിക്കും.

സാന്ദ്രതയും ഭാരവും കുറവുള്ളവ യിന്നും കൂടുതലുള്ളവ യാങ്ങും ആയിരിക്കും. യിന്പ്രാമുഖ്യമുള്ളവ വികാസപ്രവണതയും യാങ്ങ് പ്രാമുഖ്യമുള്ളവ സങ്കോചപ്രവണതയും കാണിക്കും. ഇങ്ങനെ യിന്‍-യാങ്ങ് സങ്കല്പത്തെ ലക്ഷണങ്ങള്കൊണ്ടും ഗ്രഹിച്ചും മനനം ചെയ്തും നിത്യജീവിതത്തില്നാമിടപെടുന്ന എല്ലാറ്റിനെയും വകതിരിച്ചറിയാനുള്ള ശേഷി നേടാന്കഴിഞ്ഞാലേ മാക്രോബയോട്ടിക്സിലെ തത്ത്വങ്ങളുടെ പ്രയോഗികമൂല്യം അനുഭവിച്ചറിയാന്സാധിക്കൂ.

യിന്നിനെയും യാങ്ങിനെയുംപറ്റി കൂടുതല്എഴുതാനുണ്ട്. അതിനുമുമ്പു തന്നെ പ്രപഞ്ചഗതിയെപ്പറ്റിയുള്ള പന്ത്രണ്ടു നിയമങ്ങള്കൂടി നമുക്കൊന്നു പഠിക്കാന്ശ്രമിക്കാം.

          1.       വിപരീത ധ്രുവങ്ങള്പോലെ പരസ്പര പൂരകങ്ങളായ, യിന്‍-യാങ്ങ് ഊര്ജ്ജയോഗങ്ങളായ, പ്രപഞ്ചത്തിലുള്ള എല്ലാ പദാര്ത്ഥോര്ജങ്ങളും ഒരേ അപാരതയുടെ തന്നെ ആവിര്ഭാവങ്ങളാണ്.

          2.       അനന്തമായ പ്രപഞ്ചത്തിലെ നിരന്തരമായ ചലനങ്ങളിലൂടെയാണ് യിന്നും-യാങ്ങും വെളിപ്പെടുന്നത്.

          3.       യിന്അപകേന്ദ്രക സ്വഭാവത്തെയും യാങ്ങ് അഭികേന്ദ്രക സ്വഭാവത്തെയും സൂചിപ്പിക്കുന്നു. യിന്വികാസം, കനമില്ലായ്മ, തണുപ്പ് മുതലായവയുളവാക്കുന്നു. യാങ്ങ് സങ്കോചം, സാന്ദ്രത, ഭാരം, ചൂട് മുതലായവയും ഉളവാക്കുന്നു.

          4.       യിന്യാങ്ങിനെ ആകര്ഷിക്കുന്നു. യാങ്ങ് യിന്നിനെയും.

          5.       വ്യത്യസ്ത അനുപാതയില്നിന്നും യാങ്ങും ചേര്ന്ന് ഉളവായിട്ടുള്ളതാണ്, എല്ലാ പ്രതിഭാസങ്ങളും.

          6.       എല്ലാ പ്രതിഭാസങ്ങളും അവയിലുള്ള യിന്‍-യാങ്ങ് ഘടകങ്ങളെ നിരന്തരം മാറ്റിക്കൊണ്ടിരിക്കുകയാണ്. എല്ലാം ചഞ്ചലമാണ്.

          7.       യാതൊന്നും പൂര്ണമായി യിന്നോ പൂര്ണമായി യാങ്ങോ അല്ല. എല്ലാം ആപേക്ഷികമാണ്.

          8.       പദാര്ത്ഥങ്ങളോ ജീവജാലങ്ങളോ തമ്മിലുള്ള ആകര്ഷണബലം അവയിലുള്ള യിന്നിന്റെയും യാങ്ങിന്റെയും അന്തരത്തിന്നനുസൃതമായിരിക്കും.

