ആകെ പേജ്‌കാഴ്‌ചകള്‍

2013, ജൂൺ 13, വ്യാഴാഴ്‌ച

പനി മൂലം ആളുകള്‍ മരിക്കാനുള്ള 4 കാരണങ്ങള്‍

1.ശ്വാസകോശത്തിലും ശരീരത്തിലും നീര്‍ക്കെട്ട് ഉണ്ടാക്കുന്ന ചികിത്സാ രീതികള്‍ മൂലം
2. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയ്ക്കുന്ന പാരസിറ്റമോളും ഇതര മരുന്നുകളും മൂലം.
3.രക്തത്തിലെ കാവല്‍ പടയാളിയായ വെളുത്ത രക്താണുക്കളുടെ എണ്ണം കുറയ്ക്കുന്ന മരുന്നുകള്‍ മൂലം.
4.പനിയുടെ ചൂട് എന്തിനാണെന്ന് അറിയില്ലാതെ പനിക്കുമ്പോഴുണ്ടാകുന്ന ചൂട് പുറത്തേക്ക് കളയേണ്ട ചൂടാണെന്ന് ധരിച്ച് ചൂട് കുറയ്ക്കാനുള്ള ചികിത്സാ രീതികള്‍ ചെയ്യുന്നത് മൂലം ജീവന്റെ നിലനില്പിന് ആവശ്യമായ ശരീരത്തിനുള്‍നിലകളിലെ നിശ്ചിത ചൂട് കുറയുന്നത് മൂലം. 


പനി മരണങ്ങള്‍ക്ക് ഉത്തരവാദി ആരാണ്?
1.പനി മരണ കാരണമാകുന്നത് ശ്വാസകോശത്തിലെ നീര്‍ക്കെട്ടാണോ? ഇതിന് ഉത്തരവാദി ആരാണ്?
'എലിപ്പനി, പന്നിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങളിലെല്ലാം മരണ കാരണമാകുന്നത് ശ്വാസകോശത്തിലെ നീര്‍ക്കെട്ടാണെന്ന് വിദഗ്ധര്‍. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ സംഘടിപ്പിച്ച ശില്‍പ്പശാലയിലാണ് ഇതുസംബന്ധിച്ചു ചര്‍ച്ചകള്‍ നടന്നത്. തീവ്രപരിചരണം, അത്യാഹിത വിഭാഗം, മെഡിക്കല്‍ അനസ്തീതിയ വിഭാഗങ്ങളിലെ ഇരുന്നൂറില്‍പരം ഡോക്ടര്‍മാര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു. (മനോരമ, മാധ്യമം, മംഗളം, ജനയുഗം, വീക്ഷണം...2012 നവംബര്‍ 19).
രോഗികള്‍ പനി ബാധിച്ച് വ്യാപകമായി മരിക്കുന്നത് ശ്വാസകോശത്തില്‍ നീര്‍ക്കെട്ടും മരണവും ഉണ്ടാക്കുന്ന ചികിത്സാ രീതികള്‍ മൂലമാണ്. 
ഇതിന് ഉത്തരവാദി ആരാണ്? 
രോഗാണുക്കള്‍ക്ക് പെരുകാന്‍ അനുകൂലമായ സാഹചര്യം തണുപ്പായതിനാല്‍ പനിക്കുന്ന രോഗിക്ക് പാരസിറ്റമോളും ഐസ് വെള്ളത്തില്‍ തുണി നനച്ച് നെറ്റിയിലും ശരീരത്തും ഇടുന്നതും ഐ.സി.യു.വിലെ എയര്‍ കണ്ടീഷനും ഫാനിടുന്നതും തണുത്ത
ശീതള പാനീയങ്ങള്‍ നല്‍കുന്നതും പനിക്കുമ്പോള്‍ ധാരാളം വെള്ളം കുടിക്കണമെന്നതും ശ്വാസകോശത്തിലും ശരീരത്തിലും നീര്‍ക്കെട്ട് ഉണ്ടാക്കാനും മരിക്കാനും കാരണമാകുന്നു.കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ചികിത്സിക്കുന്ന രോഗികള്‍ പനി ബാധിച്ച് വ്യാപകമായി മരിക്കുന്നത് ഇത്തരം ചികിത്സാരീതികള്‍ മൂലമാണ്. ഇവ ഉപയോഗിച്ചില്ലായിരുന്നെങ്കില്‍ അവര്‍ മരിക്കില്ലായിരുന്നു: ജീവിക്കുമായിരുന്നു.


2. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയ്ക്കുന്ന പാരസിറ്റമോളും ഇതര മരുന്നുകളും മൂലം. 
ഇതിന് ഉത്തരവാദി ആരാണ്?
ഏതു തരം വൈറല്‍ പനിയിലും രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന പ്ലെയിറ്റ് ലെറ്റുകളുടെ എണ്ണം കുറയും. പാരസിറ്റമോളും, ഇതര മരുന്നുകളും കഴിച്ചാല്‍ ഇടി വെട്ടിയവനെ പാമ്പിനെക്കൊണ്ട് കടിപ്പിക്കുന്നതുപോലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വീണ്ടും കുറയ്ക്കും. പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറഞ്ഞാല്‍ ആന്തരിക രക്തസ്രാവം ഉണ്ടാകും.ആന്തരിക രക്തസ്രാവമുണ്ടായാല്‍ രോഗി മരിക്കും.


