ആകെ പേജ്‌കാഴ്‌ചകള്‍

2012, നവംബർ 25, ഞായറാഴ്‌ച

പനി മരണങ്ങള്‍ക്ക് ഉത്തരവാദി ആരാണ്?


യാക്കോബ് ഗുരുക്കള്‍, മര്‍മ്മ ഹെല്‍ത്ത് സെന്റര്‍,
ദേശാഭിമാനി ജംഗ്ഷന്‍, കലൂര്‍, കൊച്ചി-17, ഫോണ്‍: 98470 94788
എറണാകുളം പ്രസ് ക്ലബ്ബില്‍ വെച്ച് 2012 നവംബര്‍ 21 നടത്തിയ പത്രസമ്മേളനത്തില്‍ വിതരണം ചെയ്ത ലേഖകന്റെ പ്രസ് റിലീസ് 


എലിപ്പനി, പന്നിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങളിലെല്ലാം മരണ കാരണമാകുന്നത് ശ്വാസകോശത്തിലെ നീര്‍ക്കെട്ടാണെന്ന് വിദഗ്ധര്‍. ട്രസ്റ്റ് ആശുപത്രിയില്‍ സംഘടിപ്പിച്ച ശില്‍പ്പശാലയിലാണ് ഇതുസംബന്ധിച്ചു ചര്‍ച്ചകള്‍ നടന്നത്. ഡോ.മണിമലറാവു, ഡോ.കെ.വിനോദന്‍, ഡോ.ജോജോ കുര്യന്‍ ജോണ്‍, ഡോ.റയ്മണ്ട് ഡൊമിനിക് സാവിയോ, ഡോ.റാം രാജഗോപാലന്‍, ഡോ.പ്രകാശ് എസ് ശാസ്ത്രി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. തീവ്രപരിചരണം, അത്യാഹിത വിഭാഗം, മെഡിക്കല്‍ അനസ്തീതിയ വിഭാഗങ്ങളിലെ ഇരുന്നൂറില്‍പരം ഡോക്ടര്‍മാര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു. (മനോരമ, മാധ്യമം, മംഗളം, ജനയുഗം, വീക്ഷണം...2012 നവംബര്‍ 19).



പനി മരണ കാരണം നീര്‍ക്കെട്ട്

ഇത് ലേഖകന്റെ കണ്ടെത്തലാണ്.

ലേഖകന്‍ പ്രസിദ്ധീകരിച്ച “ 'പനി ചികിത്സാരീതികളിലെ തെറ്റും ശരിയും' (2005), 'പനിക്ക് ശാസ്ത്രീയ പരിഹാരം' (2009) എന്നീ പുസ്തകങ്ങളില്‍ വിശദമാക്കിയ കാര്യങ്ങളാണ് ഇപ്പോള്‍ അലോപ്പതി ചികിത്സകര്‍ പറയുന്നത്. പനിയുടെ ചൂടിനെക്കുറിച്ചുള്ള ലേഖകന്റെ കണ്ടെത്തലുകള്‍ ''ഇന്‍ഫ്‌ളമേഷന്‍ റിസര്‍ച്ച് അസോസിയേഷന്‍'' എന്ന രാജ്യാന്തര സംഘടന അമേരിക്കയിലെ മേരിലാന്റില്‍ 2006 ഒക്‌ടോബര്‍ 15 -19 വരെ നടത്തിയ സിമ്പോസിയത്തിലേക്ക് ''പനിയുടെ ഊര്‍ജ്ജതന്ത്രം'' എന്ന പേപ്പര്‍ തിരഞ്ഞെടുത്തിരുന്നു. ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിലേക്ക് 2008ലും 2009 ലും 2010 ലും തുടര്‍ച്ചയായി തിരഞ്ഞെടുത്തിരുന്നു. 2007 ഡിസംബര്‍28ന് ''എമര്‍ജിക്ക് ഫീവേഴ്‌സ് ഫോക്കസ് ഓണ്‍ ചിക്കുന്‍ഗുനിയ'' എന്ന നാഷ്ണല്‍ വര്‍ക്ക് ഷോപ്പിലും 2006-ലെ ലോകായുര്‍വ്വേദ കോണ്‍ഗ്രസിലും 2010-ലെ സ്വദേശി സയന്‍സ് കോണ്‍ഗ്രസിലും അവതരിപ്പിച്ചു. 2-12-2005ലും 28-9-2006ലും എറണാകുളം പ്രസ് ക്ലബ്ബില്‍ വെച്ച് പത്രസമ്മേളനം നടത്തിയിട്ടുണ്ട്. 


