ഗുരു നിത്യചൈതന്യയതിയുടെയും മാക്രോബയോട്ടിക്ക് ചികിത്സകനായിരുന്ന ഡോ. ജോർജ് ഡേവിഡിന്റെയും അനുയായികൂടിയായ സിസ്റ്റർ മേരി ജെയിൻ ആണ് നാഡി പിടിച്ച് രോഗനിർണയം നടത്താൻ ശേഷിയുള്ള ഒരാൾ പാലായിലുണ്ടെന്ന് എന്നോടു പറഞ്ഞത്. അവർ പരിചയപ്പെടുത്തിയ സുഭാഷ് വൈദ്യർ പ്രശസ്ത കവയിത്രിയായ സിസ്റ്റർ മേരി ബനീഞ്ഞായുടെ കുടുംബക്കാരനാണ്. വീട്ടിലുണ്ടായിരുന്ന ധാരാളം പുരാതനവൈദ്യഗ്രന്ഥങ്ങൾ കുട്ടിക്കാലംമുതൽ വായിച്ചു പഠിക്കാനും ചികിത്സിക്കാനും ശ്രമിച്ചിരുന്നയാൾ. ഔപചാരികമായി വൈദ്യംപഠിച്ച ഒരു മുതിർന്ന കുടുംബാംഗം ആ പുസ്തകങ്ങൾ കരസ്ഥമാക്കിയതിനാൽ അവയൊന്നും ഇപ്പോൾ കൈവശമില്ല.
എങ്കിലും സുഭാഷ് വൈദ്യർ പാരമ്പര്യചികിത്സകരുള്ള തന്റെ കുടുംബത്തിൽത്തന്നെപെട്ട പെരിയപ്പുറം ശാഖയിൽനിന്ന്
ഔഷധനിർമാണത്തിലും മറ്റൊരു പാരമ്പര്യവൈദ്യനിൽനിന്ന് നാഡിപിടിച്ചുള്ള രോഗനിർണയത്തിലും
പരിശീലനം നേടി. പാരമ്പര്യ ചികിത്സയുണ്ടായിരുന്ന പലരുടെയും വീടുകളിൽ വായിക്കാനോ പഠിക്കാനോ
ആളില്ലാതെ കിടന്നിരുന്ന താളിയോലകൾ ഉൾപ്പെടെയുള്ള നിരവധി പുരാതന ആയുർവേദഗ്രന്ഥങ്ങൾ ശേഖരിച്ച്
അനൗപചാരികമായി വൈദ്യം പഠിച്ച, ഇന്നും പഠിച്ചുകൊണ്ടിരിക്കുന്ന ഒരു നിത്യവിദ്യാർഥിയാണ്
സുഭാഷ് വൈദ്യർ.
പൾസുനോക്കി രോഗനിർണയം
നടത്തുന്നു എന്നതും ശരീരം സ്പർശിക്കാതെ മരുന്നു പുരട്ടാതെ ഉളുക്കു മാറ്റുകയും ചെയ്യുന്നു
എന്നതുമാണ് സുഭാഷ് വൈദ്യരുടെ പരമ്പരാഗത ആയുർവേദ നാട്ടുവൈദ്യചികിത്സയുടെ പ്രത്യേകത.
ചതവ്, തേയ്മാനം എന്നിവയ്ക്കും പ്രത്യേക ചികിത്സകൾ ഉണ്ട്. പുറമേ മാത്രം മരുന്ന് ഉപയോഗിച്ചാണ്
തേയ്മാനം അകറ്റുന്നത്. പഴകിയതും പുതിയതുമായ ചതവുകൾക്ക് ഫലപ്രദമായ പ്രത്യേക തൈലം ഉണ്ട്.
രണ്ട് ഔഷധക്കൂട്ടുകൾക്ക്
പേറ്റന്റു നേടാനുള്ള അദ്ദേഹത്തിന്റെ ശ്രമം ഏതാണ്ട് പൂർത്തിയാക്കിയിട്ടുണ്ട്.
അതിൽ ഒന്ന് ഹെയർ ഡൈയിങ്ങ് ആന്റി ഏജിങ്ങ് ഓയിലാണ്. ശുദ്ധമായ വെളിച്ചെണ്ണയും
മറ്റ് ആയുർവേദമരുന്നുകളും ചേർത്തു തയ്യാറാക്കുന്ന അത്് അകാലനരയെ ചെറുക്കും. സ്വാഭാവികനരയെ
അകറ്റിനിറുത്തും. മുടികൊഴിച്ചിൽ കുറയ്ക്കും. താരനെ ഒഴിവാക്കും. മുടിക്ക് കറുപ്പും കരുത്തും
നല്കും. കഷണ്ടിയിൽപ്പോലും മുടി കിളിർക്കാൻ സഹായിക്കും.
രണ്ടാമത്തേത് ഡീസ്‌റ്റോൺ
റെമെഡി (ഹെർബൽ) ആണ്. ഇത് കിഡ്‌നി, പാൻക്രിയാസ്, മൂത്രാശയം എന്നിവയിലെ കല്ലുകൾ അലിയിച്ചു
കളയും.
ഇപ്പോൾ പാലായ്ക്കടുത്തു
താമസിച്ചുകൊണ്ട് കൊട്ടാരമറ്റത്ത്, വൈക്കം റോഡിൽ ഐക്കര IV ബിൽഡിങ്ങിൽ ആണ് സുഭാഷ് വൈദ്യർ
ആയുർജീവക് എന്ന ചികിത്സാലയം നടത്തുന്നത്.
സുഭാഷ് വൈദ്യരുടെ ഫോൺ നമ്പർ : 91 9447189567
ഓരോ ആഴ്ചയും തന്റെ
ഓരോ ചികിത്സാനുഭവം നമ്മോടു പങ്കുവയ്ക്കാമെന്ന് സുഭാഷ് വൈദ്യർ സമ്മതിച്ചിട്ടുണ്ട്. ആദ്യ
ചികിത്സാനുഭവം അടുത്ത ആഴ്ച.