3.രക്തത്തിലെ കാവല്‍ പടയാളിയായ വെളുത്ത രക്താണുക്കളുടെ എണ്ണം കുറയ്ക്കുന്ന മരുന്നുകള്‍ മൂലം. 
ഇതിന് ഉത്തരവാദി ആരാണ്?
ഏതു തരം വൈറല്‍ പനിയിലും കാവല്‍ പടയാളിയായ വെളുത്ത രക്താണുക്കളുടെ എണ്ണം കുറയും. ഈ പനിക്ക് പാരസിറ്റമോളും, ഇതര മരുന്നുകളും കഴിപ്പിക്കുന്നത് വയറിളക്കം മൂലം വിഷമിക്കുന്ന രോഗിക്ക് വീണ്ടും വയറിളക്കാനുള്ള മരുന്നുകള്‍ നല്‍കുന്നതുപോലെ വെളുത്ത രക്താണുക്കളുടെ എണ്ണം വീണ്ടും കുറയ്ക്കും. കാവല്‍ പടയാളിയായ വെളുത്ത രക്താണുക്കളുടെ എണ്ണം കുറഞ്ഞാല്‍ പ്രതിരോധശേഷി കുറയും.ഇത് അണുബാധയുണ്ടാക്കുന്നു.ന്യുമോണിയ,ക്ഷയരോഗം, ....തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാകുന്നു.


4. പനിയുടെ ഒരു ഘടകമായ ചൂട് എന്തിനാണെന്ന് പ്രാഥമിക അറിവില്ലാതെ ശരീരഭാഷക്ക് എതിരായി പനിക്കുമ്പോഴുണ്ടാകുന്ന ചൂട് പുറത്തേക്ക് കളയേണ്ട ചൂടാണെന്ന് ധരിച്ച് ചൂട് കുറയ്ക്കാനുള്ള ചികിത്സാ രീതികള്‍ ചെയ്യുന്നത് മൂലം. 
ഇതിന് ഉത്തരവാദി ആരാണ്?
രോഗാണുക്കള്‍ക്ക് പെരുകാന്‍ അനുകൂലമായ സാഹചര്യം തണുപ്പായതിനാല്‍ പനിക്കുന്ന രോഗിക്കു തണുപ്പു നല്‍കി ചികിത്സിക്കുന്നത് മൂലം പനി, ന്യുമോണിയ ആയി മാറാന്‍ കാരണമാകുന്നു.
ഏതാണോ വേണ്ടതും ശരിയും അതിന് നേരെ എതിരായിട്ടുള്ള കാര്യങ്ങള്‍ മാത്രമാണ് അലോപ്പതി - ആയുര്‍വ്വേദ - ഹോമിയോ ചികിത്സകര്‍ ചെയ്യുന്നത്. ഇത് രോഗിയെ മരണത്തിലേക്ക് നയിക്കുന്നതിനും പനി മരണം കൂടുന്നതിനും കാരണമാകുന്നു. ഇവര്‍ ചികിത്സിച്ചില്ലായിരുന്നെങ്കില്‍ പനി ശരീരം സ്വയം സുഖപ്പെടുത്തുമായിരുന്നു. അവര്‍ മരിക്കില്ലായിരുന്നു.


പനി മരണങ്ങള്‍ക്ക് ഉത്തരവാദി അലോപ്പതി - ആയുര്‍വ്വേദ - ഹോമിയോ ചികിത്സകരാണ്!? 

യാക്കോബ് ഗുരുക്കള്‍, മര്‍മ്മ ഹെല്‍ത്ത് സെന്റര്‍, ദേശാഭിമാനി ജംഗ്ഷന്‍, കലൂര്‍, കൊച്ചി-17, ഫോണ്‍: 98470 94788 E.mail : yaobkm@gmail.com www.feverrealscience.blogspot.com

2013, ജൂൺ 8, ശനിയാഴ്‌ച

ഡെങ്കിപ്പനി -- ഏതാനും ചോദ്യങ്ങളും ഉത്തരങ്ങളും

ഡെങ്കിപ്പനിക്ക് അലോപ്പതിയില്‍ ചികിത്‌സയുണ്ടോ?


വൈറസ് മൂലമുണ്ടാകുന്ന ഡെങ്കിപ്പനി, ജലദോഷപ്പനി,ചിക്കുന്‍ഗുനിയ, അഞ്ചാംപനി, റൂബല്ല അഥവാ ജര്‍മ്മന്‍ മീസില്‍സ്, ചിക്കന്‍പോക്‌സ്, ജപ്പാന്‍ജ്വരം, മഞ്ഞപ്പനി, തുടങ്ങിയ പനികള്‍ക്കൊന്നും അലോപ്പതിയില്‍ വൈറസിനെ കൊല്ലുന്ന മരുന്ന് കണ്ടുപിടിച്ചിട്ടില്ല. വൈറസ് രോഗങ്ങള്‍ക്ക് അലോപ്പതിയില്‍ കൊടുക്കുന്ന മരുന്നുകളെല്ലാം ശുദ്ധ തട്ടിപ്പാണ്.

ഡെങ്കിപ്പനിക്ക് പാരസിറ്റമോളും ആന്റി ബയോട്ടിക്കുകളും നല്‍കാമോ?


കേരളത്തില്‍ വൈറസ് മൂലമുണ്ടാകുന്ന പനികള്‍ക്ക് ആന്റീബയോട്ടിക്കു മരുന്നുകള്‍ നല്‍കുന്നു.ഡെങ്കിപ്പനിക്ക് കേരളത്തില്‍ ഡോക്‌സീ സൈക്‌ളിന്‍ എന്ന ആന്റി ബയോട്ടിക്ക് മരുന്നാണ് നല്‍കുന്നത്. ആന്റീബയോട്ടിക്കു മരുന്നുകള്‍ വൈറസിനെ കൊല്ലുന്ന മരുന്നല്ല. ബാക്ടീരിയയെ കൊല്ലുന്ന മരുന്നാണ്.ബാക്ടീരിയയെ കൊല്ലുന്ന ആന്റി ബയോട്ടിക്കുകള്‍ വൈറസ് മൂലമുണ്ടാകുന്ന ഡെങ്കിപ്പനിക്ക് നല്‍കാന്‍ പാടില്ല.