          9.       യാതൊന്നും പൂര്ണമായി സമതുലിതമല്ല. എല്ലാറ്റിലും അല്പം യാങ്ങ് അല്ലെങ്കില്അല്പം യിന്കൂടുതലുണ്ടായിരിക്കും.

          10.     യിന്യിന്നിനെയും യാങ്ങ് യാങ്ങിനെയും വികര്ഷിക്കും. അവ തമ്മിലുള്ള അന്തരം വര്ദ്ധിക്കുന്നതിനനുസൃതമായി വികര്ഷണം ദുര്ബലമാവും.

          11.     യിന്പ്രാമുഖ്യം പാരമ്യത്തിലെത്തുമ്പോള്യാങ്ങ് പ്രാമുഖ്യമായും യാങ്ങ് പ്രാമുഖ്യം പാരമ്യത്തിലെത്തുമ്പോള്യിന്പ്രാമുഖ്യമായും മാറുന്നു.

          12.     എല്ലാറ്റിന്റെയും ഉള്ഭാഗത്ത്, കേന്ദ്രത്തില്‍, യാങ്ങും ഉപരിതലത്തില്നിന്നും ആണുള്ളത്.

ഗണിതത്തിലെ പട്ടികകള്പോലെ, അര്ത്ഥം അനുഭവിച്ചറിയാന്ഇപ്പോള്കഴിയുന്നില്ലെങ്കിലും, ഇതുവരെ എഴുതിയ ഏഴു തത്ത്വങ്ങളും പന്ത്രണ്ടു നിയമങ്ങളും ഒന്നു കാണാപ്പാഠം പഠിച്ചുവയ്ക്കുന്നത് പഠനത്തിന്റെ മാത്രമല്ല ജീവിതത്തിന്റെയും സദ്ഗതിക്ക് പ്രയോജനം ചെയ്യും.



മൂന്ന്

വര്ഗീകരണവും ചലനാത്മകതയും

ശാസ്ത്രത്തെ സാര്വത്രികവും പ്രായോഗികവും പ്രയോജനപ്രദവും ആക്കുന്നതിനുള്ള അടിസ്ഥാനപരവും യുക്തിഭദ്രവുമായ വര്ഗീകരണം വൈരുധ്യങ്ങളിലും മാറ്റങ്ങളിലും അധിഷ്ഠിതമായിരിക്കും. അങ്ങനെയുള്ള താരതമ്യാനുസൃതമായ, വര്ഗീകരണമാണ് താവോ ദര്ശനത്തിലുള്ളത്. ഒറ്റനോട്ടത്തില്ദ്വൈതസ്വഭാവം ഉള്ളതായി തോന്നിയേക്കാമെങ്കിലും തികച്ചും അദ്വൈതമാണ് താവോദര്ശനം. ഏകമായ സത്യത്തിന്റെ ധ്രുവാന്തരങ്ങളെപ്പറ്റിയും അവ സമതുലിതമാക്കുന്നതിനെപ്പറ്റിയുമാണ് നാം പഠിക്കുന്നത്.

താവോദര്ശനമനുസരിച്ച് പരമാണു കണങ്ങള്മുതല്പ്രപഞ്ചഗതിവരെ യിന്‍-യാങ്ങ് വൈരുധ്യങ്ങളിലധിഷ്ഠിതമായ വര്ഗീകരണത്തിനു വിധേയമാക്കാവുന്നവയാണ്. യിന്‍-യാങ്ങ് ഊര്ജങ്ങള്പരസ്പര വിരുദ്ധസ്വഭാവത്തോടെയാണ് കാണപ്പെടുന്നത്. അവയെ പരസ്പര പൂരകങ്ങളായി കണ്ടറിഞ്ഞ് പ്രയോജനപ്പെടുത്തണമെങ്കില്അവയെ താരതമ്യം ചെയ്ത് തിരിച്ചറിയാന്പഠിക്കേണ്ടതുണ്ട്. അതിനു സഹായകമായ കുറെ കാര്യങ്ങള്ഇനി എഴുതാം.

