ആകെ പേജ്‌കാഴ്‌ചകള്‍

2013, ജൂൺ 13, വ്യാഴാഴ്‌ച

പനി മൂലം ആളുകള്‍ മരിക്കാനുള്ള 4 കാരണങ്ങള്‍

1.ശ്വാസകോശത്തിലും ശരീരത്തിലും നീര്‍ക്കെട്ട് ഉണ്ടാക്കുന്ന ചികിത്സാ രീതികള്‍ മൂലം
2. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയ്ക്കുന്ന പാരസിറ്റമോളും ഇതര മരുന്നുകളും മൂലം.
3.രക്തത്തിലെ കാവല്‍ പടയാളിയായ വെളുത്ത രക്താണുക്കളുടെ എണ്ണം കുറയ്ക്കുന്ന മരുന്നുകള്‍ മൂലം.
4.പനിയുടെ ചൂട് എന്തിനാണെന്ന് അറിയില്ലാതെ പനിക്കുമ്പോഴുണ്ടാകുന്ന ചൂട് പുറത്തേക്ക് കളയേണ്ട ചൂടാണെന്ന് ധരിച്ച് ചൂട് കുറയ്ക്കാനുള്ള ചികിത്സാ രീതികള്‍ ചെയ്യുന്നത് മൂലം ജീവന്റെ നിലനില്പിന് ആവശ്യമായ ശരീരത്തിനുള്‍നിലകളിലെ നിശ്ചിത ചൂട് കുറയുന്നത് മൂലം. 


പനി മരണങ്ങള്‍ക്ക് ഉത്തരവാദി ആരാണ്?
1.പനി മരണ കാരണമാകുന്നത് ശ്വാസകോശത്തിലെ നീര്‍ക്കെട്ടാണോ? ഇതിന് ഉത്തരവാദി ആരാണ്?
'എലിപ്പനി, പന്നിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങളിലെല്ലാം മരണ കാരണമാകുന്നത് ശ്വാസകോശത്തിലെ നീര്‍ക്കെട്ടാണെന്ന് വിദഗ്ധര്‍. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ സംഘടിപ്പിച്ച ശില്‍പ്പശാലയിലാണ് ഇതുസംബന്ധിച്ചു ചര്‍ച്ചകള്‍ നടന്നത്. തീവ്രപരിചരണം, അത്യാഹിത വിഭാഗം, മെഡിക്കല്‍ അനസ്തീതിയ വിഭാഗങ്ങളിലെ ഇരുന്നൂറില്‍പരം ഡോക്ടര്‍മാര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു. (മനോരമ, മാധ്യമം, മംഗളം, ജനയുഗം, വീക്ഷണം...2012 നവംബര്‍ 19).
രോഗികള്‍ പനി ബാധിച്ച് വ്യാപകമായി മരിക്കുന്നത് ശ്വാസകോശത്തില്‍ നീര്‍ക്കെട്ടും മരണവും ഉണ്ടാക്കുന്ന ചികിത്സാ രീതികള്‍ മൂലമാണ്. 
ഇതിന് ഉത്തരവാദി ആരാണ്? 
രോഗാണുക്കള്‍ക്ക് പെരുകാന്‍ അനുകൂലമായ സാഹചര്യം തണുപ്പായതിനാല്‍ പനിക്കുന്ന രോഗിക്ക് പാരസിറ്റമോളും ഐസ് വെള്ളത്തില്‍ തുണി നനച്ച് നെറ്റിയിലും ശരീരത്തും ഇടുന്നതും ഐ.സി.യു.വിലെ എയര്‍ കണ്ടീഷനും ഫാനിടുന്നതും തണുത്ത
ശീതള പാനീയങ്ങള്‍ നല്‍കുന്നതും പനിക്കുമ്പോള്‍ ധാരാളം വെള്ളം കുടിക്കണമെന്നതും ശ്വാസകോശത്തിലും ശരീരത്തിലും നീര്‍ക്കെട്ട് ഉണ്ടാക്കാനും മരിക്കാനും കാരണമാകുന്നു.കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ചികിത്സിക്കുന്ന രോഗികള്‍ പനി ബാധിച്ച് വ്യാപകമായി മരിക്കുന്നത് ഇത്തരം ചികിത്സാരീതികള്‍ മൂലമാണ്. ഇവ ഉപയോഗിച്ചില്ലായിരുന്നെങ്കില്‍ അവര്‍ മരിക്കില്ലായിരുന്നു: ജീവിക്കുമായിരുന്നു.


2. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയ്ക്കുന്ന പാരസിറ്റമോളും ഇതര മരുന്നുകളും മൂലം. 
ഇതിന് ഉത്തരവാദി ആരാണ്?
ഏതു തരം വൈറല്‍ പനിയിലും രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന പ്ലെയിറ്റ് ലെറ്റുകളുടെ എണ്ണം കുറയും. പാരസിറ്റമോളും, ഇതര മരുന്നുകളും കഴിച്ചാല്‍ ഇടി വെട്ടിയവനെ പാമ്പിനെക്കൊണ്ട് കടിപ്പിക്കുന്നതുപോലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വീണ്ടും കുറയ്ക്കും. പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറഞ്ഞാല്‍ ആന്തരിക രക്തസ്രാവം ഉണ്ടാകും.ആന്തരിക രക്തസ്രാവമുണ്ടായാല്‍ രോഗി മരിക്കും.


3.രക്തത്തിലെ കാവല്‍ പടയാളിയായ വെളുത്ത രക്താണുക്കളുടെ എണ്ണം കുറയ്ക്കുന്ന മരുന്നുകള്‍ മൂലം. 
ഇതിന് ഉത്തരവാദി ആരാണ്?
ഏതു തരം വൈറല്‍ പനിയിലും കാവല്‍ പടയാളിയായ വെളുത്ത രക്താണുക്കളുടെ എണ്ണം കുറയും. ഈ പനിക്ക് പാരസിറ്റമോളും, ഇതര മരുന്നുകളും കഴിപ്പിക്കുന്നത് വയറിളക്കം മൂലം വിഷമിക്കുന്ന രോഗിക്ക് വീണ്ടും വയറിളക്കാനുള്ള മരുന്നുകള്‍ നല്‍കുന്നതുപോലെ വെളുത്ത രക്താണുക്കളുടെ എണ്ണം വീണ്ടും കുറയ്ക്കും. കാവല്‍ പടയാളിയായ വെളുത്ത രക്താണുക്കളുടെ എണ്ണം കുറഞ്ഞാല്‍ പ്രതിരോധശേഷി കുറയും.ഇത് അണുബാധയുണ്ടാക്കുന്നു.ന്യുമോണിയ,ക്ഷയരോഗം, ....തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാകുന്നു.


4. പനിയുടെ ഒരു ഘടകമായ ചൂട് എന്തിനാണെന്ന് പ്രാഥമിക അറിവില്ലാതെ ശരീരഭാഷക്ക് എതിരായി പനിക്കുമ്പോഴുണ്ടാകുന്ന ചൂട് പുറത്തേക്ക് കളയേണ്ട ചൂടാണെന്ന് ധരിച്ച് ചൂട് കുറയ്ക്കാനുള്ള ചികിത്സാ രീതികള്‍ ചെയ്യുന്നത് മൂലം. 
ഇതിന് ഉത്തരവാദി ആരാണ്?
രോഗാണുക്കള്‍ക്ക് പെരുകാന്‍ അനുകൂലമായ സാഹചര്യം തണുപ്പായതിനാല്‍ പനിക്കുന്ന രോഗിക്കു തണുപ്പു നല്‍കി ചികിത്സിക്കുന്നത് മൂലം പനി, ന്യുമോണിയ ആയി മാറാന്‍ കാരണമാകുന്നു.
ഏതാണോ വേണ്ടതും ശരിയും അതിന് നേരെ എതിരായിട്ടുള്ള കാര്യങ്ങള്‍ മാത്രമാണ് അലോപ്പതി - ആയുര്‍വ്വേദ - ഹോമിയോ ചികിത്സകര്‍ ചെയ്യുന്നത്. ഇത് രോഗിയെ മരണത്തിലേക്ക് നയിക്കുന്നതിനും പനി മരണം കൂടുന്നതിനും കാരണമാകുന്നു. ഇവര്‍ ചികിത്സിച്ചില്ലായിരുന്നെങ്കില്‍ പനി ശരീരം സ്വയം സുഖപ്പെടുത്തുമായിരുന്നു. അവര്‍ മരിക്കില്ലായിരുന്നു.


പനി മരണങ്ങള്‍ക്ക് ഉത്തരവാദി അലോപ്പതി - ആയുര്‍വ്വേദ - ഹോമിയോ ചികിത്സകരാണ്!? 