ഡെങ്കിപ്പനി ചികില്‍സ ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമോ?


ലോകാരോഗ്യ സംഘടന (WHO)യുടെ നിര്‍ദ്ദേശമനുസരിച്ച് ഡെങ്കിപ്പനിക്ക് ആന്റി ബയോട്ടിക്കുകള്‍ നല്‍കാന്‍ പാടില്ല(Seasonal Communicable Disease page 8,9,. Guidelines for Dengue Surveillance and mosquito control). അടിസ്ഥാന വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളില്‍ എഴുതിവെച്ചിട്ടുള്ള കാര്യങ്ങള്‍ക്ക് വിരുദ്ധമായാണ് വൈറസ് മൂലമുണ്ടാകുന്ന പനികള്‍ക്ക് ആന്റീബയോട്ടിക്കു മരുന്നുകള്‍ നല്‍കുന്നത്. വികസിത രാജ്യങ്ങളില്‍ അധികാരികള്‍ക്ക് ജനങ്ങളോട് ഉത്തരവാദിത്വമുള്ളതുകൊണ്ടും രാജ്യസ്‌നേഹമുള്ളതുകൊണ്ടും വെളുത്ത രക്താണുക്കളുടെയും, രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന പ്ലെയിറ്റ് ലെറ്റുകളുടെയും എണ്ണം കുറയുന്ന വൈറസ് രോഗങ്ങള്‍ക്ക് പാരസിറ്റമോളും ആന്റി ബയോട്ടിക്കുകളും നല്‍കില്ല. 

ഡെങ്കിപ്പനിക്ക് പാരസിറ്റമോളും ആന്റിബയോട്ടിക്കുകളും നല്‍കിയാല്‍ എന്താണ് കുഴപ്പം? 

ഏതു തരം വൈറല്‍ പനിയിലും രക്തത്തിലെ കാവല്‍ പടയാളിയായ വെളുത്ത രക്താണുക്കളുടെയും, രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന പ്ലെയിറ്റ്‌ലെറ്റുകളുടേയും എണ്ണം കുറയും. പാരസിറ്റമോളും ആന്റി ബയോട്ടിക്കുകളും കഴിച്ചാല്‍ ഇടി വെട്ടിയവനെ പാമ്പിനെക്കൊണ്ട് കടിപ്പിക്കുന്നതുപോലെ പ്ലേറ്റ്‌ലെറ്റുകളുടെയും വെളുത്ത രക്താണുക്കളുടെയും എണ്ണം വീണ്ടും കുറയ്ക്കും.രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറഞ്ഞാല്‍ ആന്തരിക രക്തസ്രാവം ഉണ്ടാകും. ആന്തരിക രക്തസ്രാവമുണ്ടായാല്‍ രോഗി മരിക്കും. ഡെങ്കി പനി മൂലമുളള പ്രധാന പ്രശ്‌നം പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം ക്രമാതീതമായി കുറയുന്നതാണ്.
കാവല്‍ പടയാളിയായ വെളുത്ത രക്താണുക്കളുടെ എണ്ണം കുറഞ്ഞാല്‍ പ്രതിരോധശേഷി കുറയും. പ്രതിരോധശേഷി കുറഞ്ഞാല്‍ രോഗാണുക്കള്‍ക്ക് പെരുകാന്‍ അനുകൂലമായ സാഹചര്യം ഉണ്ടാകുന്നു.ന്യുമോണിയ, ക്ഷയരോഗം, ....തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാകുന്നു. ഡെങ്കി പനിയില്‍ മരണത്തിനിടയാക്കുന്നത് പാരസിറ്റമോളും ആന്റി ബയോട്ടിക്കുകളുമാണ്.

പാരസിറ്റമോളും ആന്റി ബയോട്ടിക്കുകളും ഉപയോഗിക്കുന്നവരില്‍ ചിലര്‍ മാത്രം മരിക്കുന്നത് എന്തുകൊണ്ട്?


പാരസിറ്റമോളും ആന്റി ബയോട്ടിക്കുകളും എത്രയോ ആളുകള്‍ ചികിത്സയ്ക്ക് ഉപയോഗിക്കുന്നു. അവരില്‍ ചിലര്‍ മാത്രമേ മരിക്കുന്നുള്ളൂ. എന്നാണ് അലോപ്പതി ചികിത്സകര്‍ പറയാറുള്ളത്. ഇത് എന്തുകൊണ്ടാണ് എന്ന് അവര്‍ ചോദിക്കാറുണ്ട്.
കുറച്ച് ആളുകളെ കൊല്ലണമെന്ന് വിചാരിച്ച് പാരസിറ്റമോളും ആന്റി ബയോട്ടിക്കുകളും നല്‍കി വെളുത്ത രക്താണുക്കളുടെയും, പ്ലെയിറ്റ് ലെറ്റുകളുടെയും എണ്ണം കുറച്ച് ശരീരത്തില്‍ നീര്‍ക്കെട്ടും അണുബാധയും രക്തസ്രാവവും ഉണ്ടാക്കിയാലും അ
തുമൂലം അവരില്‍ എല്ലാവരും മരിച്ചുകൊള്ളണമെന്നില്ല. പ്ലേറ്റ്‌ലറ്റുകളുടെ എണ്ണം നാലര ലക്ഷം വരെയാണ്. 20,000 ആയാല്‍ ആന്തരിക രക്തസ്രാവം ഉണ്ടാകും.എന്നാല്‍ 7000 ആകുന്നവരില്‍ പോലും രക്തസ്രാവം ഉണ്ടാകാത്തവരുണ്ട്. പാരസിറ്റമോളും ആന്റി ബയോട്ടിക്കുകളും,തണുപ്പും ഉപയോഗിക്കുന്നതുകൊണ്ട് തന്നെ ഇവരില്‍ ചിലര്‍ മരിക്കും. ഇവ ഉപയോഗിച്ചിട്ടില്ലായിരുന്നെങ്കില്‍ അവര്‍ മരിക്കുമായിരുന്നില്ല. ഓരോ ശരീരത്തിന്റെയും പ്രതിരോധശേഷി മനുഷ്യന്റെ ചിന്താഗതിക്കും അപ്പുറമാണ്.