പരമാണു ഘടനയെടുത്താല്ഇലക്ട്രോണുകളും ഉപരിതലത്തിലുള്ള കണങ്ങളും യിന്പ്രാമുഖ്യമുള്ളവയാണ്. പ്രോട്ടോണും കേന്ദ്രത്തിലുള്ള കണങ്ങളും കൂടതുല്യാങ്ങാണ്. (പന്ത്രണ്ടാം നിയമം ഓര്മ്മിക്കുക.)

രസതന്ത്രപരമായി നോക്കിയാല്ഹൈഡ്രജന്‍, കാര്ബണ്‍, ലിഥിയം, ആര്സെനിക്ക്, സോഡിയം മുതലായവ കൂടുതല്അടങ്ങുന്ന പദാര്ത്ഥങ്ങള്യാങ്ങാണ്. അവ കുറവും പൊട്ടാസ്യം, സള്ഫര്‍, ഫോസ്ഫറസ്, ഓക്സിജന്‍, നൈട്രജന്മുതലായവ കൂടുതലും അടങ്ങുന്ന പദാര്ത്ഥങ്ങള്യിന്ആണ്.

ഒരു പദാര്ത്ഥം തണുത്തതാണെങ്കില്യിന്നും ചൂടുള്ളതാണെങ്കില്യാങ്ങും ആണ്.

ജലാംശം കൂടുതലുള്ള പദാര്ത്ഥങ്ങള്ക്ക് യിന്പ്രാമുഖ്യവും ജലാംശം കുറവുള്ളവയ്ക്ക് യാങ്ങ് പ്രാമുഖ്യവും ആയിരിക്കും ഉണ്ടാവുക.

പ്രകാശത്തെയും റേഡിയേഷനെയുംപറ്റി പറഞ്ഞാല്തരംഗദൈര്ഘ്യം കുറവുള്ളവ - വയലറ്റും അള്ട്രാവയലറ്റും - യിന്ആണ്. തരംഗദൈര്ഘ്യം കൂടുതലുള്ളവ - റെഡ്ഡും ഇന്ഫ്രാറെഡ്ഡും - യാങ്ങ് ആണ്.

സസ്യലോകം ജന്തുലോകത്തെക്കാള്യിന്നാണ്. സസ്യലോകത്തില്ത്തന്നെ പൊക്കംകൂടിയ മരങ്ങള്കൂടുതല്യിന്നാണ്. മരങ്ങളുടെ തന്നെ ശാഖകളും ഇലകളും പൂക്കളുമെല്ലാം യിന്നാണ്. വേരുകളും തടിയും യാരതമ്യേന യാങ്ങാണ്. പൊക്കം കുറഞ്ഞ മരങ്ങളും ചെടികളും യാങ്ങാണ്.

ജന്തുലോകത്തില്മൃഗങ്ങള്യാങ്ങാണ്. പക്ഷികള്താരതമ്യേന യിന്നാണ്. മത്സ്യങ്ങള്പക്ഷികളേക്കാള്യിന്നാണ്. മത്സ്യങ്ങളില്തന്നെ വലിയവയും വെളുത്ത മാംസം ഉള്ളവയും കൂടുതല്യിന്നാണ്.

മനുഷ്യരില്സ്ത്രീകള്പുരുഷന്മാരെക്കാള്യിന്ആണ്. എന്നാല്ശരീരഘടന നോക്കുമ്പോള്സ്ത്രീകളില്യാങ്ങ് ശരീരഘടനയുള്ളവരും പുരുഷന്മാരില്യിന്ശരീരഘടനയുള്ളവരും ഉണ്ടാകാറുണ്ട്.