യാക്കോബ് ഗുരുക്കള്‍, മര്‍മ്മ ഹെല്‍ത്ത് സെന്റര്‍, ദേശാഭിമാനി ജംഗ്ഷന്‍, കലൂര്‍, കൊച്ചി-17, ഫോണ്‍: 98470 94788 E.mail : yaobkm@gmail.com www.feverrealscience.blogspot.com

2013, ജൂൺ 8, ശനിയാഴ്‌ച

ഡെങ്കിപ്പനി -- ഏതാനും ചോദ്യങ്ങളും ഉത്തരങ്ങളും

ഡെങ്കിപ്പനിക്ക് അലോപ്പതിയില്‍ ചികിത്‌സയുണ്ടോ?


വൈറസ് മൂലമുണ്ടാകുന്ന ഡെങ്കിപ്പനി, ജലദോഷപ്പനി,ചിക്കുന്‍ഗുനിയ, അഞ്ചാംപനി, റൂബല്ല അഥവാ ജര്‍മ്മന്‍ മീസില്‍സ്, ചിക്കന്‍പോക്‌സ്, ജപ്പാന്‍ജ്വരം, മഞ്ഞപ്പനി, തുടങ്ങിയ പനികള്‍ക്കൊന്നും അലോപ്പതിയില്‍ വൈറസിനെ കൊല്ലുന്ന മരുന്ന് കണ്ടുപിടിച്ചിട്ടില്ല. വൈറസ് രോഗങ്ങള്‍ക്ക് അലോപ്പതിയില്‍ കൊടുക്കുന്ന മരുന്നുകളെല്ലാം ശുദ്ധ തട്ടിപ്പാണ്.

ഡെങ്കിപ്പനിക്ക് പാരസിറ്റമോളും ആന്റി ബയോട്ടിക്കുകളും നല്‍കാമോ?


കേരളത്തില്‍ വൈറസ് മൂലമുണ്ടാകുന്ന പനികള്‍ക്ക് ആന്റീബയോട്ടിക്കു മരുന്നുകള്‍ നല്‍കുന്നു.ഡെങ്കിപ്പനിക്ക് കേരളത്തില്‍ ഡോക്‌സീ സൈക്‌ളിന്‍ എന്ന ആന്റി ബയോട്ടിക്ക് മരുന്നാണ് നല്‍കുന്നത്. ആന്റീബയോട്ടിക്കു മരുന്നുകള്‍ വൈറസിനെ കൊല്ലുന്ന മരുന്നല്ല. ബാക്ടീരിയയെ കൊല്ലുന്ന മരുന്നാണ്.ബാക്ടീരിയയെ കൊല്ലുന്ന ആന്റി ബയോട്ടിക്കുകള്‍ വൈറസ് മൂലമുണ്ടാകുന്ന ഡെങ്കിപ്പനിക്ക് നല്‍കാന്‍ പാടില്ല.

ഡെങ്കിപ്പനി ചികില്‍സ ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമോ?


ലോകാരോഗ്യ സംഘടന (WHO)യുടെ നിര്‍ദ്ദേശമനുസരിച്ച് ഡെങ്കിപ്പനിക്ക് ആന്റി ബയോട്ടിക്കുകള്‍ നല്‍കാന്‍ പാടില്ല(Seasonal Communicable Disease page 8,9,. Guidelines for Dengue Surveillance and mosquito control). അടിസ്ഥാന വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളില്‍ എഴുതിവെച്ചിട്ടുള്ള കാര്യങ്ങള്‍ക്ക് വിരുദ്ധമായാണ് വൈറസ് മൂലമുണ്ടാകുന്ന പനികള്‍ക്ക് ആന്റീബയോട്ടിക്കു മരുന്നുകള്‍ നല്‍കുന്നത്. വികസിത രാജ്യങ്ങളില്‍ അധികാരികള്‍ക്ക് ജനങ്ങളോട് ഉത്തരവാദിത്വമുള്ളതുകൊണ്ടും രാജ്യസ്‌നേഹമുള്ളതുകൊണ്ടും വെളുത്ത രക്താണുക്കളുടെയും, രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന പ്ലെയിറ്റ് ലെറ്റുകളുടെയും എണ്ണം കുറയുന്ന വൈറസ് രോഗങ്ങള്‍ക്ക് പാരസിറ്റമോളും ആന്റി ബയോട്ടിക്കുകളും നല്‍കില്ല. 

ഡെങ്കിപ്പനിക്ക് പാരസിറ്റമോളും ആന്റിബയോട്ടിക്കുകളും നല്‍കിയാല്‍ എന്താണ് കുഴപ്പം? 