ചികിത്സകരുടെ വൈകൃത ചിന്താഗതി
ആളുകള്‍ മരിച്ചാലും , ആര്‍ക്ക് ,എന്തൊക്കെ സംഭവിച്ചാലും, ദോഷമുണ്ടായാലും പണം സമ്പാദിക്കണം എന്ന വൈകൃത ചിന്താഗതി മൂലം വെളുത്ത രക്താണുക്കളുടെയും, രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന പ്ലെയിറ്റ് ലെറ്റുകളുടെയും എണ്ണം കുറയുന്ന പനിക്ക് വീണ്ടും ഇവയുടെ എണ്ണം കുറയ്ക്കുന്ന പാരസിറ്റമോളും ആന്റി ബയോട്ടിക്കുകളും നല്‍കുന്നു.

വൈറസ് രോഗങ്ങളായ ഡെങ്കിപ്പനിക്കും ചിക്കുന്‍ഗുനിയക്കും ആന്റി ബയോട്ടിക്കുകള്‍ നല്‍കണമെന്നാണ് 2006 ഒക്‌ടോബറില്‍ പേജ് 11-ല്‍ ഐഎംഎയുടെ നമ്മുടെ ആരോഗ്യം എന്ന മാസികയില്‍ ഡോ. ജീവന്‍, അഡീഷണല്‍ ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വ്വീസസ് പറയുന്നത്.


ഏറ്റവും കൂടുതല്‍ പനി മരണം കേരളത്തിലാണ് എന്തുകൊണ്ട്? 

വൈറസ് രോഗങ്ങള്‍ക്ക് ബാക്ടീരിയയെ കൊല്ലുന്ന ആന്റി ബയോട്ടിക്കുകള്‍ നല്‍കുന്ന വൈകൃത ചികില്‍സയും, ലോകത്ത് ഏറ്റവും കൂടുതല്‍ പാരസിറ്റമോളും ആന്റി ബയോട്ടിക്കുകളും കഴിക്കുന്നതും കേരളത്തിലാണ്.ലോകത്ത് ഏറ്റവും കൂടുതല്‍ പനി മരണവും കേരളത്തിലാണ്.
ഏതാണോ വേണ്ടതും ശരിയും അതിന് നേരെ എതിരായിട്ടുള്ള കാര്യങ്ങള്‍ മാത്രമാണ് അലോപ്പതി - ആയുര്‍വ്വേദ - ഹോമിയോ ചികിത്സകര്‍ ചെയ്യുന്നത്. ഇത് രോഗിയെ മരണത്തിലേക്ക് നയിക്കുന്നതിനും പനി മരണം കൂടുന്നതിനും കാരണമാകുന്നു. ഇവര്‍ ചികിത്സിച്ചില്ലായിരുന്നെങ്കില്‍ പനി ശരീരം സ്വയം സുഖപ്പെടുത്തുമായിരുന്നു. അവര്‍ മരിക്കില്ലായിരുന്നു. ഡെങ്കിപ്പനി രോഗികളെ സഹായിച്ചില്ലെങ്കിലും ശാസ്ത്രത്തിന്റെ പേര് പറഞ്ഞ് ഇത്തരം മരുന്നുകള്‍ നല്‍കി അവരെ ഉപദ്രവിക്കാതിരുന്നുകൂടേ?

പനിക്കുമ്പോള്‍ ഏതെങ്കിലും ഒരു മരുന്ന് കഴിക്കേേണ്ട?പാരസിറ്റമോളും ആന്റി ബയോട്ടിക്കുകളും അല്ലാതെ പകരംഎന്ത് മരുന്ന് കഴിക്കും?

ഇത്തരം ചോദ്യങ്ങള്‍ക്ക് യാതൊരുവിധ ശാസ്ത്രീയ അടിത്തറയുമില്ല. ദാഹിക്കുമ്പോള്‍ ശുദ്ധ ജലം കൈവശമില്ലങ്കില്‍ എവിടെ ശുദ്ധ ജലം ലഭിക്കുമെന്ന് ചിന്തിക്കാതെ ഉടന്‍ വിഷ വെള്ളം കുടിച്ചാല്‍ മതിയെന്ന് പറയുന്നതു പോലെയാണിത്.
പപ്പായ മരത്തിന്റെ തളിരിലയുടെ നീര് രണ്ട് ടീസ്പൂണ്‍ കഴിച്ചാല്‍ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണവും, പഴുത്ത പപ്പായ കഴിച്ചാല്‍ വെളുത്ത രക്താണുക്കളുടെ എണ്ണവും കൂടുന്നതായി കണ്ടിട്ടുണ്ട്.


YACOB Gurukkal, Marma Health Centre,kalyani Towers, Deshabhimani jn, P.O.Kaloor.Kerala.   Pincode-682017, Mob:  98470 94788    
E.mail :yacobkm@gmail.com,  www.feverrealscience.blogspot.com,  

2013, ഏപ്രിൽ 14, ഞായറാഴ്‌ച

പനി എന്തിന്?