നാല്

മനുഷ്യരുടെ ശരീരഘടനയും രോഗാവസ്ഥയും യിന്‍/ യാങ്ങ് ആയി തിരിച്ചറിയാന്കഴിഞ്ഞാലേ മാക്രോബയോട്ടിക്സില്ശരിയായ രോഗനിര്ണ്ണയവും സാധ്യമാവൂ. അവ എങ്ങനെയെന്ന് ഇനിയെഴുതാം.

ശരീരത്തിലെ ആന്തരികാവയവങ്ങളെടുത്താല്മൃദുലവും ഉള്ളു പൊള്ളയായതുമായ അവയവങ്ങള്‍ (ആമാശയം, ചെറുകുടല്‍, വന്കുടല്‍, മൂത്രാശയം, പിത്താശയം) യിന്ഘടനയുള്ളവയാണ്. അവയ്ക്കാവശ്യമായ ഊര്ജമാകട്ടെ യാങ്ങാണ്. കരള്‍, ശ്വാസകോശം, വൃക്കകള്‍, ഹൃദയം, സ്പ്ലീന്‍ / പാന്ക്രിയാസ് എന്നിവ യാങ്ങ് ഘടനയുള്ളവയും യിന്ഊര്ജം വേണ്ടവയുമാണ്.

നാഡീവ്യവസ്ഥയില്ഉപരിഭാഗത്തുള്ളവ കൂടുതല്യിന്നും ആന്തരികമായ കേന്ദ്രനാഡികള്യാങ്ങും ആണ്. ആഹാരപദാര്ത്ഥങ്ങളില്മാംസാഹാരം യാങ്ങും സസ്യാഹാരം യിന്നുമാണ്. സസ്യാഹാരത്തില്ത്തന്നെ വേരുകളും മണ്ണിനോടു ചേര്ന്നു വളരുന്ന ഭാഗങ്ങളും യാങ്ങും ഇലകള്‍, കായ്, പൂവ് എന്നിവ യിന്നും ആണ്. ധാന്യങ്ങള്താരതമ്യേന സമതുലിതം ആണ്.

യാങ്ങ് ആഹാരങ്ങള്ചുവപ്പോ മഞ്ഞയോ നിറമുള്ളവയായിരിക്കും. മാംസം, മത്സ്യം, മുട്ട മുതലായ യാങ്ങ് ആഹാരപദാര്ത്ഥങ്ങളില്പൊട്ടാസ്യത്തെക്കാള്സോഡിയവും വിറ്റാമിന്ഡിയും ആയിരിക്കും ഉണ്ടാവുക.

നീലച്ച (വയലറ്റ്, ഇന്ഡിഗോ, നീല നിറങ്ങളുള്ളവ) പച്ചക്കറികളും പഴങ്ങളും കൂടുതല്യിന്ആണ്. അവയില്പൊട്ടാസ്യവും സോഡിയവും 7:1 എന്ന അനുപാതത്തില്ആയിരിക്കണം. അനുപാതത്തിലേറെ സോഡിയത്തിന്റെ അളവു കൂടിയാല്അത് മരണകരമാവാം.

യിന്പ്രാമുഖ്യമുള്ള ആഹാരസാധനങ്ങള്മാത്രം കഴിച്ചാല്തണുപ്പു സഹിക്കാനുള്ള ശേഷി, അവ കഴിക്കുന്നില്ലാത്തവരെക്കാള്തീരെ കുറയും. ഇത്തരത്തിലുള്ള ആഹാരം മാത്രം കുഞ്ഞുങ്ങള്ക്ക് എല്ലാ ദിവസവും നല്കിയാല്അവര്ഉന്മേഷം നശിച്ച് മരവിച്ച ശരീരത്തോടും മനസ്സോടും കൂടി മൂകരായിത്തീരും. ക്ഷയംപോലുള്ള രോഗം ബാധിച്ചവര്ക്കാണ് ഇത്തരം ആഹാരം നല്കുന്നതെങ്കില്അവര്താമസിയാതെ തന്നെ മരണമടഞ്ഞെന്നുപോലും വരും. ഒരു ഗര്ഭിണിക്കാണ് ഇത്തരത്തിലുള്ള ആഹാരം കുറേക്കാലത്തേയ്ക്കു നല്കുന്നതെങ്കില്പ്രസവം ബുദ്ധിമുട്ടുള്ളതാവുകയും മാസം തികയാതെ ചാപിള്ളയെ പ്രസവിക്കുകയും ചെയ്തേക്കും.