വൈറസും ബാക്ടീരിയയുമാണ് പനി മരണങ്ങള്‍ക്ക് കാരണമെന്നും, രോഗലക്ഷണത്തിനല്ല ചികിത്‌സിക്കേണ്ടതെന്നും രോഗകാരണത്തിനാണ് ചികിത്സിക്കേണ്ടതെന്നും അലോപ്പതി ചികിത്സകര്‍ പറഞ്ഞിരുന്നത്. ഇപ്പോള്‍ ശ്വാസകോശത്തിലെ നീര്‍ക്കെട്ടാണ് പനി മരണങ്ങള്‍ക്ക് കാരണമെന്നും രോഗലക്ഷണമായ ശ്വാസകോശത്തിലെ നീര്‍ക്കെട്ടിന് ചികിത്‌സിക്കണമെന്നും പറയുന്നു.
ശ്വാസകോശത്തില്‍ നീര്‍ക്കെട്ടും മരണവും ഉണ്ടാക്കുന്നതെങ്ങിനെ?

രോഗാണുക്കള്‍ക്ക് പെരുകാന്‍ അനുകൂലമായ സാഹചര്യം തണുപ്പായതിനാല്‍ പനിക്കുന്ന രോഗിക്ക് പാരസിറ്റമോളും, ഐസ് വെള്ളത്തില്‍ തുണി നനച്ച് നെറ്റിയിലും ശരീരത്തും ഇടുന്നതും, ഐ.സി.യു.വിലെ എയര്‍ കണ്ടീഷനും, ഫാനിടുന്നതും, തണുത്ത ശീതള പാനീയങ്ങളും നല്‍കുന്നതും, പനിക്കുമ്പോള്‍ ധാരാളം വെള്ളം കുടിക്കണമെന്നതും, ശ്വാസകോശത്തിലും ശരീരത്തിലും നീര്‍ക്കെട്ട് ഉണ്ടാക്കാനും മരിക്കാനും കാരണമാകുന്നു. ഇവ ഉപയോഗിച്ചില്ലായിരുന്നെങ്കില്‍ അവര്‍ ജീവിക്കുമായിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രോഗികള്‍ വ്യാപകമായി മരിക്കുന്നത് ഇത്തരം ചികിത്സാ രീതികള്‍ മൂലമാണ്. പനി മരണങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് അലോപ്പതി ചികിത്സകര്‍ക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. 

പനിയുടെ ചൂട് എന്തിനാണെന്ന് അറിയില്ലെന്നാണ് വൈദ്യ പുസ്തകത്തില്‍ പറയുന്നത്. പനിക്കുമ്പോള്‍ ശരീരം വിറയ്ക്കുന്നത് പനിയുടെ ചൂടിനെ കുളിരായി തലച്ചോര്‍ തെറ്റിദ്ധരിച്ചിട്ടാണെന്ന് സാങ്കല്പിക സിദ്ധാന്ത (Hypothesis) മാണ്. തലച്ചോറിന് യാതൊരു തെറ്റിദ്ധാരണയുമില്ല. സാങ്കല്പിക സിദ്ധാന്തങ്ങള്‍ ഉണ്ടാക്കി ആധുനിക ശാസ്ത്രമായി തെറ്റിദ്ധരിച്ചും തെറ്റിദ്ധരിപ്പിച്ചും ചികിത്സിക്കുന്നത് അലോപ്പതി ചികിത്സകരാണ്. ഇതാണ് പനി മരണങ്ങള്‍ക്കും ശ്വാസകോശത്തിലെ നീര്‍ക്കെട്ടിനും കാരണം.