ഡോ. ജോര്‍ജ് ഡേവിഡ് എം.എസ്.റ്റി. (കാനഡ

(2 0 0 7 നവംബര്‍  ലക്കം അന്നധന്യത മാസികയില്‍നിന്ന് )


എന്തു പേരിട്ടു വിളിച്ചാലും, ശരീരത്തില്‍ ഉണ്ടാകുന്ന മാലിന്യങ്ങള്‍ പുറന്തള്ളാനാണ് പനി എന്നാണ് മാക്രോബയോട്ടിക്‌സിന്റെ കാഴ്ചപ്പാട്. പനി കുറയുമ്പോള്‍ വിയര്‍പ്പിലൂടെയും പനിയോടൊപ്പം ഉണ്ടാകാറുള്ള മൂക്കടപ്പ്, ചുമ, തുമ്മല്‍ മുതലായവയിലൂടെയുമാണ് ശരീരത്തിലുണ്ടാകുന്ന മാലിന്യങ്ങള്‍ പുറത്തേയ്ക്കു പോകുന്നത്. അവ രോഗമാണെന്നു കരുതി പെട്ടെന്ന് ഇല്ലാതാക്കാന്‍ രാസമരുന്നുകള്‍ ഉപയോഗിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി കുറയ്ക്കുകയും രോഗാതുരത വര്‍ദ്ധിക്കുകയും ചെയ്യും.

ഈയിടെ കേരളത്തില്‍ വ്യാപിച്ച പനി, പൊതുവെ കരളിനെയാണ് കൂടുതല്‍ ബാധിച്ചതെന്നാണ് രോഗലക്ഷണങ്ങളില്‍നിന്ന് മനസ്സിലാകുന്നത്. സന്ധികളില്‍ വേദനയും നീര്‍ക്കെട്ടുമുണ്ടാകുന്നത് രോഗം പ്രധാനമായും കരളിനെയാണ് ബാധിച്ചിട്ടുള്ളതെന്ന് സൂചിപ്പിക്കുന്നതാണ്. കരളിലുണ്ടാകുന്ന പിത്തരസം വായിലേക്കു വരുന്നതിനാലാണ് വായില്‍ കയ്പുണ്ടാകുന്നത്.
രുചികേടും വിശപ്പില്ലായ്മയും അനുഭവപ്പെടുമ്പോള്‍ ആഹാരം കഴിക്കാതിരിക്കുക തന്നെയാണ് നല്ലത്. കൊഴുപ്പും മാംസ്യവും അധികമുള്ള ആഹാരസാധനങ്ങള്‍ ഒഴിവാക്കി അന്നജം മാത്രം കഴിക്കുകയാണെങ്കില്‍ കരളിനു കൂടുതല്‍ വിശ്രമം കിട്ടും. 


പണ്ടൊന്നും നാം കഴിക്കാറില്ലാതിരുന്ന ആഹാരസാധനങ്ങള്‍ നാമിന്ന് ധാരാളമായി കഴിക്കാറുണ്ട്. അവയില്‍നിന്ന് പഞ്ചസാര, മാംസ്യം, കൊഴുപ്പ് മുതലായവ നമ്മുടെ ശരീരത്തിന് വേണ്ടതിലും വളരെക്കൂടിയ അളവില്‍ ശരീരത്തിലെത്തിച്ചേരുന്നു. രക്തവും ലിംഫുകളും ശരീരത്തിലൂടെ സുഗമമായി ഒഴുകുന്നതിന് തടസ്സം സൃഷ്ടിക്കുന്നത് കൊഴുപ്പുകളാണ്. കൊഴുപ്പിനെ ദഹിപ്പിക്കേണ്ടത് കരളാണ്. അതിനുള്ള കരളിന്റെ ശേഷി കുറയുമ്പോഴാണ് രോഗപ്രതിരോധശേഷി കുറയുന്നത്. കരളും പ്ലീഹയും ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചാലേ വേണ്ടത്ര രോഗപ്രതിരോധശേഷി ഉണ്ടാവൂ.

വെളുത്ത രക്താണുക്കളാണ് രോഗാണുക്കളേയും ശരീരത്തിന് അന്യമെന്നു തോന്നുന്ന വസ്തുക്കളേയും പുറന്തള്ളാന്‍ സഹായിക്കുന്നത് രോഗപ്രതിരോധസംവിധാനത്തിലെ ഒരു മുഖ്യഘടകമാണ് ഇത്. ചിലതരം മാംസ്യങ്ങളെ പുറന്തള്ളാനും പനി ഉണ്ടാകാറുണ്ട്.

മാംസ്യവും കൊഴുപ്പും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും എന്നാണ് നമ്മുടെ നാട്ടിലെ ജനങ്ങളില്‍ ഭൂരിപക്ഷവും വിശ്വസിക്കുന്നത്. എന്നാല്‍ കാന്‍സറിന്റെ വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്ന ആഹാരസാധനങ്ങളാണ് മാംസാഹാരത്തിലെ മാംസ്യവും കൊഴുപ്പും എന്ന വസ്തുത ആധുനിക കാന്‍സര്‍ ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളതും ഊന്നിപ്പറയാറുള്ളതുമാണ്. ശരീരത്തിലെ അമ്ലാംശം വര്‍ദ്ധിപ്പിക്കുന്ന ആഹാരസാധനങ്ങളാണ്, അവ നമ്മുടെ ശരീരത്തിലെ അമ്ലാംശം കൂടിയാല്‍ രോഗപ്രതിരോധശേഷി കുറയും. അസിഡിക് ആയ അന്തരീക്ഷം വൈറസുകള്‍ക്കും അമീബകള്‍ക്കും വളരാന്‍ ഏറ്റവും അനുയോജ്യമാണ്. ശരീരത്തിലെ പി.എച്ച്. നില 7.32-ല്‍ കൂടരുത്. അല്പം ക്ഷാരസ്വഭാവം അതിനുണ്ടായിക്കൊള്ളട്ടെ. ശരീരദ്രവങ്ങളും രക്തവും അങ്ങനെ തന്നെ 7.32 എന്ന പി.എച്ച്. നിലയില്‍ത്തന്നെയായിരുന്നാലേ വേണ്ടത്ര രോഗപ്രതിരോധശേഷി ഒരാള്‍ക്ക് ഉണ്ടാവൂ.