ജലം നമ്മുടെ ശരീരത്തില്അനിവാര്യമാണ്. എന്നാല്അത് അധികമായാല്നമ്മുടെ ശരീരത്തിലെ രക്തത്തിന്റെ സാന്ദ്രത കുറയും. ഹൃദയവും വൃക്കകളും അമിതമായി പ്രവര്ത്തിക്കേണ്ടി വരുന്നതിനാല്അവയും ശരീരമാകെയും കുറെക്കഴിയുമ്പോള്ക്ഷീണിക്കും.

കായികമായി കൂടുതല്അധ്വാനിക്കുന്നവരുടെ ശരീരത്തിലെ ജലം വിയര്പ്പിലൂടെ നഷ്ടപ്പെടുന്നതിനാല്കൂടുതല്ദാഹമുണ്ടാകുന്നതും വെള്ളം കുടിക്കുന്നതും സ്വാഭാവികമാണ്. എന്നാല്കായികമായി അധികം അധ്വാനിക്കാത്തവര്കൂടുതല്വെള്ളം കുടിക്കുന്നത് ആലസ്യവും ക്ഷീണവും നിഷ്ക്രിയത്വവും ക്ഷണിച്ചുവരുത്തുന്നതിനു തുല്യമാണ്. ജലാംശം കൂടുതലുള്ള ആഹാരസാധനങ്ങളും, കഴിച്ചു കുറച്ചുസമയം കഴിയുമ്പോള്‍, ക്ഷീണവും ഉന്മേഷക്കുറവും ഉളവാക്കും.



അഞ്ച്

ദ്വന്ദസ്വഭാവമുള്ള പരസ്പരം ബന്ധങ്ങള്

്തണുത്ത കാലാവസ്ഥയുള്ള പ്രദേശങ്ങള്യിന്ആണ്. അവിടെ സ്വാഭാവികമായി കൂടുതല്ഉണ്ടാകാറുള്ളത് യാങ്ങ് ആഹാരസാധനങ്ങളാണ്. അവിടെ ജീവിക്കുന്നവരുടെ ആഹാരസാധനങ്ങളും കൂടുതല്യാങ്ങ് ആയിരിക്കേണ്ടതാണ്. എന്നാല്ഉഷ്ണമേഖലാ പ്രദേശങ്ങളില്അത്തരം ആഹാരക്രമം അനുയോജ്യമല്ല.

രോഗികളെ സംബന്ധിച്ചു പറഞ്ഞാല്ഏതെങ്കിലും അവയവത്തിന്റെ അമിതമായ വികാസം യിന്രോഗാവസ്ഥയായും അമിതമായ സങ്കോചം യാങ്ങ് രോഗാവസ്ഥയായും മനസ്സിലാക്കണം. യാങ്ങ് ഘടനയോ യാങ്ങ് രോഗാവസ്ഥയോ ഉള്ള അവയവങ്ങള്ക്ക് യിന്ഊര്ജവും യിന്ഘടനയുള്ള അവയവത്തിന് യിന്രോഗാവസ്ഥ തന്നെ ഉളവായാല്യാങ്ങ് ഊര്ജവും ലഭ്യമാകുന്ന ആഹാരങ്ങള്നല്കിയാണ് ചികിത്സിക്കേണ്ടത്. യാങ്ങ് ഘടനയുള്ള അവയവത്തിന് യിന്രോഗാവസ്ഥ ഉളവായാല്യാങ്ങ് ആഹാരം കഴിക്കണം. യിന്ഘടനയുള്ള അവയവത്തിനു യാങ്ങ് രോഗാവസ്ഥ ഉളവായാല്കഴിക്കേണ്ടത് യിന്ആഹാരമാണ്.