ഏതു തരം വൈറല്‍ പനിയിലും രക്തത്തിലെ കാവല്‍ പടയാളിയായ വെളുത്ത രക്താണുക്കളുടെയും, രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന പ്ലെയിറ്റ്‌ലെറ്റുകളുടേയും എണ്ണം കുറയും. പാരസിറ്റമോളും ആന്റി ബയോട്ടിക്കുകളും കഴിച്ചാല്‍ ഇടി വെട്ടിയവനെ പാമ്പിനെക്കൊണ്ട് കടിപ്പിക്കുന്നതുപോലെ പ്ലേറ്റ്‌ലെറ്റുകളുടെയും വെളുത്ത രക്താണുക്കളുടെയും എണ്ണം വീണ്ടും കുറയ്ക്കും.രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറഞ്ഞാല്‍ ആന്തരിക രക്തസ്രാവം ഉണ്ടാകും. ആന്തരിക രക്തസ്രാവമുണ്ടായാല്‍ രോഗി മരിക്കും. ഡെങ്കി പനി മൂലമുളള പ്രധാന പ്രശ്‌നം പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം ക്രമാതീതമായി കുറയുന്നതാണ്.
കാവല്‍ പടയാളിയായ വെളുത്ത രക്താണുക്കളുടെ എണ്ണം കുറഞ്ഞാല്‍ പ്രതിരോധശേഷി കുറയും. പ്രതിരോധശേഷി കുറഞ്ഞാല്‍ രോഗാണുക്കള്‍ക്ക് പെരുകാന്‍ അനുകൂലമായ സാഹചര്യം ഉണ്ടാകുന്നു.ന്യുമോണിയ, ക്ഷയരോഗം, ....തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാകുന്നു. ഡെങ്കി പനിയില്‍ മരണത്തിനിടയാക്കുന്നത് പാരസിറ്റമോളും ആന്റി ബയോട്ടിക്കുകളുമാണ്.

പാരസിറ്റമോളും ആന്റി ബയോട്ടിക്കുകളും ഉപയോഗിക്കുന്നവരില്‍ ചിലര്‍ മാത്രം മരിക്കുന്നത് എന്തുകൊണ്ട്?


പാരസിറ്റമോളും ആന്റി ബയോട്ടിക്കുകളും എത്രയോ ആളുകള്‍ ചികിത്സയ്ക്ക് ഉപയോഗിക്കുന്നു. അവരില്‍ ചിലര്‍ മാത്രമേ മരിക്കുന്നുള്ളൂ. എന്നാണ് അലോപ്പതി ചികിത്സകര്‍ പറയാറുള്ളത്. ഇത് എന്തുകൊണ്ടാണ് എന്ന് അവര്‍ ചോദിക്കാറുണ്ട്.
കുറച്ച് ആളുകളെ കൊല്ലണമെന്ന് വിചാരിച്ച് പാരസിറ്റമോളും ആന്റി ബയോട്ടിക്കുകളും നല്‍കി വെളുത്ത രക്താണുക്കളുടെയും, പ്ലെയിറ്റ് ലെറ്റുകളുടെയും എണ്ണം കുറച്ച് ശരീരത്തില്‍ നീര്‍ക്കെട്ടും അണുബാധയും രക്തസ്രാവവും ഉണ്ടാക്കിയാലും അ
തുമൂലം അവരില്‍ എല്ലാവരും മരിച്ചുകൊള്ളണമെന്നില്ല. പ്ലേറ്റ്‌ലറ്റുകളുടെ എണ്ണം നാലര ലക്ഷം വരെയാണ്. 20,000 ആയാല്‍ ആന്തരിക രക്തസ്രാവം ഉണ്ടാകും.എന്നാല്‍ 7000 ആകുന്നവരില്‍ പോലും രക്തസ്രാവം ഉണ്ടാകാത്തവരുണ്ട്. പാരസിറ്റമോളും ആന്റി ബയോട്ടിക്കുകളും,തണുപ്പും ഉപയോഗിക്കുന്നതുകൊണ്ട് തന്നെ ഇവരില്‍ ചിലര്‍ മരിക്കും. ഇവ ഉപയോഗിച്ചിട്ടില്ലായിരുന്നെങ്കില്‍ അവര്‍ മരിക്കുമായിരുന്നില്ല. ഓരോ ശരീരത്തിന്റെയും പ്രതിരോധശേഷി മനുഷ്യന്റെ ചിന്താഗതിക്കും അപ്പുറമാണ്.