വായു, വെള്ളം, ആഹാരം എന്നിവയിലൂടെ ശരീരത്തെ ഊര്‍ജ്ജസന്തുലിതമായി സൂക്ഷിച്ചാലേ രോഗപ്രതിരോധശേഷി ഉണ്ടാവൂ. കഴിക്കുന്ന ആഹാരത്തിന്റെ 50-60% തവിടു കളയാത്ത അരിയായിരിക്കണം എന്നും 25-30% പച്ചക്കറികളായിരിക്കണം എന്നും പറയുന്നത് ഈ പശ്ചാത്തലത്തിലാണ്.

കേരളത്തില്‍ ഈയിടെ പടര്‍ന്നുപിടിച്ച പനിക്കു കാരണമായ വൈറസുകള്‍ വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ ശക്തമായിത്തീരാനും കൂടുതല്‍ വ്യാപകമായി നമ്മെ ആക്രമിക്കാനുമാണ് സാധ്യത. നാം എത്രമാത്രം ശക്തമായ മരുന്നുകളാണ് അവയ്‌ക്കെതിരെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഒരു വര്‍ഷത്തിനകം വൈറസുകള്‍ക്ക് എത്ര തലമുറകളുണ്ടാകും എന്നും, അതിനിടെ അവയുടെ പരിണാമത്തില്‍ എത്ര പടികള്‍ വയ്ക്കും എന്നും നമുക്കറിയില്ല. നാം നമ്മുടെ ശരീരത്തിന്റെ പ്രതിരോധസംവിധാനത്തില്‍ വിശ്വാസമര്‍പ്പിച്ചിരുന്നെങ്കില്‍ നമുക്ക് പ്രതിരോധശേഷി നേടാനായിരുന്നേനേ. നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധസംവിധാനത്തിലെ പടയാളികള്‍ക്ക് 120 ദിവസത്തിലേറെ ആയുസ്സില്ലാത്തതുകൊണ്ട് വൈറസുകളെ എങ്ങനെ നേരിടണമെന്ന് തലമുറകളിലൂടെ പഠിച്ച് പ്രയോജനപ്പെടുത്താന്‍ നമ്മെക്കാള്‍ അവയ്ക്കാണല്ലോ ശേഷി.


എന്തായാലും നമ്മുടെ സുപ്രധാന അവയവമായ കരളിന്റെ ആരോഗ്യവും ഊര്‍ജ്ജസന്തുലിതത്വവും ഉറപ്പുവരുത്തുന്ന ഒരു ആഹാരക്രമമാണ് ഈ വര്‍ഷമുണ്ടായിട്ടുള്ള പനികള്‍ക്കെല്ലാം പ്രതിവിധിയായും മാക്രോബയോട്ടിക്‌സില്‍ നിര്‍ദ്ദേശിക്കാനുള്ളത്. തവിടു കളയാത്ത അരിയും പച്ചിലത്തോരനും കൂടുതല്‍ കഴിക്കുക. മാംസം, ക്ഷീരോല്പന്നങ്ങള്‍, ബേക്കറി പലഹാരങ്ങള്‍, പഴങ്ങള്‍ മുതലായവ പരമാവധി കുറയ്ക്കുക. പാചകത്തിന് എള്ളെണ്ണ മാത്രം ഉപയോഗിക്കുക.
പനി ബാധിച്ച ശേഷം സന്ധിവേദനകള്‍ മാറാത്തവര്‍ ആ ഭാഗത്ത് പച്ചില അരച്ച് പ്ലാസ്റ്ററിടുന്നതും (കമ്മ്യൂണിസ്റ്റു പച്ചയുടെ ഇല കൂടുതല്‍ ഫലപ്രദമാണെന്ന് അനുഭവസ്ഥര്‍ പറയുന്നു.) കരളിന്റെ ഭാഗത്ത് ഇഞ്ചി ആവി ഇടുന്നതും ഫലം ചെയ്യും.


അടുത്തവര്‍ഷം ഇതേ വൈറസ് കൂടുതല്‍ ശക്തി നേടി കൂടുതല്‍ ശക്തമായ ആക്രമണം അഴിച്ചുവിടും എന്ന മുന്‍കരുതലോടെ, ആരോഗ്യകരമായ സ്റ്റാന്‍ഡേര്‍ഡ് മാക്രോബയോട്ടിക് ഡയറ്റിലൂടെ, കൂടുതല്‍ പ്രതിരോധശേഷി നേടുക.

2013, ഏപ്രിൽ 13, ശനിയാഴ്‌ച

ഊര്‍ജതതന്ത്രനിയമത്തിനെതിരായ പനിചികിത്സയോ?


പനിയെക്കുറിച്ചുള്ള 935 ചോദ്യങ്ങളും ഉത്തരങ്ങളും അടങ്ങുന്ന ഇ-പുസ്തകത്തിന്റെ ആമുഖം 
കെ. എം യാക്കോബ് ഗുരുക്കള്‍

(ഇ-മെയില്‍ വിലാസം അറിയിക്കുന്നവര്‍ക്ക് 
ഇ-പുസ്തകം സൗജന്യം!)