ഇങ്ങനെ പൊതുവായി എഴുതിയെങ്കിലും ശരീരഘടനയും രോഗാവസ്ഥയും തമ്മിലും ആന്തരികാവയവങ്ങള്തമ്മിലുമുള്ള ബന്ധവും യാങ്ങ് ഊര്ജ്ജം യിന്ഊര്ജ്ജമായും യിന്ഊര്ജ്ജം യാങ്ങ് ഊര്ജ്ജമായും മാറുന്ന പ്രക്രിയയും ഗ്രഹിച്ചാലേ ശാസ്ത്രീയമായ രോഗചികിത്സ സാധ്യമാവൂ. യിന്ഊര്ജം പാരമ്യത്തില്യാങ്ങ് ഊര്ജവും യാങ്ങ് ഊര്ജം പാരമ്യത്തില്യിന്ഊര്ജവുമായി മാറുന്നതെങ്ങനെയെന്ന് ആദ്യം പറയാം.

യാങ്ങ് പ്രാമുഖ്യമുള്ള ഒരു വസ്തുവിന്റെ യാങ്ങ് ഊര്ജം കൂടുമ്പോള്അതു ചുരുങ്ങിച്ചുരുങ്ങി സാന്ദ്രമാവുകയും ഉള്ളിലെ സമ്മര്ദ്ദം വര്ദ്ധിക്കുകയും ചെയ്യുന്നു. അപ്പോള്ഉള്ളിലെ ചലന വേഗത കൂടുന്നു. ചൂട് ഉളവാക്കുന്നു. വികാസം തുടങ്ങുന്നു. ഊര്ജം വലുതായി വലുതായി മൃദുവും വേഗത കുറഞ്ഞതുമായിത്തീരുന്നു. അങ്ങനെ അത് യിന്പ്രാമുഖ്യമുള്ളതായി മാറുന്നു. തുടര്ന്ന് തണുപ്പും സങ്കോചവും വര്ധിച്ച് ഊര്ജം വീണ്ടും യാങ്ങ് പ്രാമുഖ്യമുള്ളതായി മാറുകയും ചംക്രമണം തുടരുകയും ചെയ്യുന്നു.

ഇങ്ങനെ എല്ലാം ക്രമാനുഗതമായി അതിന്റെ വിപരീതമായിത്തീരും. ചൂടേറിയ വേനല്ക്കാലത്തില്നിന്ന് തണുത്തുമരവിച്ച ശീതകാലത്തിലേക്കും അവിടെ നിന്നു വീണ്ടും വേനല്ക്കാലത്തിലേക്കുമുള്ള കാലാവസ്ഥാ വ്യതിയാനം ഇങ്ങനെ ചാക്രികമാണ്. പര്വതങ്ങള്താഴ്വരകളായും താഴ്വരകള്പര്വതങ്ങളായും മാറാം. കര കടലായി മാറുകയും ചെയ്യാം. പകല്രാത്രിയായി മാറുന്നതുപോലെതന്നെ രാത്രിയില്നിന്നു പകല്ജനിക്കുകയും ചെയ്യുന്നുണ്ടല്ലോ? ധനികര്ദരിദ്രരാകുന്നതുപോലെ ദരിദ്രര്ധനികരാകുകയും ചെയ്യുംവിധമാണ് ലോകഗതി.