1. പനിമരണങ്ങള്‍ക്ക് കാരണം നീര്‍ക്കെട്ടാണെന്ന വിദഗ്ദ്ധരുടെ പ്രസ്താവന ലേഖകന്റെ കണ്ടെത്തലാണെങ്കിലും അതിനേക്കാളും പ്രസക്തമായത് ഇതുവരെ ഉണ്ടായ പനിമരണങ്ങള്‍ക്ക് ഉത്തരവാദി ആരായിരുന്നു എന്ന ചോദ്യത്തിനും, നിലവിലുള്ള പനി ചികിത്സയ്ക്ക് നേരേ എതിരായ ചികിത്സയുടെ ആവിര്‍ഭാവമാണ്. 
2. പനിമരണങ്ങളുണ്ടാകുന്നത് വൈറസും ബാക്ടീരിയയുമാണെന്ന് പറഞ്ഞിരുന്നവര്‍ അതല്ല ശ്വാസകോശത്തിലെ നീര്‍ക്കെട്ടാണെന്നു പറയാന്‍ കാരണമെന്ത്?
3. രോഗകാരണത്തിനാണ് ചികിത്സിക്കേണ്ടതെന്നും രോഗലക്ഷണത്തിനല്ലെന്നും പറയുന്നവര്‍ ഒരു രോഗലക്ഷണമായ പനിയുടെ തന്നെ ഉപോല്‍പ്പന്നമായ നീര്‍ക്കെട്ടിനെ ചികിത്സിക്കണം എന്ന് പറയുന്നത് എന്തുകൊണ്ട്?
4. പനിയുടെ ചൂടിന് തണുപ്പു നല്‍കി ചൂട് കുറച്ചില്ലെങ്കില്‍ വെട്ടലും ബോധക്ഷയവും (ഫിറ്റ്‌സ്) വരും എന്ന പഴയ വിശ്വാസമനുസരിച്ചുള്ള ചികിത്സ നിര്‍ത്തുമോ.?
5. അതോ നിലവിലുള്ള നീര്‍ക്കെട്ട് കൂടുന്ന ചികിത്സയും നീര്‍ക്കെട്ട് കുറയ്ക്കുന്ന ചികിത്സയും ഒരുമിച്ച് ചെയ്യുമോ? അങ്ങിനെ ചെയ്യുമെങ്കില്‍ ഏത് ശാസ്ത്ര നിയമമനുസരിച്ച്?
6. നീര്‍ക്കെട്ട് കൂടുന്ന പനിക്ക് വീണ്ടും നീര്‍ക്കെട്ട് കൂടുന്ന ചികിത്സ ചെയ്യുന്നത് ഏത് ശാസ്ത്ര നിയമമനുസരിച്ച്? 
7. പനിക്കുമ്പോള്‍ കുളിര് തോന്നുന്നതും വിറയ്ക്കുന്നതും പനിയുടെ ചൂടിനെ തണുപ്പാണെന്ന് തലച്ചോര്‍ തെറ്റിധരിച്ചിട്ടാണെന്ന സാങ്കല്പിക സിദ്ധാന്തം (വ്യുീവേലശെ)െ പുന:പരിശോധിച്ചില്ലെങ്കില്‍ നീര്‍ക്കെട്ട് കുറയ്ക്കാന്‍ ചൂട് നല്‍കുന്നത് പരസ്പര വിരുദ്ധമാകില്ലേ?
8. നീര്‍ക്കെട്ട് കുറയ്ക്കാനുള്ള പ്രധാന ചികിത്സ ചൂടും നീര്‍ക്കെട്ട് കുറയ്ക്കാനുള്ള മരുന്നുകളുമായതിനാല്‍ നിലവിലുള്ള പനി ചികിത്സയ്ക്ക് എതിരായി ശരീരഭാഷയനുസരിച്ച് ചൂട് നല്‍കുന്ന ചികിത്സയും നീര്‍ക്കെട്ട് കുറയ്ക്കുന്ന ചികിത്സയും ചെയ്യുമോ?
9.നീര്‍ക്കെട്ട് ഉണ്ടാക്കിയതിനു ശേഷം ചികിത്സ ചെയ്യുന്നതിനെക്കാള്‍ നല്ലതും വേണ്ടതും നീര്‍ക്കെട്ട് ഉണ്ടാക്കുന്ന മരുന്നുകളും ചികിത്സകളും ചെയ്യാതിരിക്കുന്നതല്ലേ?
10. സ്വയം ശരീരം സുഖപ്പെടുത്തുമായിരുന്ന പനിക്ക് പനിയുടെ ഒരു ഘടകമായ ചൂട് എന്തിനാണെന്ന് അറിവില്ലാതെ പനിക്കുമ്പോഴുണ്ടാകുന്ന ചൂട് പുറത്തേക്ക് കളയേണ്ട ചൂടാണെന്ന് തെറ്റിദ്ധരിച്ച് നീര്‍ക്കെട്ട് കൂടാനുള്ള ചികിത്സ ചെയ്ത് മരണമുണ്ടാക്കിയതിന് സമൂഹത്തോട് മാപ്പ് പറയുമോ?
പനിമരണങ്ങള്‍ക്ക് കാരണം നീര്‍ക്കെട്ടാണെന്നു പറഞ്ഞസ്ഥിതിക്ക് അലോപ്പതിയെ അനുകരിച്ച് പ്രകൃതിക്ക് എതിരായി പനിയുടെ ചൂട് എന്തിനാണെന്ന് അറിയാതെ തണുപ്പ്, നല്‍കിയും വെള്ളം കുടിപ്പിച്ചും വെള്ളത്തില്‍ കിടത്തിയും ചികിത്സിച്ച ചികിത്സകരും തിരുത്തേണ്ടിവരും. 