2013, ഏപ്രിൽ 11, വ്യാഴാഴ്‌ച

മാക്രോബയോട്ടിക്‌സിന്റെ ശാസ്ത്രീയത


ജോസാന്റണി
(അന്നധന്യത മാസിക മുഖക്കുറി - ഫെബ്രുവരി 2006)
ഒരു വസ്തു ഭക്ഷ്യയോഗ്യമാണോ , അല്ലയോ എന്നു വിവേചിച്ചറിയാന്മൃഗങ്ങള്ക്കു പോലും ശേഷിയുണ്ട്. ആദിമമനുഷ്യനും ഈ ശേഷി വേണ്ടത്ര ഉണ്ടായിരുന്നു. ഉള്വെളിവ് എന്നു വിശേഷിപ്പിക്കപ്പെടാവുന്ന ഈ ശേഷിയുടെ യുക്തിഭദ്രമായ ആവിഷ്കാരമാണ് ശാസ്ത്രം. ശാസ്ത്രത്തില്‍ ഉള്വെളിവിനു സ്ഥാനമേയില്ല എന്ന ധാരണയാണ് ആധുനിക ശാസ്ത്രവിശ്വാസികളുടെ ഒരു അശാസ്ത്രീയത.

ഉള്വെളിവിനുള്ള പ്രാധാന്യം എന്താണ? സചേതനവും അചേതനവുമായ എല്ലാ പദാര്ഥോര്ജങ്ങളും ഒരേ പ്രകൃതി നിയമങ്ങള്ക്കു വിധേയമാണ്. പരമാണുവിലെ കണങ്ങള്മുതല്അണ്ഡകടാഹം വരെ ചലിക്കുന്നത് പ്രപഞ്ചത്തിന്റെയും ജീവന്റെയും പരിണാമത്തിലും ഒരു ബോധം പ്രവര്ത്തിക്കുന്നുണ്ടെന്ന് സൂക്ഷ്മമായി ചിന്തിച്ചുനോക്കിയാല്ആര്ക്കും മനസ്സിലാകും.

യാദൃച്ഛികതയിലൂടെ ഇത്രയും ക്രമീകൃതമായ ഒരു പ്രപഞ്ച സംവിധാനമോ പരിണാമ ശ്രേണിയോ ഉളവായിവന്നു എന്ന് വിശ്വസിക്കുന്നത് സംഭവ്യതാസിദ്ധാന്തത്തിനു പോലും നിരക്കുന്നതല്ല.
ഈ ബോധം പ്രപഞ്ചത്തിനു പുറത്തു നിന്ന് അതിനെ സൃഷ്ടിക്കുകയും പരിപാലിക്കുകയും വേണ്ടി വന്നാല്സംഹരിക്കുകയും ചെയ്യുന്ന ഒരു മഹാമനുഷ്യനാണെന്നു ധരിക്കരുത്. എല്ലാറ്റിന്റെയും ഉള്ളില്തന്നെയുള്ള പ്രകൃതി നിയമാവബോധമാണ്. ഈശ്വരന്നമ്മുടെയെല്ലാം ഉള്ളിലുണ്ടെന്നു പറയുമ്പോള്നമുക്കെല്ലാം ഈ പ്രപഞ്ചത്തിന്റെ സുസ്ഥിരതയ്ക്കും പരിണാമത്തിനും ഇണങ്ങും വിധം ജീവിക്കേണ്ടത് എങ്ങനെയാണെന്ന ബോധ്യം ഉള്ളിലുണ്ടെന്നുതന്നെയാണ് അര്ത്ഥം.
ഞാന്ഈ മഹാപ്രപഞ്ചത്തിലെ ഒട്ടും അപ്രധാനമല്ലാത്ത ഒരു കണ്ണിയാണ് എന്ന പരമാര്ഥത്തിലേക്ക് ഉള്ക്കണ്ണു തുറക്കാന്നമുക്കാവും. ഇങ്ങനെ ലഭിക്കുന്ന ഉള്വെളിവാണ്് വേദഗ്രന്ഥങ്ങളില്ദൈവവചനമായും ശാസ്ത്ര ഗ്രന്ഥങ്ങളില്പ്രകൃതിനിയമങ്ങളായും ആവിഷ്കരിക്കപ്പെട്ടിരിക്കുന്നത്.

ഏതു രോഗത്തിനും, മാനസികരോഗത്തിനു പോലും, ശാരീരികമായ ഒരു തലമുണ്ട്. മനസ്സിന്റെ പ്രവര്ത്തനം മസ്തിഷ്കത്തിലെ അതിസൂക്ഷ്മമായ രാസ വൈദ്യുത പ്രവര്ത്തനങ്ങളോടൊപ്പമാണു നടക്കുന്നത്. അവ സത്യത്തില്രണ്ടല്ല. സദ്വിചാരങ്ങളും സദ്വികാരങ്ങളും മസ്തിഷ്കത്തിലുണ്ടാക്കുന്ന രാസവൈദ്യുത പ്രവര്ത്തനങ്ങളുടെ ഫലമായി ശരീരത്തിന്റെ പ്രവര്ത്തനങ്ങളെ നിയന്ത്രിക്കാന്ശേഷിയുള്ളതും രോഗമുക്തിക്കു സഹായകമായതുമായ എന്തെങ്കിലുമൊക്കെ ശരീരത്തില്ഉളവാകാന്സാധ്യതയുണ്ട്. ധ്യാനവും ശുഭചിന്തകളുമൊക്കെ ഉണ്ടാക്കുന്ന രോഗമുക്തികളെ ഇങ്ങനെ വിശദീകരിക്കാനാവും.