പദാര്ത്ഥം ഊര്ജമായി മാറുന്നതുപോലെ ഊര്ജം പദാര്ത്ഥമായി മാറുകയും ചെയ്യുന്നുണ്ടാവും. സ്ഥലം കാലമായും കാലം സ്ഥലമായും മാറുന്നുണ്ട്. സാധ്യതകള്ഉള്ക്കൊള്ളാന്കഴിയാഞ്ഞാല്യിന്‍-യാങ്ങ് രൂപാന്തരത്തിന്റെ അഞ്ചു ഘട്ടങ്ങളുള്ള ചാക്രികതയെപ്പറ്റി എളുപ്പം ഗ്രഹിക്കാനാവും.



ആറ്

ഊര്ജരൂപാന്തരത്തിന്റെ അഞ്ചുതലങ്ങള്

യിന്‍-യാങ്ങ് ധൃവങ്ങള്ക്കിടയിലുണ്ടാകുന്ന രൂപാന്തരത്തിന്റെ അഞ്ചുഘട്ടങ്ങള്ക്ക് ഏറ്റം നല്ല ഉദാഹരണം പ്രഭാതം, മധ്യാഹ്നം, അപരാഹ്നം, സായാഹ്നം, രാത്രി എന്നിവയാണ്. സമയങ്ങളിലോരോന്നിലും ശക്തമാകുന്ന ഊര്ജങ്ങള്ക്ക് യഥാക്രമം ആരോഹണോര്ജം, സജീവോര്ജം, അവരോഹണോര്ജം, സാന്ദ്രോര്ജം, പ്ലവനോര്ജം എന്നിങ്ങനെ പേരുകളുണ്ട്. അവയെ യഥാക്രമം പ്രതീകാത്മകമായി വൃക്ഷോര്ജം, അഗ്ന്യൂര്ജം, ഭൗമോര്ജം, ലോഹോര്ജം, ജലോര്ജം എന്നിങ്ങനെയും വിളിക്കാറുണ്ട്.

ആരോഹണോര്ജം (കരള്‍, പിത്താശയം), സജീവോര്ജത്തെയും

സജീവോര്ജം (ഹൃദയം, ചെറുകുടല്‍) അവരോഹണോര്ജത്തെയും

അവരോഹണോര്ജം (പ്ലീഹ /പാന്ക്രിയാസ്, ആമാശയം), സാന്ദ്രോര്ജത്തെയും

സാന്ദ്രോര്ജം (ശ്വാസകോശങ്ങള്‍, വന്കുടല്‍), പ്ലവനോര്ജത്തെയും

പ്ലവനോര്ജം (വൃക്കകള്‍, മൂത്രാശയം) ആരോഹണോര്ജത്തെയും പോഷിപ്പിക്കുന്നതാണ്.

ആരോഹണോര്ജം അവരോഹണോര്ജത്തെയും

അവരോഹണോര്ജം പ്ലവനോര്ജത്തെയും

പ്ലവനോര്ജം സജീവോര്ജത്തെയും

സജീവോര്ജം സാന്ദ്രോര്ജത്തെയും സാന്ദ്രോര്ജം ആരോഹണോര്ജത്തെയും നിയന്ത്രിക്കുന്നതാണ്.

തത്ത്വംതന്നെ മേല്പ്പറഞ്ഞ ഊര്ജങ്ങളുടെ പ്രതീകാത്മകമായ പേരുകളും അവ തമ്മിലുള്ള ബന്ധത്തിന്റെ സ്വഭാവവും മനസ്സില്വച്ചാല്ഓര്മ്മിക്കാന്എളുപ്പമായിരിക്കും.

അതായത് വൃക്ഷം (വിറക്) തീക്ക് ഇന്ധനമാകുന്നതും തീയ് ചാരമായി മണ്ണിന്റെ ഭാഗമാകുന്നതും മണ്ണിലെ സാന്ദ്രതയേറിയ ഭാഗം ലോഹമാകുന്നതും ലോഹങ്ങള്ഉരുകി ദ്രാവകരൂപം പ്രാപിക്കുന്നതും ഓര്മയില്വച്ചാല്പോഷണചക്രവും വൃക്ഷം ഭൂമിയെ പിളര്ക്കുന്നതും ഭൂമിജലത്തെ ആഗിരണം ചെയ്യുന്നതും ജലം തീയ് കെടുത്തുന്നതും തീയ് ലോഹത്തെ ഉരുക്കുന്നതും ലോഹം (കോടാലി) വൃക്ഷം മുറിക്കുന്നതും ഓര്മയില്വച്ചാല്നിയന്ത്രണചക്രവും എളുപ്പം ഓര്മിക്കാന്സഹായിക്കും.