പനിക്കുമ്പോള്‍ നീര്‍ക്കെട്ടും മരണവും ഉണ്ടാക്കുന്ന ചികിത്സകള്‍
1.'പനി 102 ല്‍ കൂടുകയാണെങ്കില്‍ കുഞ്ഞിനെ ഒരു ടബ്ബിലിരുത്തി കുറഞ്ഞത് അരമണിക്കൂര്‍ നേരമെങ്കിലും കുഞ്ഞിന്റെ പുറത്തും മുന്‍ഭാഗത്തും വെള്ളമൊഴിക്കണം. പനിയുള്ള കുഞ്ഞുങ്ങള്‍ കരഞ്ഞേക്കാം, കരയുന്നുവെന്ന് കരുതി വെള്ള മൊഴിക്കുന്നത് നിര്‍ത്തരുത്'' 
ഡോ. ശാലിനി നന്ദകുമാര്‍, പീഡിയാട്രീഷന്‍, മാതൃഭൂമി ആരോഗ്യ മാസിക, പേജ് 65, 2006 ഒക്‌ടോബര്‍.
രോഗാണുക്കള്‍ക്ക് പെരുകാന്‍ അനുകൂലമായ സാഹചര്യം തണുപ്പായതിനാല്‍ പനിക്കുന്ന കുട്ടിയെ ടബ്ബിലിരുത്തി അര മണിക്കൂര്‍ വെള്ളമൊഴിച്ചാല്‍ വൈറസ് പെരുകാനുള്ള ചികിത്സയോ അതോ വൈറസ് ചാകാനുള്ള ചികിത്സയോ? അവസാനം വൈറസ് ചാകുമോ അതോ കുട്ടി ചാകുമോ? അര മണിക്കൂര്‍ വെള്ളമൊഴിച്ചാല്‍ ഇനി കുളിപ്പിക്കേണ്ടിവരില്ല. ചൂട് കുറയുന്നതു മൂലം പഴുപ്പുണ്ടായി കുട്ടി മരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ചികിത്സിക്കുന്ന കുട്ടികള്‍ വ്യാപകമായി മരിക്കുന്നത് ഇത്തരം ചികിത്സാ രീതികള്‍ മൂലമാണ്.പോത്ത്,കണ്ടാമൃഗം തുടങ്ങിയവ ശരീരത്തിനുള്ളിലെ ചൂട് കുറയ്ക്കാന്‍ വെള്ളത്തില്‍ കിടക്കാറുണ്ട്. പനിക്കുമ്പോള്‍ പോത്ത് പോലും വെള്ളത്തില്‍ കിടക്കാറില്ല. പോത്തിന്റെ അറിവു പോലുമില്ലാത്ത ചികിത്സകര്‍ 

2.'ഐസ് വെള്ളത്തില്‍ കോട്ടന്‍ തുണി നനച്ച് നെറ്റിയിലും ശരീരത്തും ഇടുന്നതാണ് കോള്‍ഡ് സ്പഞ്ചിങ്ങ്.ഇങ്ങനെ സ്പഞ്ച് ചെയ്താല്‍ പനി ഒരു പരിധിവരെ കുറയും'' 
ഉൃ.ഠ.ട.ഫ്രാന്‍സീസ്, പ്രഫസര്‍, കോ-ഓപ്പറേറ്റീവ് മെഡിക്കല്‍ കോളേജ്, കൊച്ചി,മനോരമ ആരോഗ്യം, പേജ് 133, മാര്‍ച്ച് , 2008 

3.'ഫാനിടണം, കുട്ടികള്‍ക്ക് പനി വന്നാല്‍ എയര്‍ കണ്ടീഷന്‍ ഉപയോഗിക്കണം'' ഡോ. ശാലിനി നന്ദകുമാര്‍, പീഡിയാട്രീഷന്‍, മാതൃഭൂമി ആരോഗ്യ മാസിക, പേജ് 65, 2006 ഒക്‌ടോബര്‍