ഏതു രോഗത്തിന്റെയും മൂലകാരണം അവര്കഴിച്ചു പോന്നിട്ടുള്ള ആഹാരത്തിലാണ്. അവരുടെ രോഗം പോകാന്അനുയോജ്യമായ ആഹാരമെന്തെന്നു നിര്ണയിക്കുന്നിടത്താണ് ഡോക്ടര്തന്റെ ശാസ്ത്രജ്ഞാനവും ഉള്ക്കാഴ്ചയും പ്രകടമാക്കേണ്ടത്.

പച്ചിലകള്മാത്രം കഴിച്ചു ജീവിക്കുമ്പോള്നിങ്ങളുടെ ശരീരത്തില്ഉണ്ടാകുന്ന പ്രതിപ്രവര്ത്തനമാവില്ല, മറ്റൊരു ശരീരപ്രകൃതിയുള്ള രോഗിയ്ക്ക് അതേ രോഗം തന്നെയാണു ബാധിച്ചിട്ടുള്ളതെങ്കിലും, ഉണ്ടാവുക. ഓരോ രോഗിയുടെയും ശരീര പ്രകൃതിയും രോഗസ്വഭാവവും സൂക്ഷമമായുംസമഗ്രമായും നിര്ണയിച്ച ശേഷമുള്ള ചികിത്സയേ ശാസ്ത്രീയമാവൂ. ഓരോരുത്തര്ക്കും നല്കുന്ന ഔഷധം വ്യത്യസ്തമായ പ്രതിപ്രവര്ത്തനം ഉളവാക്കാം എന്ന കാര്യം ഇപ്പോള്അലോപ്പതിയില്പരിഗണിക്കാറില്ല. അതിനാല്അത് ഇപ്പോള്വേണ്ടത്ര ശാസ്ത്രീയമല്ല എന്നു പറയണം.

ഓരോ വ്യക്തിയുടെയും ശരീരം മെലിഞ്ഞതോ വണ്ണമുള്ളതോ എന്നതുള്പ്പെടെയുള്ള പ്രത്യേകതകള്ഒറ്റനോട്ടത്തില്തന്നെ ഗ്രഹക്കാനുള്ള ശേഷി ഡോക്ടര്മാര്ക്ക് ഉണ്ടാകണം. രോഗാവസ്ഥ കൂടുതല്സൂക്ഷ്മമായി ഗ്രഹിക്കാന്നാഡിമിടിപ്പു സൂക്ഷ്മമായി പരിശോധിക്കുന്ന രീതി ഇന്ത്യയിലെ പാരമ്പര്യ വൈദ്യത്തിലുണ്ട്. ചൈനയില്അക്യുപങ്ചര്ബിന്ദുക്കളില്സൂക്ഷ്മമായി അമര്ത്തി നോക്കി ആന്തരികാവയവങ്ങളുടെ അവസ്ഥ അറിയുന്ന രീതിയുമുണ്ട്. ഇവകൂടി ഉപയോഗിച്ച് രോഗനിര്ണയം നടത്തുകയും ആഹാരമുപയോഗിച്ച് രോഗം ഉന്മൂലനം ചെയ്യുകയും ചെയ്താല്ചികിത്സ കൂടുതല്ശാസ്ത്രീയമാവും.
നമ്മുടെയെല്ലാം ഉള്ളിലുള്ള ഉള്വെളിവുകള്ഗണിതത്തിലെ അടിസ്ഥാനപ്രമാണങ്ങള്പോലെ ക്രമീകരിച്ച് ആവിഷ്കരിച്ചിട്ടുള്ള താവോദര്ശനത്തിന്റെ അടിത്തറയില്കെട്ടിപ്പടുത്തിട്ടുള്ളതാണ് മാക്രോബയോട്ടിക്സ്. ആ തത്ത്വങ്ങളുടെ അടിസ്ഥാനത്തില്പഠിച്ചാലും അനുദിന ജീവിതത്തിലെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്വിലയിരുത്തിയാലും മാക്രോബയോട്ടിക്സ് തികച്ചും ശാസ്ത്രീയമാണ്.

ശാസ്തീയമായ രോഗചികിത്സ രോഗലക്ഷണങ്ങളോടൊപ്പം രോഗാവസ്ഥയും ആ അവസ്ഥ ഉണ്ടാകാനുള്ള ശരീരശാസ്ത്രപരമായ കാരണങ്ങളും മൂലകാരണമായ ആഹാരശൈലിയും ഗ്രഹിച്ച് ആഹാരത്തെ ഔഷധമാക്കി മാറ്റിക്കൊണ്ടുള്ളതായിരിക്കണം.
ശരീരശാസ്ത്രപരമായ കാരണങ്ങള്എന്നും ആഹാരം എന്നും പറയുമ്പോള്നമ്മുടെ ആന്തരികാവയവങ്ങള്പരസ്പരം ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെയെന്നും അവയോരോന്നിനും ആവശ്യകമായ ആഹാരസാധനങ്ങളുടെ ഊര്ജമെന്തെന്നും ഒരോ ആഹാരസാധനങ്ങളും എങ്ങനെയാണ് ശരീരത്തില്പ്രവര്ത്തിക്കുന്നത് എന്നുമുള്ള അറിവ് വേണം. അത് മാക്രോബയോട്ടിക്സുപോലെ മറ്റൊരു ചികിത്സാശാസ്ത്രവും വിശദീകരിക്കുമെന്നു തോന്നുന്നില്ല

അതിനാല്മറ്റു ചികിത്സകള്ചെയ്യുന്നവരും മാക്രോബയോട്ടിക്സില്പറയുന്ന ക്രമീകൃതാഹാരം കഴിച്ചുകൊണ്ട് ചികിത്സിച്ചാല്ആ ചികിത്സതന്നെ കൂടുതല്ശാസ്ത്രീയവും ഫലപ്രദവുമായിത്തീരുന്നതാണ്.