അതായത് വൃക്ഷം - അഗ്നി - ഭൂമി - ലോഹം - ജലം - വൃക്ഷം എന്നിങ്ങനെ പോഷണചക്രവും വൃക്ഷം - ഭൂമി - ജലം - അഗ്നി - ലോഹം - വൃക്ഷം എന്നിങ്ങനെ നിയന്ത്രണചക്രവും എളുപ്പം ഓര്മിക്കാം.



ഏഴ്

ആന്തരികാവയവങ്ങളും ആഹാരസാധനങ്ങളും

ഊര്ജങ്ങളുമായി നമ്മുടെ ആന്തരികാവയവങ്ങളും ആഹാരസാധനങ്ങളും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് വ്യക്തമാക്കാന്ശ്രമിക്കാം.

കരളും പിത്താശയവും പ്രവര്ത്തിക്കാന്വേണ്ട ആരോഹണോര്ജം അടങ്ങുന്ന ആഹാരസാധനങ്ങള്ഇലക്കറികള്‍, കാരറ്റ്, ചെറുപയര്‍, കൂണുകള്മുതലായവയാണ്. കൂടാതെ പൊതുവേ പറഞ്ഞാല്പുളിരസമുള്ള ആഹാരസാധനങ്ങള്ക്ക് ആരോഹണോര്ജമാണുള്ളത്.

സജീവോര്ജമുപയോഗിച്ചാണ് ഹൃദയവും ചെറുകുടലും പ്രവര്ത്തിക്കുന്നത്. നെല്ലിക്കാ, വെണ്ടയ്ക്കാ മുതലായവയിലും പാവയ്ക്കാ മുതലായ കയ്പുരസമുള്ള എല്ലാ ആഹാരസാധനങ്ങളിലും സജീവോര്ജമുണ്ട്.

പ്ലീഹ / പാന്ക്രിയാസ്, ആമാശയം എന്നിവ പ്രവര്ത്തിക്കാന്ഉപയോഗിക്കുന്ന അവരോഹണോര്ജം ഉള്ള ആഹാരസാധനങ്ങള്‍ - കാബേജ്, മത്തങ്ങാ, മധുരക്കിഴങ്ങ്, ഉരുണ്ട ആകൃതിയുള്ള പച്ചക്കറികള്മുതലായവ - മധുരമുള്ളവയാണ്.

സാന്ദ്രോര്ജം ഉപയോഗിച്ചു പ്രവര്ത്തിക്കുന്ന ആന്തരികാവയവങ്ങള്ശ്വാസകോശങ്ങളും വന്കുടലുമാണ്. പെരുകിലംവേര്, മുള്ളങ്കി, താമരക്കിഴങ്ങ്, കുരുമുളക്, ഏലയ്ക്കാ, മല്ലി, മുളക്, ഗ്രാമ്പൂ, ജീരകം മുതലായവയുടെ ഊര്ജം സാന്ദ്രോര്ജമാണ്. ഇവ പൊതുവേ എരിവുള്ളവയാണ്.

വൃക്കകളും മൂത്രാശയവും പ്രവര്ത്തിക്കാന്വേണ്ട പ്ലവനോര്ജം ഉള്ള ആഹാരസാധനങ്ങളാണ് സോയാബീന്സും സോയാസോസും കടല്സസ്യങ്ങളും. ഇവ പൊതുവേ ഉപ്പുരസമുള്ളവയാണ്.