4. ''തുണി നെറ്റിയിലും ശരീരത്തും നനച്ചിട്ട്ഫാന്‍ ഓണാക്കിയിടുന്നതും പ്രയോജനപ്രദമാണ്'' 
ഡോ. ഠ.ട. ഫ്രാന്‍സീസ്, പ്രഫസര്‍, മനോരമ ആരോഗ്യം, പേജ് 133, 2008 മാര്‍ച്ച്

5.''തണുത്ത ശീതള പാനീയം കൊടുക്കണം'' ഡോ.ശാലിനി നന്ദകുമാര്‍, പീഡിയാട്രീഷന്‍, മാതൃഭൂമി ആരോഗ്യ മാസിക, 2006 ഒക്‌ടോബര്‍ (മരിച്ചാല്‍ പിന്നെ ശീതള പാനീയം കൊടുക്കേണ്ടിവരില്ല).
6.പനിക്കുമ്പോള്‍ കുടിക്കാന്‍ ധാരാളം വെള്ളം നല്‍കണം,ഡോ. പത്മകുമാര്‍, പനി, ചികിത്സ, പ്രതിരോധം പേജ് 56 .പനിക്കുമ്പോള്‍ പോത്ത് പോലും വെള്ളം കുടിക്കാറില്ല. 

പാരസെറ്റമോള്‍ ആസ്മയുണ്ടാക്കുന്നതെങ്ങിനെ?
ശ്വാസകോശങ്ങളിലുണ്ടാകുന്ന നീര്‍വീക്കമാണ് ആസ്മ.. രണ്ടുലക്ഷം കുട്ടികളില്‍ 31 രാജ്യങ്ങളിലായി നടന്ന പഠനങ്ങളില്‍ ഒറ്റ ഡോസ് പാരസെറ്റമോള്‍ മതി കുട്ടികളില്‍ ആസ്മ ഉണ്ടാക്കാന്‍ എന്നാണ് പുതിയ കണ്ടുപിടിത്തം. ഒരു ഡോസ് പാരസെറ്റമോള്‍ കഴിക്കുമ്പോള്‍ നീര്‍വീക്കത്തെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ഗ്ലൂട്ടാത്തിയോണ്‍ എന്ന പദാര്‍ത്ഥത്തിന്റെ അളവ് പരിശോധിച്ചപ്പോള്‍ കുറഞ്ഞതായി ഗവേഷകര്‍ കണ്ടെത്തി. പീഡിയാട്രിക്‌സ് എന്ന മെഡിക്കല്‍ ജേണലില്‍ (19-12- 2011) ഡോ.ജോണ്‍ മാക്‌ബ്രൈഡാണ് ഈ ഗവേഷണഫലം പ്രസിദ്ധീകരിച്ചത്. 2008-ല്‍ ലാന്‍സെറ്റ് എന്ന വിഖ്യാത മെഡിക്കല്‍ ജേണലിലും ഇതുപോലെ ഒരു ഗവേഷണഫലം വരികയുണ്ടായി. 20ഓളം പഠനങ്ങള്‍ ഈ വഴിക്കു പലരാജ്യങ്ങളിലായി നടന്നിട്ടുണ്ട്.


പാരസെറ്റമോള്‍ നീര്‍ക്കെട്ടുണ്ടാക്കുന്നതെങ്ങിനെ?
പാരസെറ്റമോള്‍ കഴിക്കുമ്പോള്‍ നീര്‍വീക്കത്തെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ഗ്ലൂട്ടാത്തിയോണ്‍ എന്ന പദാര്‍ത്ഥത്തിന്റെ അളവ് ശരീരത്തില്‍ ഗണ്യമായി കുറയ്ക്കുന്നതിനാല്‍ ശരീരത്തില്‍ നീര്‍ക്കെട്ട് നിലനില്‍ക്കുന്നു.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ചികിത്സിക്കുന്ന രോഗികള്‍ പനി ബാധിച്ച് വ്യാപകമായി മരിക്കുന്നത് ഇത്തരം ചികിത്സാ രീതികള്‍ മൂലമാണ്. ഇവ ഉപയോഗിച്ചില്ലായിരുന്നെങ്കില്‍ അവര്‍ മരിക്കില്ലായിരുന്നു. 
'നിങ്ങളുടെ ജീവന്‍ ഞങ്ങളുടെ കൈകളില്‍ സുരക്ഷിതമാണ്'' എന്നാണ് ചികിത്സകര്‍ പറയാറുള്ളത്. നിങ്ങളുടെ ജീവന്‍ സുരക്ഷിതമാണോ?

Physics of Fever - The real science of fever:

'via Blog this'

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