ചികിത്സകരുടെ വൈകൃത ചിന്താഗതി
ആളുകള്‍ മരിച്ചാലും , ആര്‍ക്ക് ,എന്തൊക്കെ സംഭവിച്ചാലും, ദോഷമുണ്ടായാലും പണം സമ്പാദിക്കണം എന്ന വൈകൃത ചിന്താഗതി മൂലം വെളുത്ത രക്താണുക്കളുടെയും, രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന പ്ലെയിറ്റ് ലെറ്റുകളുടെയും എണ്ണം കുറയുന്ന പനിക്ക് വീണ്ടും ഇവയുടെ എണ്ണം കുറയ്ക്കുന്ന പാരസിറ്റമോളും ആന്റി ബയോട്ടിക്കുകളും നല്‍കുന്നു.

വൈറസ് രോഗങ്ങളായ ഡെങ്കിപ്പനിക്കും ചിക്കുന്‍ഗുനിയക്കും ആന്റി ബയോട്ടിക്കുകള്‍ നല്‍കണമെന്നാണ് 2006 ഒക്‌ടോബറില്‍ പേജ് 11-ല്‍ ഐഎംഎയുടെ നമ്മുടെ ആരോഗ്യം എന്ന മാസികയില്‍ ഡോ. ജീവന്‍, അഡീഷണല്‍ ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വ്വീസസ് പറയുന്നത്.


ഏറ്റവും കൂടുതല്‍ പനി മരണം കേരളത്തിലാണ് എന്തുകൊണ്ട്? 

വൈറസ് രോഗങ്ങള്‍ക്ക് ബാക്ടീരിയയെ കൊല്ലുന്ന ആന്റി ബയോട്ടിക്കുകള്‍ നല്‍കുന്ന വൈകൃത ചികില്‍സയും, ലോകത്ത് ഏറ്റവും കൂടുതല്‍ പാരസിറ്റമോളും ആന്റി ബയോട്ടിക്കുകളും കഴിക്കുന്നതും കേരളത്തിലാണ്.ലോകത്ത് ഏറ്റവും കൂടുതല്‍ പനി മരണവും കേരളത്തിലാണ്.
ഏതാണോ വേണ്ടതും ശരിയും അതിന് നേരെ എതിരായിട്ടുള്ള കാര്യങ്ങള്‍ മാത്രമാണ് അലോപ്പതി - ആയുര്‍വ്വേദ - ഹോമിയോ ചികിത്സകര്‍ ചെയ്യുന്നത്. ഇത് രോഗിയെ മരണത്തിലേക്ക് നയിക്കുന്നതിനും പനി മരണം കൂടുന്നതിനും കാരണമാകുന്നു. ഇവര്‍ ചികിത്സിച്ചില്ലായിരുന്നെങ്കില്‍ പനി ശരീരം സ്വയം സുഖപ്പെടുത്തുമായിരുന്നു. അവര്‍ മരിക്കില്ലായിരുന്നു. ഡെങ്കിപ്പനി രോഗികളെ സഹായിച്ചില്ലെങ്കിലും ശാസ്ത്രത്തിന്റെ പേര് പറഞ്ഞ് ഇത്തരം മരുന്നുകള്‍ നല്‍കി അവരെ ഉപദ്രവിക്കാതിരുന്നുകൂടേ?

പനിക്കുമ്പോള്‍ ഏതെങ്കിലും ഒരു മരുന്ന് കഴിക്കേേണ്ട?പാരസിറ്റമോളും ആന്റി ബയോട്ടിക്കുകളും അല്ലാതെ പകരംഎന്ത് മരുന്ന് കഴിക്കും?

ഇത്തരം ചോദ്യങ്ങള്‍ക്ക് യാതൊരുവിധ ശാസ്ത്രീയ അടിത്തറയുമില്ല. ദാഹിക്കുമ്പോള്‍ ശുദ്ധ ജലം കൈവശമില്ലങ്കില്‍ എവിടെ ശുദ്ധ ജലം ലഭിക്കുമെന്ന് ചിന്തിക്കാതെ ഉടന്‍ വിഷ വെള്ളം കുടിച്ചാല്‍ മതിയെന്ന് പറയുന്നതു പോലെയാണിത്.
പപ്പായ മരത്തിന്റെ തളിരിലയുടെ നീര് രണ്ട് ടീസ്പൂണ്‍ കഴിച്ചാല്‍ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണവും, പഴുത്ത പപ്പായ കഴിച്ചാല്‍ വെളുത്ത രക്താണുക്കളുടെ എണ്ണവും കൂടുന്നതായി കണ്ടിട്ടുണ്ട്.


YACOB Gurukkal, Marma Health Centre,kalyani Towers, Deshabhimani jn, P.O.Kaloor.Kerala.   Pincode-682017, Mob:  98470 94788    
E.mail :yacobkm@gmail.com,  www.feverrealscience.blogspot.com,